Connect with us

Culture

ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു; മോദി വളര്‍ത്തുന്നത് ആരെയെന്നറിയാമോ?

Published

on

കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക് ഒബാമ, സൗദി രാജാക്കന്‍മാര്‍ എന്നിവര്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു.

എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ ഒരു മൃഗത്തെ വളര്‍ത്തുന്നതായി അറിവില്ല. എന്നാല്‍ റിപ്പബ്ലിക്ക് ചാനലില്‍ മോദിക്ക് വേണ്ടി അലറുന്ന വ്യക്തിയെ മോദി വളര്‍ത്തുന്നതാണോ എന്നാണ് ഷുഹൈബുല്‍ ഹൈത്തമി എന്ന വ്യക്തിയുടെ സംശയം. ഈ വിഷയത്തില്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രളയക്കെടുതികള്‍ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഇന്ത്യക്കാരില്‍ ഏറ്റവും നാണംകെട്ടവര്‍ മലയാളികളാണ് എന്നായിരുന്നു അര്‍ണബ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

120 വളർത്തുനായകളുണ്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് .ഫ്രീ ടൈമിൽ ചിലപ്പോൾ അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത് .

വെൽസ് കുർഗിസ് ( Welsh Corgis ) എന്നാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇപ്പോൾ വളർത്തുന്ന നായയുടെ പേര് . പലപ്പോഴായി പോറ്റിയ നായകൾ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ ഉദ്യാനങ്ങളിൽ വട്ടം കറങ്ങി നടക്കാറുമുണ്ട് .

ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ഹോളണ്ട വളർത്തുന്നത് ഒരൊട്ടകത്തെയാണ് ,
പേരെഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.

ഇംഗ്ലീഷ് പ്രൈം ഡാവിഡ് കാമറൂണിന്റെ ഭാര്യ ഹോളിഡേ ഒറ്റക്കാഘോഷിക്കാൻ പോയാലും കൂടെ ഉറങ്ങാൻ ഒരു സുന്ദരിപ്പൂച്ചയുണ്ടാവും ,ലാരി (Larry) .

റഷ്യയുടെ വ്ലാഡിമർ പുടിൻ എന്ന ലോകത്തെ നമ്പർ വൺ ഭരണാധികാരിക്ക് ഒരു കരിന്നായ ഉണ്ട് , അരമനയിൽ കൂട്ടിനും പാട്ടിനും , കോണി (Koni )

അമേരിക്കയുടെ ബറാക് ഒബാമക്ക് ഒരു കുസൃതിപ്പട്ടിയുണ്ടായിരുന്നു. പേര് ബോ (Bo ) .അതിന്റെ വിവാഹം പോലും റോയലായിരുന്നു. ഭർത്താവിന്റെ റോളിലെത്തിയ
‘നായ ‘കന്റെ പേര് സണ്ണി .

ജപ്പാനിലെ എംപറർ അകിന്റെ വളർത്തുന്നത് ഒരു അക്വ’ മൽസ്യത്തെയാണ്. പേര് എക്സിറിയാസ് .

സൗദിയുടെ എല്ലാ രാജാക്കന്മാർക്കും സ്വന്തം സ്വന്തം വളർത്തു കുതിരകളും അതിനായി പാർക്കുകളും ഉണ്ട് , എന്നും എക്കാലത്തും .

കാനഡയുടെ കനിവുള്ള പ്രസിഡണ്ട് സ്റ്റീഫൻ ഹാർപർ വളർത്തുന്നത് പൂച്ച ദമ്പതികളെയാണ് , സ്റ്റെയിൻലിയും ജിപ്സിയും ( Stynly and Gypsi )

ചരിത്രത്തിലെ ഒരു വിധം വലിയ മനുഷ്യർക്കെല്ലാം ചെറിയ ജന്തുക്കളുടെ കൂട്ടുണ്ടായിരുന്നു. അധിക പേരും കൂടെ നിർത്തിയത് പട്ടികളെയാണ്.
ജോർജ് വാഷിംഗ്ടണിന്റെ പട്ടി ടാസ്റ്റൺ .

ജെഫേഴ്സണിന്റെ പട്ടി ബസ്സി .

എബ്രഹാം ലിങ്കന്റെ പട്ടി ഫിഡോ .

യുലീസസിന്റെ പട്ടി ലൂസിയോ .

റൂതർഫോർഡിന്റെ പട്ടി ഹെക്ടർ .

റൂസ്വെൽറ്റിന്റെ പട്ടി സ്കിപ് .

ചർച്ചിലിന്റെ പട്ടി ഫാല .

ബിൽ ക്ലിന്റന്റെ പട്ടി ബഡി.

ഡബ്ല്യു ബുഷിന്റെ പട്ടി സ്പോട്ടി .

അങ്ങനെ നോക്കിയാൽ പട്ടികളുടെ പട്ടിക തീരില്ല .
കൂട്ടത്തിൽ ഏറെ ശ്രദ്ധേയ ബന്ധം പുലർത്തിയ അഡോൾഫ് ഹിറ്റ്ലറും ബോണ്ടിയും വേറിട്ട് നിൽക്കുന്നു. റഷ്യക്കാരാൽ കൊല്ലപ്പെടാതിരിക്കാൻ ആത്മഹത്യക്ക് മുമ്പ് ബോണ്ടിയോടൊപ്പം മദ്യപിച്ച് സ്വന്തം നായക്കു നേരെ നിറയൊഴിക്കുകയായിരുന്നു ഹിറ്റ്ലർ , പിന്നെ സ്വന്തം നെഞ്ചത്തേക്കും .

ന : മോ ( മലയാളത്തിൽ അത് ഒരു സൊയമ്പൻ തെറിയുടെ കോഡായത് യാദൃശ്ചികമാണോ!) എന്ന പേരിൽ ഷോട്ടാവുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം അങ്ങനെ നാല്കാലും വാലുമുള്ള നായയേയും പൂച്ചയേയും വളർത്തുന്നതായി അറിവിലില്ല.
പക്ഷെ റിപ്പബ്ലിക്കൻ ചാനലിൽ ഒരുത്തനുണ്ട് , ആസാംകാരനായ ഗോസാമി ,
( ” വെറും ആസാമി ” എന്നൊരു പ്രയോഗം ചില വെടക്കുകളെ കുറിച്ച് ഇവിടെ ഉണ്ടായതും യാദൃശ്ചികമാണോ! )
മോദി വളർത്തുന്ന ……

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending