Connect with us

india

കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് 41 ലക്ഷം യുവാക്കള്‍ക്കെന്ന് പഠനം

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Published

on

കോവിഡ്  പകര്‍ച്ചാവ്യാധി മൂലം രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നിര്‍മാണ, കാര്‍ഷിക മേഖലയിലെ തൊഴിലാളികളാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്.

ഏഷ്യയിലും പസഫിക്കിലും കോവിഡ് 19 മൂലം ഉണ്ടായ യുവാക്കളുടെ തൊഴില്‍ നഷ്ടത്തെ കൈകാര്യം ചെയ്യല്‍(Tackling the COVID-19 youth employment crisis in Asia and the Pacific’)എന്ന തലക്കെട്ടിലാണ് ലേഖനം.

‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം 41ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. നിര്‍മാണവും കൃഷിയും അടക്കം ഏഴ് പ്രധാന മേഖലകളില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടായി’- റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നു.

പ്രതിസന്ധി വളരെ പെട്ടെന്ന് ബാധിച്ചത് യുവാക്കളായ തൊഴിലാളികളെയാണ്.ഏഷ്യാ-പസഫിക് മേഖലയിലെ 15 മുതല്‍ 25 വയസ് വരെയുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ സര്‍വേ ഓണ്‍ യൂത്ത് ആന്റ് കോവിഡ് -19′ ന്റെ പ്രാദേശിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ലഭ്യമായ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകളില്‍ എത്തിച്ചേര്‍ന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ ഗാന്ധി സിനിമ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യാ സഖ്യം

ആര്‍എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി.

Published

on

മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് ‘ഗാന്ധി’ സിനിമയിലൂടെയെന്ന മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യം. ആര്‍എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി. മോദിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന്പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഗാന്ധിജിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലായിരുന്നുവെന്നും എക്സില്‍ കുറിച്ചു.

1982 ൽ റിച്ചാർഡ് ആറ്റൻബറോ ‘ഗാന്ധി’ സിനിമ പുറത്തിറക്കും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. പ്രസ്താവന പുറത്തുവന്ന ഉടൻ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തി.

ഡൽഹിയിലെ ഗ്യാരാമൂർത്തി ശില്‍പത്തിന് മുന്നിൽനിന്ന് ചിത്രീകരിച്ച വീഡിയോ മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെട്ട്, ഗോഡ്‌സെയുടെ പാത പിന്തുടരുന്നവർക്ക് ഗാന്ധിജിയെ മനസ്സിലാക്കാനാകില്ല. ഗാന്ധിജി ലോകത്തിനാകെ പ്രചോദനമാണെന്നും രാഹുൽ.

ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവർ. മോദി ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ അത്ഭുതമില്ലെന്നും  ഗോഡ്‌സെയോട് അഭിനിവേശമുള്ളവർക്ക് സ്വാഭാവികമായും ഗാന്ധിയെക്കുറിച്ച്  അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് എക്‌സിൽ പരിഹസിച്ചു.

Continue Reading

india

നിതീഷ് കുമാർ ബി.ജെ.പിയുമായി നല്ല രസത്തിലല്ല; തെരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാറ്റം സംഭവിക്കും -തേജസ്വി യാദവ്

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു

Published

on

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നല്ല രസത്തിലല്ലെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

നിതീഷ് കുമാർ സഖ്യം വിട്ട് ജനുവരിയിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതോടെ തേജസ്വിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വലിയൊരു തീരുമാനമെടുക്കും. ഇപ്പോൾ ​തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അദ്ദേഹം പോകുന്നില്ല.-തേജസ്വി പറഞ്ഞു.

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

സഖ്യത്തിന് 300 സീറ്റ് എങ്കിലും ലഭിക്കും. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ പോകുന്നത്.-തേജസ്വി കൂട്ടിച്ചേർത്തു. 2022 ലാണ് നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ട് പ്രതിപക്ഷമായ മഹാഗഡ്ബന്ധനൊപ്പം ചേർന്നത്. 2024 ജനുവരിയിൽ സഖ്യം വിട്ട് വീണ്ടും ബി.ജെ.പിക്കൊപ്പം പോയി. ഒമ്പതാംതവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ബിഹാറിൽ ബി.ജെ.പി 17ഉം ജെ.ഡി.യു 16ഉം സീറ്റുകളി​ലാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി അഞ്ചു സീറ്റിലും ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഒന്നിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Continue Reading

india

ധ്യാനത്തിനിരിക്കാന്‍ മോദി കന്യാകുമാരിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്.

Published

on

ധ്യാനനിമഗ്‌നനാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷമായിരിക്കും അദ്ദേഹം ധ്യാനം ആരംഭിക്കുക. ബോട്ട് വഴി അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മാരകത്തില്‍ എത്തും. വൈകീട്ട് മുതല്‍ മറ്റന്നാള്‍ ഉച്ചവരെയാണ് പ്രധാനമന്ത്രിയുടെ ധ്യാനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദര്‍ശകര്‍ക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല. സൂര്യാസ്തമയം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിന് തുടക്കമിടും. ലോക്സഭാ തെരഞ്ഞെടുപ്പ് അവാസനഘട്ടത്തിന്റെ പ്രചാരണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തിയത്. റോഡ് ഷോയും റാലികളുമായി ഈ തെരഞ്ഞെടുപ്പ് കാലത്തെ ഇരുനൂറോളം പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി.

വിവേകാനന്ദപ്പാറയില്‍ സൂര്യാസ്തമയത്തിന് സാക്ഷിയാകും. അതിന് പിന്നാലെ ധ്യാനമണ്ഡപത്തില്‍ ധ്യാനമിരിക്കും. താമസം വിവേകാനന്ദ സെന്ററില്‍. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് മടക്കം. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ വിവേകാനന്ദപ്പാറയിലെത്തരുതെന്ന് നിര്‍ദേശമുണ്ട്. സമീപത്തെ കടകളുടെ പ്രവര്‍ത്തിന് നിയന്ത്രണമുണ്ട്. 1,000 പൊലീസുകാരെ വിന്യസിച്ചു. കൂടാതെ കോസ്റ്റല്‍ പൊലീസിന്റെ പട്രോളിങ് സംഘവും. എസ്പിജി കമാന്‍ഡോകളുടെ 10 അംഗ സംഘം കന്യാകുമായിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

2014ല്‍ പ്രതാപ്ഗഢിലും 2019ല്‍ കേദാര്‍നാഥിലെ രുദ്ര ഗുഹയിലുമായിരുന്നു തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ മോദി. രാജ്യത്തിന്റെ തെക്കിനെയും വടക്കിനെയും ഒന്നിച്ചു നിര്‍ത്തുകയെന്ന സന്ദേശം മുന്നോട്ടുവയ്ക്കുക, വിശ്വാസരാഷ്ട്രീയം, കൊല്‍ക്കത്ത മേഖലയുള്‍പ്പെട്ട 9 സീറ്റുകള്‍ വിധിയെഴുതുന്നതിന് മുന്‍പ് ബംഗാളിന്റെ വികാരമായ വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുക കൂടി വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുണ്ട്.

Continue Reading

Trending