News
ധോണിയ്ക്ക് ശേഷം ഇന്ത്യയില്‍ ആറു വിക്കറ്റ് കീപ്പര്‍മാര്‍; ‘രാഹുല്‍, പന്ത്, ജൂറല്‍, ഇഷാന്’ ഇന്ത്യാ വിക്കറ്റ് കീപ്പര്‍മാരില്‍ മുന്നില്‍
പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്.
ഇന്ത്യ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നില നിലനിര്‍ത്തുന്നത് എളുപ്പമല്ല. എം.എസ്. ധോണിയുടെ കാലത്ത് ചുരുങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ കാലത്തെ പോലെ പരിമിതരല്ല, പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്.
റിഷഭ് പന്ത്, സഞ്ജു സാംസണ്, കെ.എല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ, ഇഷാന് കിഷന് തുടങ്ങിയവരാണ് വിവിധ ഫോര്‍മാറ്റുകളില്‍ മുന്‍നിരയിലുള്ളവര്‍. ന്യൂസിലാന്‍ഡിന് എതിരായ ഏകദിന പരമ്പര അടുത്ത രണ്ട് ആഴ്ചകളില്‍ ആരംഭിക്കും. ടീം പ്രഖ്യാപനം ജനുവരിയില്‍ പ്രതീക്ഷിക്കാം. സഞ്ജു, ഇഷാന് ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഏകദിന ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
രാഹുല്‍, പന്ത്, ജിതേഷ്, ജൂറല്‍ നാല് പേരില്‍ നിന്ന് രണ്ട് പേര്‍ക്ക് പ്രവേശനം ഉറപ്പാണ്. രാഹുല്‍ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നായകനും കീപ്പറുമായെത്തിയ രാഹുല്‍ രണ്ട് ഇന്നിങ്സുകളില്‍ 126 റണ്‍സ് നേടി, 45 ഇന്നിങ്സുകളില്‍ 1753 റണ്‍സും ശരാശരി 54 ഉം നേടുകയും ചെയ്തു.
സെഞ്ചുറി രണ്ട്, അര്‍ദ്ധ സെഞ്ചുറി 12. റിഷഭ് പന്ത് പരുക്കുമാറി തിരിച്ചെത്തി വിജയ് ഹസാരെ ട്രോഫിയില്‍ പ്രകടനം നടത്തുകയും, ഡല്‍ഹിയുടെ ജയത്തില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ദ്രുവ് ജൂറല്‍ നവാഗതനായിട്ടും ടോപ് ഫോമില്‍ എത്തിയിട്ടുണ്ട്.ഇഷാന് കിഷന് ടീമിലേക്ക് വരാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന് അന്താരാഷ്ട്ര മത്സരപരിചയം നേടുന്നതിനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും സാധ്യതയുണ്ട്.
ന്യൂസിലാന്‍ഡ് പരമ്പരക്ക് മുന്നോടിയായി സെലക്ടര്‍മാര്‍ക്കായി ഈ നാലു വിക്കറ്റ് കീപ്പര്‍മാരില്‍ ആരെ തിരഞ്ഞെടുക്കണമെന്നതില് നിര്‍ണായക തീരുമാനങ്ങള്‍ ബാക്കിയുണ്ട്.
kerala
‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന് എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
News
‘ കൂലി വിജയിപ്പിച്ച ട്രോളന്മാര്ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി ‘; ലോകേഷ് കനഗരാജ്
50 കോടി രൂപ പ്രതിഫലത്തോടെയാണ് ലോകേഷ് കനഗരാജ് കൂലി സംവിധാനം ചെയ്തത്.
രജനികാന്ത് നായകനായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൂലി ചിത്രം വലിയ വിജയം കൈവരിച്ചു. ദളപതി വിജയിന്റെ കരിയറിലെ അവസാന ചിത്രമായ ജനനായകന് മലേഷ്യ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, മാധ്യമങ്ങളോട് സംസാരിച്ച ലോകേഷ് കനഗരാജ് ചിത്രം വിജയിപ്പിക്കാന്‍ സഹായിച്ച ട്രോളര്‍മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി അറിയിച്ചു. ‘കൂലി ചിത്രത്തിന് ഒരായിരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
അതിലെ പോരായ്മകള്‍ എല്ലാം ഇനി അടുത്ത ചിത്രത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കും. ചിത്രം വമ്പന്‍ വിജയമാക്കി ട്രോളന്മാര്ക്കും യൂട്യൂബര്‍മാര്‍ക്കും മാറ്റിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്’ ലോകേഷ് കനഗരാജ് പറഞ്ഞു. 50 കോടി രൂപ പ്രതിഫലത്തോടെയാണ് ലോകേഷ് കനഗരാജ് കൂലി സംവിധാനം ചെയ്തത്. രജനികാന്തിന് 150 കോടി രൂപ പ്രതിഫലം ലഭിച്ചു.
350 കോടി മുതല്‍ മുടക്കിയ ചിത്രം വേള്‍ഡ് വൈഡ് 500 കോടി രൂപ കളക്ഷന്‍ നേടി. ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നെങ്കിലും, ചിത്രം ആരാധകര്‍ക്ക് ഭൂരിഭാഗം നിരാശ സമ്മാനിച്ചതിനാല്‍ പ്രതീക്ഷിച്ച വിപുല വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ജനനായകന് ചിത്രത്തില്‍
kerala
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
പൊന്നാനി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)
വളാഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന് (ഐ.എന്‍.സി)
മഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)
നിലമ്പൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)
കൊണ്ടോട്ടി നഗരസഭ
ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)
പരപ്പനങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)
തിരൂരങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്മാന് കുട്ടി (ഐ.യു.എം.എല്‍)
പെരിന്തല്‍മണ്ണ നഗരസഭ
ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)
മലപ്പുറം നഗരസഭ
ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)
കോട്ടക്കല്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)
താനൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)
തിരൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)
-
kerala19 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF17 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film17 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india15 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News23 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala18 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala17 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
-
Health19 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
