Connect with us

Culture

ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു; മോദി വളര്‍ത്തുന്നത് ആരെയെന്നറിയാമോ?

Published

on

കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്‌ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക് ഒബാമ, സൗദി രാജാക്കന്‍മാര്‍ എന്നിവര്‍ക്കെല്ലാം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു.

എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ ഒരു മൃഗത്തെ വളര്‍ത്തുന്നതായി അറിവില്ല. എന്നാല്‍ റിപ്പബ്ലിക്ക് ചാനലില്‍ മോദിക്ക് വേണ്ടി അലറുന്ന വ്യക്തിയെ മോദി വളര്‍ത്തുന്നതാണോ എന്നാണ് ഷുഹൈബുല്‍ ഹൈത്തമി എന്ന വ്യക്തിയുടെ സംശയം. ഈ വിഷയത്തില്‍ ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രളയക്കെടുതികള്‍ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഇന്ത്യക്കാരില്‍ ഏറ്റവും നാണംകെട്ടവര്‍ മലയാളികളാണ് എന്നായിരുന്നു അര്‍ണബ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

120 വളർത്തുനായകളുണ്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് .ഫ്രീ ടൈമിൽ ചിലപ്പോൾ അവർ ഒന്നിച്ചാണ് ഭക്ഷണം കഴിക്കാറുള്ളത് .

വെൽസ് കുർഗിസ് ( Welsh Corgis ) എന്നാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇപ്പോൾ വളർത്തുന്ന നായയുടെ പേര് . പലപ്പോഴായി പോറ്റിയ നായകൾ ബക്കിംഗ് ഹാം കൊട്ടാരത്തിന്റെ ഉദ്യാനങ്ങളിൽ വട്ടം കറങ്ങി നടക്കാറുമുണ്ട് .

ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ഹോളണ്ട വളർത്തുന്നത് ഒരൊട്ടകത്തെയാണ് ,
പേരെഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.

ഇംഗ്ലീഷ് പ്രൈം ഡാവിഡ് കാമറൂണിന്റെ ഭാര്യ ഹോളിഡേ ഒറ്റക്കാഘോഷിക്കാൻ പോയാലും കൂടെ ഉറങ്ങാൻ ഒരു സുന്ദരിപ്പൂച്ചയുണ്ടാവും ,ലാരി (Larry) .

റഷ്യയുടെ വ്ലാഡിമർ പുടിൻ എന്ന ലോകത്തെ നമ്പർ വൺ ഭരണാധികാരിക്ക് ഒരു കരിന്നായ ഉണ്ട് , അരമനയിൽ കൂട്ടിനും പാട്ടിനും , കോണി (Koni )

അമേരിക്കയുടെ ബറാക് ഒബാമക്ക് ഒരു കുസൃതിപ്പട്ടിയുണ്ടായിരുന്നു. പേര് ബോ (Bo ) .അതിന്റെ വിവാഹം പോലും റോയലായിരുന്നു. ഭർത്താവിന്റെ റോളിലെത്തിയ
‘നായ ‘കന്റെ പേര് സണ്ണി .

ജപ്പാനിലെ എംപറർ അകിന്റെ വളർത്തുന്നത് ഒരു അക്വ’ മൽസ്യത്തെയാണ്. പേര് എക്സിറിയാസ് .

സൗദിയുടെ എല്ലാ രാജാക്കന്മാർക്കും സ്വന്തം സ്വന്തം വളർത്തു കുതിരകളും അതിനായി പാർക്കുകളും ഉണ്ട് , എന്നും എക്കാലത്തും .

കാനഡയുടെ കനിവുള്ള പ്രസിഡണ്ട് സ്റ്റീഫൻ ഹാർപർ വളർത്തുന്നത് പൂച്ച ദമ്പതികളെയാണ് , സ്റ്റെയിൻലിയും ജിപ്സിയും ( Stynly and Gypsi )

ചരിത്രത്തിലെ ഒരു വിധം വലിയ മനുഷ്യർക്കെല്ലാം ചെറിയ ജന്തുക്കളുടെ കൂട്ടുണ്ടായിരുന്നു. അധിക പേരും കൂടെ നിർത്തിയത് പട്ടികളെയാണ്.
ജോർജ് വാഷിംഗ്ടണിന്റെ പട്ടി ടാസ്റ്റൺ .

ജെഫേഴ്സണിന്റെ പട്ടി ബസ്സി .

എബ്രഹാം ലിങ്കന്റെ പട്ടി ഫിഡോ .

യുലീസസിന്റെ പട്ടി ലൂസിയോ .

റൂതർഫോർഡിന്റെ പട്ടി ഹെക്ടർ .

റൂസ്വെൽറ്റിന്റെ പട്ടി സ്കിപ് .

ചർച്ചിലിന്റെ പട്ടി ഫാല .

ബിൽ ക്ലിന്റന്റെ പട്ടി ബഡി.

ഡബ്ല്യു ബുഷിന്റെ പട്ടി സ്പോട്ടി .

അങ്ങനെ നോക്കിയാൽ പട്ടികളുടെ പട്ടിക തീരില്ല .
കൂട്ടത്തിൽ ഏറെ ശ്രദ്ധേയ ബന്ധം പുലർത്തിയ അഡോൾഫ് ഹിറ്റ്ലറും ബോണ്ടിയും വേറിട്ട് നിൽക്കുന്നു. റഷ്യക്കാരാൽ കൊല്ലപ്പെടാതിരിക്കാൻ ആത്മഹത്യക്ക് മുമ്പ് ബോണ്ടിയോടൊപ്പം മദ്യപിച്ച് സ്വന്തം നായക്കു നേരെ നിറയൊഴിക്കുകയായിരുന്നു ഹിറ്റ്ലർ , പിന്നെ സ്വന്തം നെഞ്ചത്തേക്കും .

ന : മോ ( മലയാളത്തിൽ അത് ഒരു സൊയമ്പൻ തെറിയുടെ കോഡായത് യാദൃശ്ചികമാണോ!) എന്ന പേരിൽ ഷോട്ടാവുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം അങ്ങനെ നാല്കാലും വാലുമുള്ള നായയേയും പൂച്ചയേയും വളർത്തുന്നതായി അറിവിലില്ല.
പക്ഷെ റിപ്പബ്ലിക്കൻ ചാനലിൽ ഒരുത്തനുണ്ട് , ആസാംകാരനായ ഗോസാമി ,
( ” വെറും ആസാമി ” എന്നൊരു പ്രയോഗം ചില വെടക്കുകളെ കുറിച്ച് ഇവിടെ ഉണ്ടായതും യാദൃശ്ചികമാണോ! )
മോദി വളർത്തുന്ന ……

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending