Connect with us

More

അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്

Published

on

ലുഖ്മാന്‍ മമ്പാട്

ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്‍ക്കാറും ആര്‍.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്‍ കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്‍ദു ഭാഷകള്‍ക്ക് എതിരായ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്‍ സംസ്‌കൃതവും തെലുങ്കും നിലനിര്‍ത്തിയപ്പോള്‍ ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശ്രയിക്കുന്ന അറബിയെയും ഉര്‍ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ കവരുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്‍.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്‍ 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്‍ പങ്കു ചേര്‍ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കരുത്.
ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്നതുള്‍പ്പെടെ മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending