Connect with us

kerala

ഇരയെ നോക്കി കുരയ്ക്കലല്ല, വര്‍ഗീയതക്കെതിരായ ഇരട്ടച്ചങ്ക്

സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ പ്രതികരിക്കുന്നതിലല്ല ഇവരുടെ താല്‍പര്യം എന്ന് ഉത്തരോത്തരം വ്യക്തമാകുന്നു

Published

on

കെ.പി ജലീല്‍

വര്‍ഗീയതക്കെതിരെ സന്ധിയില്ലാസമരത്തിലേര്‍പ്പിട്ടിരിക്കുകയാണ് ഇന്ത്യയിലെ ഇത്തിരിപ്പോന്ന കമ്യൂണിസ്റ്റുകള്‍. അവയെയൊക്കെ നയിക്കുന്നവരാണത്രെ സി.പി.ഐ.എം. എന്നാല്‍ ശത്രുവിനെ കടിച്ചുകീറുന്നതിലല്ല, ഇരയെ നോക്കി കൊഞ്ഞനം കുത്തുന്നതിലാണ് ചില സി.പി.എമ്മുകാര്‍ക്ക് രസമെന്ന് തോന്നുന്നു. മുമ്പും ഇവരത് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കോഴിക്കോട്ടെ മുജാഹിദ് പത്താംസംസ്ഥാനസമ്മേളനത്തിലും സി.പി.എം നേതാക്കള്‍ അത് ചെയ്തു. എത്ര അരിയിട്ടുവാഴിച്ചാലും സംഘപരിവാരത്തിന്റെ തനിനിറം മാറില്ലെന്നാണ് സി.പി.എം എം.പി മുജാഹിദ് വേദിയില്‍ നിന്ന് പറഞ്ഞതെങ്കില്‍ അത് സഹിക്കാം. എന്നാല്‍ ബ്രിട്ടാസിന്റെ തലതൊട്ടപ്പനായ നേതാവ് പറഞ്ഞതാണ് അതിലും ഖേദകരം. ഹിന്ദുത്വപരിവാറുകാര്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ മഴു ഓങ്ങിനില്‍ക്കുകയാണ്, അതില്‍ തലവെച്ചുകൊടുക്കരുത് എന്നാണ് സാക്ഷാല്‍ സി.പി.എം പി.ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിംസംഘടനാവേദിയില്‍ ഇരകളെ നോക്കി ഉപദേശിച്ചുകളഞ്ഞത്! ഇതിലധികം സംഘപരിവാരവിരുദ്ധത എവിടെയെങ്കിലും കാണാന്‍ കഴിയുമോ? ഇതിലധികം വര്‍ഗീയവിരുദ്ധപോരാട്ടം സി.പി.എം വേറെ നടത്തിയിട്ടുണ്ടോ. കേരളത്തിലെ എല്ലാവിഭാഗത്തെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട അധികാരകേന്ദ്രത്തിലിരിക്കുന്ന ഉന്നതവ്യക്തികൂടിയാണ് ഇരകളെ നോക്കി ഇങ്ങനെ പറയുന്നത്. എപ്പോഴാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ സംഘപരിവാരത്തിന് മുന്നില്‍ തലകുനിച്ചിട്ടുള്ളതെന്ന്കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.


മുജാഹിദ് എന്നത് കേരളത്തില്‍ പ്രബലമായ മുസ്‌ലിം വിഭാഗമാണ്. രാജ്യത്തെ ഇരവല്‍കരിക്കപ്പെട്ട മുസ്‌ലിംകളുടെ പരിഛേദങ്ങളിലൊന്ന്. ഇവരുടെ വേദിയില്‍ കയറിനിന്ന് സംഘപരിവാറിനും ഹിന്ദുത്വഫാസിസത്തിനുമെതിരെ ഏതെങ്കിലും ഒരുവാക്ക് സാക്ഷാല്‍ സി.പി.എമ്മുകാരുടെ ഇരട്ടച്ചങ്കന്‍ പറഞ്ഞതായി കേട്ടോ ? ഇല്ലെന്ന് മാത്രമല്ല, മാനഭംഗപ്പെട്ടതിന് സ്ത്രീയെ നോക്കി നീയല്ലേ പ്രകോപിപ്പിച്ചത് എന്നതുപോലെ പറഞ്ഞുകളയുകയാണ് പിണറായി വിജയന്‍ ചെയ്തു
കളഞ്ഞത് !

വര്‍ഗീയഫാസിസത്തിനെതിരായ പോരാട്ടം ഇത്രക്ക് കേമമാണ് എന്നറിയാന്‍ സി.പി.എമ്മിന്റെ വേറെ വല്ല പ്രസംഗവുമുണ്ടോ എന്നറിയാന്‍ കൗതുകമുണ്ട്. ഇവരുടെ നേതാവാണ് മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുംമുമ്പ് പള്ളിപൊളിച്ച് പ്രശ്‌നത്തിന ്പരിഹാരം കാണണമെന്ന് ഉപദേശിച്ചതെന്നതുകൂടി ഓര്‍ക്കണം. ഒടുവില്‍ മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയലാഭം കൊയ്‌തെടുത്തതും ഇതേ സി.പി.എമ്മും ഇടതുപക്ഷവും.
വര്‍ഗീയവിരുദ്ധതയും ഫാസിസവിരുദ്ധതയും ഒരേ നാണയത്തിന്റെ രണ്ടുവശമാണ്. അതില്‍ ന്യൂനപക്ഷങ്ങളിലെ ചിലര്‍ തീവ്രവാദംകൊണ്ടുനടക്കുന്നുവെന്നും അവര്‍ വര്‍ഗീയവിരുദ്ധപോരാട്ടത്തെ ക്ഷീണിപ്പിക്കുന്നുവെന്നും പിണറായി പറഞ്ഞു. എന്നിട്ടും സാക്ഷാല്‍ വര്‍ഗീയതക്കെതിരായി യാതൊന്നും ഉരിയാടാന്‍ പിണറായി തയ്യാറായില്ല. മറിച്ച് സി.പി.എമ്മും പകുതി മുസ്‌ലിം വിരുദ്ധത കൊണ്ടുനടക്കുന്നവരാണെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ ബ്രിട്ടാസിന് മറുപടി കൊടുത്തതിനെയാണ് പിണറായി വിജയന്‍ വിമര്‍ശിക്കാന്‍ നോക്കിയത്. അതാകട്ടെ ഏശിയതുമില്ല. പടിഞ്ഞാറന്‍ ബംഗാളില്‍ സി.പി.എം തകര്‍ന്നടിഞ്ഞത് മുസ്‌ലിം വിരുദ്ധത കൊണ്ടാണെന്ന ്ബഷീര്‍ പറഞ്ഞതിനെ വസ്തുതാസഹിതം ഖണ്ഡിക്കാന്‍ പിണറായിക്ക് കഴിഞ്ഞതുമില്ല.
സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ പ്രതികരിക്കുന്നതിലല്ല ഇവരുടെ താല്‍പര്യം എന്ന് ഉത്തരോത്തരം വ്യക്തമാകുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

Continue Reading

Trending