Connect with us

kerala

പുതിയ വേഗവും ദൂരവും ഐഡിയല്‍ കടകശ്ശേരിയുടെ പുതുവര്‍ഷ സ്വപ്നം

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്.

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്നെ, കൂടുതല്‍ ആര്‍ക്കും പരിചയമില്ലാത്ത പേരായിരുന്നു ഐഡിയല്‍ കടകശ്ശേരി. എന്നാല്‍ 2022ല്‍ ചിത്രം അതായിരുന്നില്ല. സംസ്ഥാനത്തെ കായിക പ്രേമികള്‍ മുഴുവന്‍ തിരഞ്ഞൊരു പേരായിരുന്നു ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കടകശ്ശേരി എന്നത്. പരമ്പരാഗത ശക്തികളെയെല്ലാം പിന്നിലാക്കി 2022ലെ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍പട്ടം നേടിയതോടെയാണ് ഐഡിയല്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

മലയാള സിനിമക്ക് മികച്ച തിരക്കഥകള്‍ വരെ സമ്മാനിച്ച കേരളത്തിലെ കായിക സ്‌കൂളുകള്‍ക്കിടയിലേക്കാണ് ഫുട്‌ബോളിനെ അതിയായി പ്രണയിച്ച മലപ്പുറത്തുനിന്നൊരു സ്‌കൂള്‍ പിറവികൊളളുന്നത്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറത്തിനിന്നുള്ളൊരു ടീം നേട്ടങ്ങള്‍ ഓരോന്ന് കൈപിടിയിലൊതുക്കി മുന്നേറുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അട്ടിമറി വിജയം എന്ന് പലരും വിശേഷിപ്പിച്ചെങ്കിലും വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ വിജയമെന്ന് സ്‌കൂള്‍ തെളിയിച്ചു. കോവിഡ് കൊണ്ടുപോയ ഇടവേളക്ക് ശേഷം 2022ല്‍ തിരിച്ചുവന്ന സംസ്ഥാന മീറ്റില്‍ ഐഡിയല്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ ‘സീസണ്‍ വണ്ടര്‍’ എന്ന് പറഞ്ഞ് പലരും എഴുതിതള്ളി.

എന്നാല്‍ അതിനെല്ലാം മറുപടിയായിരുന്നു സ്‌കൂളിന്റെ ‘കുന്നംകുളം’ വിജയം. 2023ല്‍ കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി അംഗീകരിക്കാന്‍ മടിയുള്ളവരെകൊണ്ടും ഐഡിയല്‍ കൈയടിപ്പിച്ചു. നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ സംഭാവന ചെയ്ത ഐഡിയല്‍ മികച്ച ആസൂത്രണത്തോടെയാണ് 2024നെ നോക്കികാണുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഹാട്രിക്ക് വിജയം എന്ന സ്വപ്‌നമാണ് അതില്‍ പ്രധാനം. സ്‌കൂളിലെ കായിക വികസനത്തിന് മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടര കോടിയുടെ സ്‌പോട്‌സ് കോംപ്ലക്‌സ് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍. 70 ലക്ഷത്തോളം രൂപയാണ് ചിലവായത്. ഗ്യാലറിയും പ്രത്യേക ഡ്രസ്സിംഗ് റൂം, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍. വെള്ളം റീസൈക്ലിംഗ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങള്‍. 2023 അവസാനത്തില്‍ രണ്ടര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്‌പോട്‌സ് കോംപ്ലക്‌സിന്റെ പ്രധാന ആകര്‍ഷണമാണ് ഈ പൂള്‍.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ നിര്‍ബന്ധമായും പഠിപ്പിക്കുക എന്നതോടൊപ്പം കൂടുതല്‍ നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതും ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ജിംനേഷ്യവും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് തന്നെ ഇത്രയും മികച്ചൊരു ഫിസിക്കല്‍ സെന്റര്‍ മറ്റൊരു സ്‌കൂളുകളിലും കാണാന്‍ കഴിയില്ല എന്നതാണ് ഐഡിയലിന്റെ അവകാശ വാദം.

താരങ്ങള്‍ക്ക് വര്‍ക്കൗട്ട് പ്രാക്ട്രീസിന് പുറമെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ജിം ഉപയോഗിക്കും. കായിക താരങ്ങള്‍ക്കായി മികച്ച രീതിയിലുള്ള ഡ്രസ്സിംഗ് റൂമുകളും സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള പ്രത്യേക മുറികളും കോംപ്ലക്‌സിലുണ്ട്. പുല്ല് വിരിച്ച മൈതാനവും ഇതിനായി പ്രത്യേക ഗ്യാലറിയും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങളെയെല്ലാം പ്രൊഫണല്‍ രീതിയിലാണ് ഐഡിയല്‍ വളര്‍ത്തികൊണ്ടുവരുന്നത്.

