Connect with us

Video Stories

റിയല്‍ റയല്‍

Published

on

 

മാഡ്രിഡ്: അവസാനം റയല്‍ റിയലായി… ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ചിരിച്ചു… സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ നെഞ്ച് വിരിച്ചു.. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില്‍ സൈപ്രസില്‍ നിന്നുള്ള അപോല്‍ നിക്കോഷ്യയെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ് നോക്കൗട്ട് ഉറപ്പാക്കി. ഇതേ ഗ്രൂപ്പില്‍ നിന്നും തുടര്‍ച്ചയായ ജയങ്ങളുമായി ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഒന്നം സ്ഥാനവും നിലനിര്‍ത്തി. ജര്‍മന്‍ ക്ലബായ ഡോര്‍ട്ടമണ്ടിനെ 2-1 നാണ് ഇന്നലെ ടോട്ടനം പരാജയപ്പെടുത്തിയത്. മറ്റ് മല്‍സരങ്ങളില്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ്. അവര്‍ ഒരു ഗോളിന് തുര്‍ക്കി ക്ലബായ ഫയനൂര്‍ഡിനെ കീഴടക്കി. ജര്‍മനിയില്‍ നിന്നുളള ലൈപ്‌സിഗ് 4-1ന് ഫ്രഞ്ച് ക്ലബായ മൊണോക്കോയെ കീഴടക്കി ശ്രദ്ധേയമായ വിജയം നേടിയപ്പോള്‍ സെവിയെയും ലിവര്‍പൂളും തമ്മിലുള്ള മല്‍സരം 3-3 ല്‍ അവസാനിച്ചു. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുകയായിരുന്നു ഇത് വരെ റയല്‍. വിജയമില്ല, ഗോളില്ല- സീനിയര്‍ താരങ്ങള്‍ പരസ്പരം തമ്മിലടിയും. അവസാന സീസണില്‍ ടീമിന് ലാലീഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പോര്‍ച്ചുഗലുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഈ സീസണില്‍ ലാലീഗയില്‍ ഇത് വരെ നേടിയത് ഒരേ ഒരു ഗോളാണ്. ചാമ്പ്യന്‍സ് ലീഗിലാവട്ടെ രണ്ടാഴ്ച്ച മുമ്പ് വെംബ്ലിയില്‍ ടോട്ടനത്തോട് മൂന്ന് ഗോളിനാണ് ടീം പരാജയപ്പെട്ടത്. തോല്‍വികളില്‍ മുഖം ഉയര്‍ത്താന്‍ കഴിയാതെ സൈപ്രസിലേക്ക് വിമാനം കയറിയ മാഡ്രിഡ് സംഘത്തിന് ഇവിടെ ശക്തമായ വിജയം അത്യാവശ്യമായിരുന്നു. അപോല്‍ ദുര്‍ബലരായതിനാല്‍ കാര്യങ്ങള്‍ റയല്‍ ആഗ്രഹിച്ചത് പോലെ തന്നെ നടന്നു. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി. ഇരുപത്തി മൂന്നാം മിനുട്ടില്‍ ലുക്കാ മോദ്രിച്ചായിരുന്നു ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മധ്യനിരയിലെ ശക്തനായ ഈ താരത്തിന്റെ പവര്‍ ശരിക്കും റയലും മനസ്സിലാക്കിയ മല്‍സരത്തിലെ രണ്ടാം ഗോള്‍ കരീം ബെന്‍സേമയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഫ്രഞ്ച് താരത്തിനെതിരെ റയല്‍ ഫാന്‍സ് തന്നെ സമീപ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. കരുത്തനായ മുന്‍നിരക്കാരനായിട്ടും എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ കളി മറന്നിരുന്നു അദ്ദേഹം. പക്ഷേ ഇന്നലെ കൃസ്റ്റിയാനോയുടെ ശക്തമായ പിന്തുണയില്‍ മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ബെന്‍സേമ ടീമിന്റെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. പിറകെ നാച്ചോയുടെ സൂപ്പര്‍ ഗോളെത്തി. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് പോയപ്പോള്‍ അതാ വരുന്നു ബെന്‍സേമയുടെ രണ്ടാം ഗോള്‍. സൈപ്രസ് ആരാധകര്‍ നിറഞ്ഞ ഗ്യാലറി നിശബ്ദമായിരുന്നു ആദ്യ പകുതിയില്‍. രണ്ടാം പകുതിയില്‍ കൃസ്റ്റിയാനോയുടെ ഊഴമായിരുന്നു. കളി തുടങ്ങിയതും ടിപ്പിക്കല്‍ റൊണാള്‍ഡോ ഗോള്‍ വന്നു. നാല് മിനുട്ടിനകം വീണ്ടും അദ്ദേഹത്തിന്റെ ഗോള്‍. അങ്ങനെ ഈ സീസണില്‍ റയല്‍ മനം തുറന്ന് ചിരിച്ചു. മല്‍സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മുന്‍നിരക്കാര്‍ക്ക് സിദാന്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. ബെന്‍സേമ, നാച്ചോ, കൃസ്റ്റിയാനോ എന്നിവരെല്ലാം അവരുടെ ശക്തി തെളിയിച്ചുവെന്നും റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ മല്‍സരമെന്നും അദ്ദേഹം പറഞ്ഞു.
ആവേശകരമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി-ഫയനൂര്‍ഡ് മല്‍സരം. സ്വന്തം മൈതാനത്ത് സൂപ്പര്‍ നിരയുമായി ഇറങ്ങിയ അവരെ പ്രതിരോധ പൂട്ടില്‍ നിയന്ത്രിച്ചു ഫയനൂര്‍ഡ്. മല്‍സരാവസാനം വരെ ഈ നില തുടരുമെന്നാണ് കരുതിയത്. പക്ഷേ ആക്രമണങ്ങളുടെ വേലിയേറ്റത്തിനൊടുവില്‍ റഹീം സ്റ്റെര്‍ലിംഗ് സിറ്റിക്ക് വിലപ്പെട്ട പോയന്റ് സമ്മാനിച്ച ഗോള്‍ സ്‌ക്കോര്‍ ചെയ്തു.
സ്പാനിഷ് ക്ലബായ സെവിയെക്കെതിരെ അവസാന മിനുട്ടിലാണ് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ഇതോടെ അവരുടെ നോക്കൗട്ട് സാധ്യതയും ചോദ്യചിഹ്നത്തിലായി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് വ്യക്തമായ ആധിപത്യം നേടിയിരുന്നു ലിവര്‍. റോബര്‍ട്ടോ ഫിര്‍മിനോ രണ്ടാം മിനുട്ടില്‍ തന്നെ ടീമിനെ മുന്നിലെത്തിച്ചു. സാദിയോ മേന്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ടീമിന്റെ ലീഡ് ഉയര്‍ത്തി. മുപ്പതാം മിനുട്ടില്‍ ഫിര്‍മിനോയുടെ രണ്ടാം ഗോള്‍. സെവിയെ തകര്‍ന്നു എന്ന് കരുതിയിടത്ത് നിന്നാണ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് സ്പാനിഷ് ക്ലബ് നടത്തിയത്. വിസാം ബിന്‍ യെദാര്‍ ആദ്യ ഗോള്‍ മടക്കി. പെനാല്‍ട്ടി കിക്കില്‍ നിന്നും രണ്ടാംഗോളും യെദാറിന്റെ ബൂട്ടില്‍ നിന്ന്. കളി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കവെ ഗുയിഡോ പിസാറോ ലിവറിനെ ഞെട്ടിച്ച് സമനില സ്വന്തമാക്കി. സൂപ്പര്‍ താരം ഹാരി കെയിന്‍, കൊറിയക്കാരന്‍ സംഗ് ഹ്യൂഗ് മിന്‍ എന്നിവരുടെ കരുത്തിലാണ് ടോട്ടനം വിജയം നേടിയത്. ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ലോറന്‍സോ ഇന്‍സൈന്‍, പിദോര്‍ സെറിസ്‌കി, ഡ്രാസ് മെര്‍ട്ടാനസ് എന്നിവരാണ് നാപ്പോളിയുടെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending