Connect with us

kerala

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

Published

on

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

പൊന്നാനി നഗരസഭ 

ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)

വളാഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)

മഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)

നിലമ്പൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)

കൊണ്ടോട്ടി നഗരസഭ

ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)

പരപ്പനങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)

തിരൂരങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്‌മാന്‍ കുട്ടി (ഐ.യു.എം.എല്‍)

പെരിന്തല്‍മണ്ണ നഗരസഭ

ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)

മലപ്പുറം നഗരസഭ

ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)

കോട്ടക്കല്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)

താനൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)

തിരൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)

kerala

എന്‍ സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Published

on

കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്‌മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.

Continue Reading

kerala

എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ്; ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വിഡി സതീശന്‍’

എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്.

Published

on

തിരുവനന്തപുരം: എന്‍ സുബ്രഹ്‌മണ്യനെതിരായ കേസില്‍ ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എത്ര പേര്‍ പരാതി നല്‍കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബര്‍മാര്‍ക്ക് പണം നല്‍കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദന്‍ മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

പുലിഭീതി ഒഴിയാതെ കണ്ണൂര്‍ കോളയാട് ജനവാസ കേന്ദ്രം; വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു

പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

Published

on

പേരാവൂര്‍: പുലി ഭീതി ഒഴിയാതെ കണ്ണൂരിലെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കല്‍ ബിജുവിനാണ് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നില്‍ റബര്‍ ടാപ്പിങ്ങിനെത്തിയപ്പോഴാണ് ബിജു പുലിയെ കണ്ട് പേടിച്ചൊടിയത്.

മേലഖയില്‍ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂര്‍ റോഡില്‍ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയില്‍ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നില്‍പ്പെട്ടത്.

പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.

 

Continue Reading

Trending