പോള്‍ വാള്‍ട്ട് പരിശീലനത്തിനാവശ്യമായ പോളുകളും ലാന്റിംഗ് മാട്രസും സ്ഥാപിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്ലാന്‍. അതിനായുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഓരോ പോളിനും ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. വിവിധ കാറ്റഗറിക്ക് വ്യത്യസ്ഥ പോളുകളാണ് ഉപയോഗിക്കുന്നത്. പോള്‍ വാള്‍ട്ട് പരിശീലനത്തിന് സൗകര്യം വരുന്നതോടെ ഈ ഇനത്തിനും കൂടുതല്‍ താരങ്ങളെ കണ്ടെത്തി മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കാനാകുമെന്നാണ് സ്‌കൂളിന്റെ പ്രതീക്ഷ.

18 ഓളം കായിക അധ്യാപകരുടെ കഠിനാധ്വാനം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കായികാധ്യാപകരുള്ള സ്‌കൂള്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഐഡിയല്‍. പതിനെട്ടോളം കായികാധ്യാപകരാണ് സ്‌കൂളിനുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സ്‌കൂളിന്റെ കായിക വികസനം. ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കുഞ്ഞാവുഹാജിയും സ്ഥാപകനും മാനേജറുമായ ഐഡിയല്‍ മജീദും മികച്ച പിന്തുണ നല്‍കുന്നു.

ഷാഫി അമ്മായത്താണ് കായിക വിഭാഗം മേധാവി. ടോമി ചെറിയാന്‍, നദീഷ് ചാക്കോ എന്നീ മുഖ്യ പരിശീലകരുടെ നേതൃത്വത്തിലാണ് താരങ്ങളെ വാര്‍ത്തെടുക്കുന്നത്. കായിക താരങ്ങള്‍ക്ക് സൗജന്യ താമസവും പഠനവും മികച്ച പരിശീലന സൗകര്യവും സ്‌കൂള്‍ ഒരുക്കുന്നു. മലപ്പുറം ജില്ലയിലെ കുട്ടികളെ കണ്ടെത്തി മികച്ച താരങ്ങളാക്കി വളര്‍ത്തികൊണ്ടുവരിക എന്നതാണ് പ്രാധമിക ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളും സ്‌കൂളിലുണ്ട്. വര്‍ഷം തോറും സെലക്ഷന്‍ ട്രയല്‍സ് വഴി സ്‌കൂളിലുള്ളവര്‍ക്കും പുറമെ നിന്നും താരങ്ങളെ ഐഡിയല്‍ കണ്ടെത്തുന്നുണ്ട്. ഇവരെയാണ് പിന്നീട് ദേശീയ അന്തര്‍ദേശീയ തലങ്ങളാക്കി സ്‌കൂള്‍ വളര്‍ത്തിയെടുക്കുന്നത്.

ഇരുനൂറോളം ദേശീയ താരങ്ങളെ സംഭാവന ചെയ്ത സ്ഥാപനമാണ് ഐഡിയല്‍. നൂറോളം താരങ്ങള്‍ സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ചെയ്യുന്നു. 200 മീറ്ററിലെ മിന്നും താരം മുഹമ്മദ് ഷാന്‍, കഴിഞ്ഞ ദിവസം ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് മുഹ്‌സിന്‍ എന്നിവരെല്ലാം ഐഡിയലിന്റെ നിലവിലെ ഐഡിയലിന്റെ ഐക്കണ്‍ താരങ്ങളാണ്. 2023ലെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ 26 മെഡലുകളാണ് സ്‌കൂള്‍ നേടിയത്.

2022ല്‍ 20 മെഡലുകളായിരുന്നു സമ്പാദ്യം. 2022ല്‍ ഏഴ് സ്വര്‍ണവും ഒമ്പത് വെളളിയും നാല് വെങ്കലുമാണ് നേടിയതെങ്കില്‍ 2023ല്‍ അത് ആറ് സ്വര്‍ണവും 11 വെള്ളിയും 15 വെങ്കലുമായി ഉയര്‍ത്താന്‍ ഐഡിയലിനായി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചായി മൂന്നാം തവണയും ചാമ്പ്യന്മാരായി ഹ്രാട്രിക്ക് നേട്ടം ആഘോഷിക്കുക എന്നതാണ് 2024ലെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ നിന്നും കൂടുതല്‍ ദേശീയ താരങ്ങളെ കണ്ടെത്താനുള്‌ള പ്രത്യേക പരിശീലനവും അക്കാദമി പ്ലാന്‍ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഹയര്‍സെക്കന്ററിയും പുറമെ പി.ജി വരെയുള്ള കോളെജും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഐഡിയലില്‍ പഠിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കും

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

Continue Reading

Trending