Connect with us

kerala

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട രണ്ട് പേര്‍ക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

റിയാദ്: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തങ്ങളില്‍ നിന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുന്ന റിയാദ് കെഎംസിസി അടക്കമുള്ള കെഎംസിസിയുടെ വിവിധ ഘടകങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട രണ്ട് പേര്‍ക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും നാടിന്റെയും ക്ഷേമത്തിനായി വിയര്‍പ്പൊഴുക്കുന്ന പ്രവാസി എന്നും നന്മയുടെ വക്താക്കളാണ്. സ്വന്തം വേദനയെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് ആശ്വമേകുന്ന പ്രവാസികള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അത്താണിയാണ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.മൊയ്തീന്‍ കോയ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.ഏ.മജീദ് എം എല്‍ എ, സി എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി. കോയ, കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, വി.കെ. മുഹമ്മദ്, കുന്നുമ്മല്‍ കോയ, സുബൈര്‍ അരിമ്പ്ര, മുജീബ് ഉപ്പട, റസാഖ് വളക്കൈ ,ഹാരിസ് തലാപ്പില്‍, സമദ് പെരുമുഖം, ശിഹാബ് പള്ളിക്കര, മുത്തു കട്ടുപാറ, സലീം മുണ്ടോടന്‍, നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള പദ്ധതി അംഗങ്ങളുടെ ആശ്രിതര്‍ക്കാണ് സഹായം കൈമാറിയത്.

(ചിത്രം : റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ വിതരണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു

ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.

Published

on

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സ്പെഷ്യല്‍ സംഘം ചങ്ങനാശ്ശേരിയില്‍ എത്തി. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടുമായി ബന്ധപ്പെട്ട നിര്‍മാണ രേഖകളും അനുമതി രേഖകളും വിജിലന്‍സ് സംഘം ശേഖരിച്ചു.

ഇതിന് പുറമെ ചങ്ങനാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഭൂമി വാങ്ങല്‍-വില്‍പ്പന സംബന്ധിച്ച വിശദമായ രേഖകളും സംഘം പരിശോധിച്ചു തുടങ്ങി. മുരാരി ബാബുവിന്റെ വീടില്‍ റെയ്ഡ് നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. എന്നാല്‍, നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന നടക്കുന്നതിനാല്‍ സംഘം വീട്ടില്‍ കയറാതിരിക്കുകയായിരുന്നു. ഇന്നലെ തന്നെ വിജിലന്‍സ് സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നുവെന്നും, ഇഡി പരിശോധന പൂര്‍ത്തിയായതിന് ശേഷം വീട് കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുമെന്നുമാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കൂടുതല്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.

 

Continue Reading

kerala

ദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍

വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്.

Published

on

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തില്‍ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇവരെ നിരീക്ഷിച്ചില്ല എന്നാണ് ആരോപണം.

 

Continue Reading

kerala

സായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് കുടുംബം

സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം.

Published

on

കൊല്ലം: സായി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനും, ഇന്‍ചാര്‍ജിനുമെതിരെയും ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. ഹോസ്റ്റലില്‍ നടന്ന പല സംഭവങ്ങളും ഇന്‍ചാര്‍ജ് ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നതാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യ സംബന്ധിച്ച് സായിയും (Sports Authority of India) ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം ഉടന്‍ കൊല്ലം സായി ഹോസ്റ്റലില്‍ എത്തി വിശദമായ അന്വേഷണം നടത്തും. ഇതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് സ്വദേശിനിയായ സാന്ദ്രയെയും തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവിയെയും സായി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading

Trending