Connect with us

News

പോളണ്ടിനെതിരെ പെനാല്‍റ്റി നഷ്ടമായതില്‍ വിഷമമുണ്ട്- മെസ്സി

നിര്‍ണായക പോരാട്ടത്തില്‍ പെനാള്‍റ്റി നഷ്ടമാക്കിയതില്‍ പ്രതികരണവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി.

Published

on

ഗ്രൂപ് സി യിലെ പോളണ്ടിനെതിരെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ പെനാള്‍റ്റി നഷ്ടമാക്കിയതില്‍ പ്രതികരണവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി.

പെനാല്‍റ്റി നഷ്ടമായതില്‍ എനിക്ക് വിഷമമുണ്ട്. എന്നാല്‍, ആ പിഴവിനു ശേഷം ടീം കൂടതല്‍ കരുത്തരായി.ജയിക്കാന്‍ പോവുകയാണ് എന്ന് ടീമിന് ബോധ്യം വന്ന പോലെ .ആദ്യ ഗോള്‍ നേടുക മാത്രമാണ് അവേഷേശിച്ചിരുന്നത്.അതും കൂടി സംഭവിച്ചതൊടെ പിന്നയെല്ലാം ഞങ്ങള്‍ കരുതിയ പോലെ തന്നെയായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതേസമയം നിര്‍ണായക മല്‍സരത്തില്‍ മെസിയെ പോലെയുള്ള ഒരു താരത്തില്‍ നിന്ന് ഇത്തരത്തില്‍ പിഴവ് സംഭവിക്കുന്നത് വലിയ ചര്‍ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

EDUCATION

അവസരങ്ങളുടെ ജാലകമൊരുക്കി പ്രദര്‍ശന സ്റ്റാള്‍

സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.

Published

on

തിരൂര്‍: ഭാഷ പിറന്ന മണ്ണില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ചന്ദ്രിക വിജയമുദ്ര പ്രദര്‍ശന സ്റ്റാള്‍.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച സ്റ്റാള്‍ ഉപരിപഠന സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.ഓരോ സ്റ്റാളും ഒന്നിനെന്ന് മെച്ചപ്പെട്ടതായിരുന്നു.

മജ്‌ലിസ് കോളജ് വളാഞ്ചേരി, കോട്ടയം കാഞ്ഞീരപ്പുഴയിലെ കാം കാമ്പസ്, ഹിന്ദു സ്ഥാന്‍ കോളജ്, ഐ.എ.എം, സാംബോ ബാംഗ്ലൂര്‍, ബ്രിന്ദാവന്‍, എമ്പയര്‍ കോളജ് ഓഫ് സയന്‍സ് കുറ്റിപ്പുറം മൂടാല്‍, വണ്‍ എസ്.ബി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ സ്റ്റളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.കാര്‍ഷികം മെഡിക്കല്‍,ഏവിയേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധങ്ങളായ അവസരങ്ങളുടെ ജാലകമാണ് പ്രദര്‍ശനത്തില്‍ തുറന്നിട്ടത്.

വിദ്യാദ്യാസത്തിന്റെ അനന്ത സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്റ്റാള്‍ ചന്ദ്രിക ഒരുക്കിയ വിജയമുദ്ര ചാര്‍ത്തിലായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ തുറകളിലുളളവരും സ്റ്റാള്‍ സന്ദര്‍ശിച്ചു. എവിടെ പഠിക്കണം എന്ത് പഠിക്കണം എന്ന ആശയകുഴപ്പത്തിലിരിക്കായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം മാര്‍ഗം കണിച്ചു നല്‍കിയതായി സ്റ്റാള്‍ സന്ദര്‍ശിച്ച എ പ്ലസ് ജോതാക്കളായ ഒ.പി ആയിഷ ഫൈഹ, കെ.എം ഹിദായ നാഫില,റബീഅ് ഫൗസ് അഹമ്മദ് എന്നി വിദ്യാഥികള്‍ ചന്ദ്രികയോട് പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് തുഞ്ചന്‍ പറമ്പിലെ പ്രദര്‍ശന സ്റ്റള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയത്.

Continue Reading

kerala

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്.

Published

on

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

Continue Reading

india

ഇന്ത്യ മുന്നണിക്ക് അനുകൂലമായി വലിയൊരു അടിയൊഴുക്കുണ്ട്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു

Published

on

തന്റെ പാര്‍ട്ടിയോടും ഇന്ത്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടയാന്‍ സഖ്യത്തിന് അനുകൂലമായ വലിയ അടിയൊഴുക്ക് ഉണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ക്കുവേണ്ടിയും സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്തുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെയും ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ നിറം ബി.ജെ.പി മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

‘നമുക്കുവേണ്ടി പോരാടുന്നത് പൊതുസമൂഹമാണ്, അത് ഞങ്ങള്‍ മാത്രമല്ല. ഞങ്ങള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ആളുകള്‍ പിന്തുണയ്ക്കുകയും നമുക്കുവേണ്ടി പോരാടുകയും ചെയ്യുന്നു. ബി.ജെ.പി പിന്നിലാകുമെന്നും ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാണ്”. എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന ചോദ്യത്തിന്, തങ്ങളോടുള്ള ആളുകളുടെ പ്രതികരണവും അവര്‍ എങ്ങനെയാണ് അവരെ പിന്തുണയ്ക്കാന്‍ തുടങ്ങിയതും അവരുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനം എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശങ്ങളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കാനും വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ നുണകള്‍ പറയുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലായെന്നും അവര്‍ ഇപ്പോള്‍ അവരുടെ മുന്നില്‍ തുറന്നുകാട്ടപ്പെടുന്നുവെന്നും അവകാശപ്പെട്ടു.”ബി.ജെ.പി ഒരു ഹൈപ്പ് സൃഷ്ടിക്കുന്നു, മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ കോഴി, പോത്ത്, മംഗളസൂത്രം, ഭൂമി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു, പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കുന്നത്, ‘ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും പ്രചാരണത്തിന് പോലും അനുവദിക്കാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ബി.ജെ.പി സമനില പാലിക്കുന്നില്ലെന്നും ജനാധിപത്യത്തില്‍ ഈ കാര്യങ്ങള്‍ നല്ലതല്ലെന്നും സ്വേച്ഛാധിപത്യ ഭരണമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ എന്‍.ഡി.എ സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. ബി.ജെ.പിക്കുള്ള പിന്തുണയുടെ തരംഗം കൂടുതല്‍ ശക്തമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

Trending