Connect with us

More

ഞാന്‍ എന്തുകൊണ്ട് എസ്.എഫ്.ഐ വിട്ടു; മടപ്പള്ളി കോളേജിലെ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക റഷ അഹമ്മദ് പറയുന്നു

Published

on

എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാന്‍ റഷ അഹമ്മദ്. യഥാര്‍ത്ഥത്തില്‍, ഒരു ‘മടപ്പള്ളിയന്‍’ ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്റെ മാറ്റത്തിന്റെ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്. മടപ്പള്ളി ഗവ. കോളേജില്‍ അഡ്മിഷന്‍ എടുക്കുക എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. പക്ഷെ, എന്റെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഞാന്‍ ആ ക്യാമ്പസില്‍ പോകാനുദ്ദേശിക്കുന്നതിനോട് വിരോധമുണ്ടായിരുന്നു. ഇതിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ എസ്.എഫ്.ഐ ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുന്ന സല്‍വ അബ്ദുല്‍ ഖാദറിന്റെയും തംജിദയുടെയും വീഡിയോകള്‍ അവരെനിക്ക് കാണിച്ചു തന്നു.

ഞാനും എന്റെ അമ്മാവനും ഇടതുപക്ഷക്കാരാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളോട് എസ്.എഫ്.ഐ ഇത്തരത്തില്‍ പെരുമാറുമെന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുമായിരുന്നില്ല. ഇടതുപക്ഷത്തിലുള്ള വിശ്വാസം കാരണം ഞാനെന്റെ ബാപ്പയോട് ഒരുപാട് തര്‍ക്കിച്ചു. ജൂലൈ മാസത്തിലാണ് ഞാന്‍ ആദ്യമായി കാമ്പസിലെത്തുന്നത്. പക്ഷെ, എന്റെ ഉപ്പയുടെ വാദങ്ങള്‍ക്ക് നേര്‍വിപരീതമായുള്ള കാഴ്ച്ചകളായിരുന്നു ഞാനവിടെ കണ്ടത്. ക്യാമ്പസ് മുഴുവന്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കുകളാല്‍ നിറഞ്ഞിരിക്കുന്നു. ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ എസ്.എഫ്.ഐയുടെ ഭാഗമാവുകയും മാര്‍ച്ചുകളിലും മറ്റും പങ്കെടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, SFI സിന്ദാബാദ് എന്നൊക്കെ അഭിമാനത്തോടെ ഞാനും ഉറക്കെ വിളിച്ചു. പക്ഷെ, ക്യാമ്പസിലെ ക്രൂര യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിയപ്പോള്‍ എന്റെ പിതാവ് പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. എസ്.എഫ്.ഐയുടെ മൂല്യങ്ങള്‍ വെറും വാക്യങ്ങളില്‍ മാത്രമായിരുന്നു. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഒരു സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നില്ല.

ജനാധിപത്യത്തിന് പകരം ഏകാധിപത്യമായിരുന്നു അവിടെ നില നിന്നിരുന്നത്. സോഷ്യലിസം ആ എസ്.എഫ്.ഐ ഗുണ്ടകളില്‍ നിന്ന് ഒരുപാടൊരുപാട് അകലെയായിരുന്നു. ഞങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ അവര്‍ മറ്റു പാര്‍ട്ടികളുടെ പോസ്റ്ററുകളും ബാനറുകളും പറിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് എനിക്ക് കാണേണ്ടി വന്നു. എന്നെ എസ്.എഫ്.ഐ വിരുദ്ധയാക്കിയ ആ വഴിത്തിരിവ് ഇതായിരുന്നു. ഞാനും എന്റെ ചില കൂട്ടുകാരും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തുടങ്ങി. ഈ തെമ്മാടിത്തത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. SFIയില്‍ നിന്നും വിട്ട് UDSFന്റെ ഭാഗമാവുകയും ചെയ്തു.

ഇപ്പോഴും, എന്തുകൊണ്ട് ഞങ്ങള്‍ക്കിത് അധ്യാപകരോട് പരാതിപ്പെട്ടുകൂടാ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അവരെ അധ്യാപകരെന്നു വിളിക്കാന്‍ തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. ഒരു അധ്യാപകനാകാന്‍ വേണ്ടത് ജഒഉ ഒന്നുമല്ല, ഒരു നല്ല ഹൃദയമാണ്. മറ്റാരെക്കാളും അധ്യാപകരാണ് കലാലയങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടവര്‍. തെറ്റുകളെ അവര്‍ തടഞ്ഞിരിക്കണം. പക്ഷെ, അവരെല്ലാവരും അടിമകളാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ അടിമകള്‍.

2018ലെ ആ നോമിനേഷന്‍ ഡേ എനിക്കൊരിക്കലും മറക്കാനാവില്ല. കേളേജില്‍ വെച്ച് ഞാന്‍ ആദ്യമായി കരഞ്ഞ ദിവസം അന്നായിരുന്നു. UDSഎന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയായ എന്റെ സുഹൃത്തിനെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മടപ്പള്ളിയിലെ SFI ഗുണ്ടകള്‍ സമ്മതിച്ചില്ല. അവന്‍ വിജയിച്ച് പോകുമോ എന്ന ഭയത്താല്‍ അവര്‍ക്ക് അവനെ ഒരു എതിരാളിയായി അംഗീകരിക്കാനാകുമായിരുന്നില്ല. അവനെ യൂണിയന്‍ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്യാമ്പസിലെ ഭൂരിഭാഗം ടഎകക്കാരും അവിടെയെത്തിയിട്ടുള്ളത് പഠിക്കാനല്ല, മറിച്ച് 3 വര്‍ഷത്തെ ക്വൊട്ടേഷന്റെ ഭാഗമായിട്ടാണെന്നും കേസുകളൊക്കെ പാര്‍ട്ടി ഏറ്റെടുത്ത് കൊള്ളുമെന്നതിനാല്‍ തങ്ങള്‍ക്ക് പേടിക്കാനൊന്നുമില്ലെന്നൊക്കെയാണ് അവര്‍ അവനോട് പറഞ്ഞത്.

നിലവില്‍ ഞങ്ങളുടെ മേല്‍ ഒരുപാട് കേസുകളുണ്ടായതിനാല്‍ തന്നെ പുതിയൊരു കേസ് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് നോമിനേഷന്‍ കൊടുക്കാതിരിക്കുകയാണ് നിനക്ക് നല്ലത് എന്നൊക്കെ പറഞ്ഞായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്.

ഞങ്ങള്‍ ഇലക്ഷനില്‍ മത്സരിക്കാതിരിക്കാന്‍ തന്നെ അവര്‍ ഒരു പാട് ശ്രമങ്ങള്‍ നടത്തി. അവര്‍ക്കെതിരായുള്ള ഒരു മത്സരവും അവര്‍ അനുവദിച്ചിരുന്നില്ല. വിയോജിപ്പില്ലാത്തിടത്ത് ജനാധിപത്യമില്ലെന്ന് അവര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുകയായിരുന്നു.

ഒരുപാടു തവണ അധ്യാപകരോട് ഞങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. UDSFല്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഇരുമ്പുദണ്ഡുകള്‍ കൊണ്ട് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പാര്‍ട്ടികളിലുള്ളവര്‍ക്കൊക്കെ ഇതൊക്കെ ഒരു തരം ഞെട്ടലുകളായിരുന്നു. പക്ഷെ അവര്‍ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.

സത്യത്തില്‍ ക്യാമ്പസില്‍ ഒരു ഒരുമയും ഉണ്ടായിരുന്നില്ല. ഞങ്ങളിവിടെയെത്തിയിട്ടുള്ളത് പഠിക്കാനാണ്. അല്ലാതെ ഒരുപാട് കേസുകള്‍ക്ക് പിറകെ നടക്കാനല്ല. SFIക്കാരുടെ നിരന്തരമായ ഭീഷണി മൂലം എന്റെ ഒരു സുഹൃത്തിന് ഈ കോളേജ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അവന്‍ ചെയ്ത ഒരേയൊരു തെറ്റ് 2017ലെ ഇലക്ഷനില്‍ മത്സരിച്ചു എന്നതായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അത്ര സുഖകരമായ കാര്യങ്ങളല്ല കോളേജില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ വെച്ചുപോലും പെണ്‍കുട്ടികളെ SFI ഗുണ്ടകള്‍ ക്രൂരമായി അക്രമിച്ചിരിക്കുകയാണ്. ക്യാമ്പസില്‍ നേതാക്കാളായി വളര്‍ന്നു വരുന്നുണ്ട് എന്നവര്‍ക്ക് തോന്നുന്നവരെയും തങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്നവരുമായ മുഴുവന്‍ ആണ്‍കുട്ടികളെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളാരെങ്കിലും അവര്‍ക്കെതിരില്‍ വിരല്‍ ചൂണ്ടിയാല്‍ ‘നീ വെറുമൊരു പെണ്ണാണ്’ എന്നതായിരുന്നു സഖാക്കളുടെ മറുപടി. സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന ‘പുരോഗമനവാദി’കളായ അവര്‍ പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പ് ഇത്തരത്തിലാണ് പെണ്‍കുട്ടികളോട് പെരുമാറുന്നത്. സമത്വ സുന്ദര ഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, സഖാവേ, നിങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ (ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും) പ്രതീക്ഷിക്കുന്നതിതല്ല. സഖാവേ, സ്വയം മാറാന്‍ തയ്യാറാവുക.

ഞാനും ഒരു കമ്മ്യൂണിസ്സാണ്. പക്ഷെ ഞാനറിഞ്ഞ യഥാര്‍ത്ഥ കമ്മ്യൂണിസം ഇതല്ല. മടപ്പള്ളിയിലെ SFI അക്രമകാരികളെന്നെ ഞാന്‍ നിങ്ങളെ വിളിക്കൂ. നിങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്കടിച്ചമര്‍ത്തേണ്ടി വരില്ല. എന്തുകൊണ്ട് നിങ്ങള്‍ക്കവയെ സ്വീകരിച്ചു കൂടാ ?

SFI സിന്ദാബാദ് എന്ന് വിളിച്ചിരുന്ന അതേ നാവുകൊണ്ടുതന്നെ ടഎക മൂര്‍ധാബാദ് എന്ന് ഇന്നെനിക്ക് വിളിക്കാനാറിയാം. ഒരു പേടിയുമില്ലാതെ തന്നെ. SFI മൂര്‍ധാബാദ്…മൂര്‍ധാബാദ്…മൂര്‍ധാബാദ്…
മടപ്പള്ളിയിലെ SFI തെമ്മാടികളെ, ടഎകകാരിയായിരുന്ന ഞാന്‍ ഒരു SFI വിരുദ്ധയായി മാറിയത് നിങ്ങളുടെ പ്രവര്‍ത്തനമൊന്നു കൊണ്ടു മാത്രമാണ്.

ഇത് എന്റെ മാത്രം കഥയല്ല. മര്യാദകെട്ട ഈ കൂട്ടത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇനിയുമൊരുപാട് പേരുണ്ടവിടെ. പക്ഷെ അവര്‍ക്കൊക്കെ ഇവരുടെ മേല്‍ ഒരുതരം പേടിയാണ്. പക്ഷെ എന്നെ അവരുടെ കൂട്ടത്തില്‍ എണ്ണരുത്. ഞാന്‍ പൊരുതുന്നത് എനിക്കു വേണ്ടിയല്ല. മടപ്പള്ളിയിലെ ഓരോരുത്തര്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും ഒത്തൊരുമയുമാണ്. SFI എന്നാല്‍ Students Federation of India എന്നാണ്. അല്ലാതെ വിദ്യാര്‍ത്ഥി വിരുദ്ധ സംഘടന എന്നല്ല.

റഷ അഹമ്മദ്‌

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

Trending