Connect with us

More

കൗമാര കലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ ഇന്ന് അരങ്ങുണരും

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പാചകത്തിലെ നളന്‍ പഴയിടത്തിന്റെ അടുക്കളയില്‍ പാല്‍ തിളച്ചുമറിഞ്ഞു. പിന്നാലെ കൈക്കാര്‍ സദ്യവട്ടമൊരുക്കി. പ്രതിഭകളുമെത്തിത്തുടങ്ങിയതോടെ കലാപൂരത്തിന് അരങ്ങൊരുങ്ങി. കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ഇന്ന് കൊടിയേറ്റം.
രാവിലെ 9.30ന് പ്രധാന നഗരിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പ്രധാന വേദിയായ ‘നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
കണ്ണൂരിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന് നൃത്ത ചുവടുകളൊരുക്കി 57 സംഗീത അധ്യാപകര്‍ സ്വാഗത ഗാനം ആലപിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ തുടങ്ങും. ഇതേ സമയം ഒന്‍പത് വേദികളിലും മത്സരങ്ങള്‍ നടക്കും.
ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണക്കപ്പ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി.

നീരാടി നിള…

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ 'നിള' രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍ (ചിത്രം: കെ ശശി)

ഇന്ന് അരങ്ങുണരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കണ്ണൂര്‍ പൊലീസ് മൈതാനിയിയില്‍ ഒരുക്കിയ പ്രധാന വേദിയായ ‘നിള’ രാത്രി ദീപാലങ്കാരങ്ങളില്‍ നീരാടിയപ്പോള്‍
(ചിത്രം: കെ ശശി)

ഇന്നലെ രാവിലെ 11.10ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയാണ് ജവഹര്‍ സ്റ്റേഡിയത്തിലെ പാചകപുരയില്‍ പാല് കാച്ചിയത്. ചടങ്ങിന് എത്തിയവര്‍ക്ക് കല്‍ക്കണ്ടം ചേര്‍ത്ത പഴയിടം സ്‌പെഷല്‍ അരവണയാണ് മധുരമായി നല്‍കിയത്. മേയര്‍ ഇ.പി ലത, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, തുടങ്ങി ജനപ്രതിനിധികളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളും ചടങ്ങിന് സാക്ഷിയായി.
ഊണ്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ വെള്ളിയാഴ്ച മുതല്‍ പാചകപുരയില്‍ എത്തിതുടങ്ങിയിരുന്നു. പച്ചക്കറി കൂടാതെ 10 ടണ്ണിലധികം പഞ്ചസാരയും വെല്ലവും 10,000ലധികം നാളികേരവും പാചകപുരയിലെത്തി. അഞ്ച് ഉപജില്ലകളില്‍ നിന്നുള്ള കലവറ വണ്ടി ഇന്ന് എത്തും. വിഭവ ശേഖരണത്തിന് കലവറ വണ്ടികള്‍ പോയിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചത്. ഒരു ദിവസം 25,000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. ഊട്ടുപുരയില്‍ ഒരേസമയം 3000 പേര്‍ക്ക് ഊണ്‍ വിളമ്പാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending