Connect with us

News

ലോകകപ്പിന്റെ നിരാശകളിലൊന്ന് ഇതാണ്

22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്.

Published

on

ദോഹ: 22ാമത് ലോകകപ്പിന്റെ നിരാശകളിലൊന്ന് പുത്തന്‍ താരോദയമുണ്ടായില്ല എന്നതാണ്. അനുഭവ സമ്പന്നനായ മെസി തന്നെയായിരുന്നു താരം. കിലിയന്‍ എംബാപ്പെയും കരുത്തനായി. 64 മല്‍സരങ്ങളെ വിലയിരുത്തുമ്പോള്‍ ഗ്യാലറികളുടെ താരങ്ങള്‍ ഇവരായിരുന്നു. അവസാന ലോകകപ്പില്‍ നിരാശപ്പെടുത്തിയ മെസി ഖത്തറില്‍ ആദ്യ മല്‍സരം മുതല്‍ യഥാര്‍ത്ഥ കപ്പിത്താനായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് അദ്ദേഹം നയിച്ചു. ധാരാളം ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നിര്‍ണായക അസിസ്റ്റുകള്‍ നല്‍കി. ഇപ്പോഴും ലോകത്ത് തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് അദ്ദേഹം തെളിയിച്ചപ്പോള്‍ നാളെയുടെ താരമെന്ന ഖ്യാതി മറ്റാര്‍ക്കുമല്ല. എംബാപ്പെ എന്ന 24 കാരന് തന്നെ.

2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവ വാഗ്ദാനമായി തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ ഖത്തറിലെത്തിയപ്പോള്‍ ഫ്രാന്‍സിന്റെ നെടും തൂണായി. കരീം ബെന്‍സേമ പരുക്കില്‍ പുറത്തായതോടെ മുന്‍നിരയുടെ ഭാരം അദ്ദേഹം ഏറ്റെടുത്തു. കിടിലന്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് അവസാന ലോകകപ്പില്‍ തിളങ്ങാനായില്ല. ടീമിലെ വിവാദങ്ങള്‍ താരത്തെ തളര്‍ത്തി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കു, നെതര്‍ലന്‍ഡ്‌സിന്റെ മെംഫിസ് ഡിപ്പേ, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍, സ്പാനിഷ് താരങ്ങളായ അല്‍വാരോ മൊറാട്ട, പെഡ്രി, അന്‍സു ഫാത്തി, യുറഗ്വായിയുടെ ലുയിസ് സുവാരസ് എന്നിവരെല്ലാം നിരാശപ്പെടുത്തി.

പോര്‍ച്ചുഗലിന്റെ ഗോണ്‍സാലോ റാമോസ് ഹാട്രിക്കുമായി ശ്രദ്ധ നേടി. യുവതാരങ്ങളില്‍ മിടുക്ക് തെളിയിച്ചത് ജര്‍മനിയുടെ ജമാല്‍ മുസിയാല ആയിരുന്നു. ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ അദ്ദേഹത്തിന്റെ മികവ് കൂടുതല്‍ ലോകം കണ്ടില്ല. പക്ഷേ മൂന്ന് മല്‍സരങ്ങളില്‍നിന്നായി 19 ഡ്രിബ്ലിങുകളുമായി അദ്ദേഹം മികവ് തെളിയിച്ചു. ഇക്വഡോറിന്റെ വലന്‍സിയ, ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കേ, അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച്, അര്‍ജന്റീനയുടെ ജുലിയന്‍ അല്‍വാരസ്, ബ്രസീലിന്റെ റിച്ചാര്‍ലിസണ്‍ എന്നിവര്‍ കൈയ്യടി നേടി. അല്‍ഭുത സംഘമായ മൊറോക്കോയുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോ, മധ്യനിരക്കാരന്‍ ഔനഫി, മധ്യനിരക്കാരന്‍ ഹക്കിം സിയെച്ച്, അനുഭവ സമ്പന്നനായ അഷ്‌റഫ് ഹക്കീമി എന്നിവരെ ലോകം മറക്കില്ല.

Cricket

കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി

പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍ ഇടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു.

Published

on

പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഫൈനലില്‍ ഇടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു. ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ് 14.1 ഓവറില്‍ 101 റണ്‍സിന് പുറത്തായി.

സ്പിന്നര്‍ സുയാഷ് ശര്‍മ്മയും സീമര്‍ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 27 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടി.

RCB ഇതോടെ നേരിട്ട് ചൊവ്വാഴ്ചത്തെ ഫൈനലിലേക്ക് കടക്കും. അതേസമയം വെള്ളിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി കിംഗ്‌സ് കളിക്കും. വിജയികള്‍ ടൈറ്റില്‍ ഡിസൈറ്ററില്‍ മറ്റേ സ്ഥാനം നേടും.

ന്യൂ ചണ്ഡീഗഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിംഗ്‌സ്, നെറ്റ് റണ്‍ റേറ്റില്‍ RCB യെക്കാള്‍ മുന്നില്‍, പതിവ് സീസണ്‍ ടേബിളില്‍ ഒന്നാമതെത്തി.

പവര്‍പ്ലേയ്ക്കുള്ളില്‍ 38-4 എന്ന സ്‌കോറിലേക്ക് വഴുതിവീണ അവര്‍ ഉടന്‍ തന്നെ പ്രതിസന്ധിയിലായി.

ആറാം നമ്പറില്‍ നിന്ന് 26 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ടോപ് സ്‌കോറര്‍. കിംഗ്സിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ്, വാലറ്റത്ത് അസ്മത്തുള്ള (ഇരുവരും 18) എന്നിവര്‍ മാത്രമാണ് മറ്റ് ബാറ്റര്‍മാര്‍.

ഏപ്രിലില്‍ ഈ ഗ്രൗണ്ടില്‍ കിംഗ്‌സ് 111 ഡിഫന്‍ഡ് ചെയ്തിരുന്നു, എന്നാല്‍ ആവര്‍ത്തിച്ചുള്ള പ്രകടനം ഉയര്‍ന്ന ക്രമം പോലെ തോന്നി.

നാലാം ഓവറില്‍ 12 റണ്‍സിന് വിരാട് കോഹ്ലിയെ കൈല്‍ ജാമിസണ്‍ പിടികൂടി, എന്നാല്‍ അവിടെ നിന്ന് ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ സാള്‍ട്ട് ലളിതമായ ചേസ് നങ്കൂരമിട്ടു.

തന്റെ ഇന്നിംഗ്സില്‍ ആറ് ഫോറും മൂന്ന് സിക്സറും പറത്തി, 23 പന്തില്‍ നിന്ന് 50 റണ്‍സ് നേടി ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി.

എന്നിരുന്നാലും, മുഷീര്‍ ഖാന്റെ 10-ാം ഓവറിലെ അവസാന പന്തില്‍ നിന്ന് വടം വലിഞ്ഞ് ഗംഭീര വിജയം സ്വന്തമാക്കിയ രജത് പാട്ടിദാര്‍ മത്സരം സ്‌റ്റൈലായി അവസാനിപ്പിച്ചു.

Continue Reading

kerala

മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Continue Reading

News

മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുരിയാല്‍ ഗ്രാമത്തിലെ ഇരക്കൊടിയില്‍ അബ്ദുറഹ്‌മാനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

Published

on

മംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുരിയാല്‍ ഗ്രാമത്തിലെ ഇരക്കൊടിയില്‍ അബ്ദുറഹ്‌മാനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ താലൂക്കില്‍ കുരിയാല്‍ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയില്‍ നിന്നാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Continue Reading

Trending