Connect with us

News

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

Published

on

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവര്‍ ഗാമ ട്രേഡേഴ്‌സിലെ തൊഴിലാളികളാണ്. ബീച്ച് റോഡിലെ പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നത്.

കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം തകര്‍ന്നുവീണതാണ് അപകടത്തിന് കാരണമായത്. ലോഡിങ് തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സംഘം എത്തി പുറത്തെടുത്തു. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ബീം പൊട്ടി തൂങ്ങിയ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം സുരക്ഷിതമല്ലെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പരിശോധനയും നടപടികളും പുരോഗമിക്കുകയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില

ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.

Published

on

By

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,790 രൂപയായും, പവന് 1,520 രൂപ കൂടി 1,18,320 രൂപയായും വില ഉയര്‍ന്നു.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്. സ്പോട്ട് ഗോള്‍ഡ് വില 1.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,163.60 ഡോളറായി. മൂന്ന് ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലയിലാണ് അന്താരാഷ്ട്ര വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകളും രണ്ട് ശതമാനം ഉയര്‍ന്ന് 5,184.90 ഡോളറായി.

യു.എസ് ഡോളറിന്റെ ദൗര്‍ബല്യവും, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നടപടികളുമായി ബന്ധപ്പെട്ട കേസില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതി
നല്‍കിയ വിധിയും വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചു.

ഇതോടൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും സ്വര്‍ണവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളിലും കേരളം ഉള്‍പ്പെടെയുള്ള വിപണികളില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

 

Continue Reading

News

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാ പിഴവാരോപണം നിഷേധിച്ച് മമല്‍ ആശുപത്രി

ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായും കുടുംബം ആരോപിക്കുന്നു.

Published

on

By

തിരുവനന്തപുരം: രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് കാട്ടാക്കടയിലെ മമല്‍ ആശുപത്രി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നുവെന്നും ഇഞ്ചക്ഷന്‍ മൂലമല്ല ആരോഗ്യനില വഷളായതെന്നും ആശുപത്രിയിലെ ഡോക്ടര്‍ അരുണ്‍ വാരിയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ രണ്ടര വയസുള്ള മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി നല്‍കിയ ശേഷം രണ്ട് ഇഞ്ചക്ഷനുകള്‍ എടുത്തതായും, ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളായതായും കുടുംബം ആരോപിക്കുന്നു.

അതേസമയം, കുട്ടിക്ക് മുന്‍പേ ഗുരുതര ശ്വാസ തടസ്സം ഉണ്ടായിരുന്നുവെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്രിനാലിന്‍ നല്‍കേണ്ടിവന്നതായും ഡോക്ടര്‍ വ്യക്തമാക്കി. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആംബുലന്‍സില്‍ ബന്ധുക്കളെ കയറാന്‍ ആദ്യം അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഐഷ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

kerala

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം.വി ഗോവിന്ദന്‍

തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

Published

on

By

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന അധിക്ഷേപവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

എസ്.ഐ.ടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാര്‍ത്ത. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബി.ജെ.പി സന്ദര്‍ശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇ.ഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ് – ഗോവിന്ദന്‍ പറഞ്ഞു.

യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസ്യം. അതേസമയം തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാര്‍ പ്രതികാരമെന്ന വിമര്‍ശനത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. തന്ത്രി പറഞ്ഞതിനോട് ചേര്‍ന്ന് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending