Connect with us

News

‘ കൂലി വിജയിപ്പിച്ച ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി ‘; ലോകേഷ് കനഗരാജ്

50 കോടി രൂപ പ്രതിഫലത്തോടെയാണ് ലോകേഷ് കനഗരാജ് കൂലി സംവിധാനം ചെയ്തത്.

Published

on

രജനികാന്ത് നായകനായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൂലി ചിത്രം വലിയ വിജയം കൈവരിച്ചു. ദളപതി വിജയിന്റെ കരിയറിലെ അവസാന ചിത്രമായ ജനനായകന്‍ മലേഷ്യ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, മാധ്യമങ്ങളോട് സംസാരിച്ച ലോകേഷ് കനഗരാജ് ചിത്രം വിജയിപ്പിക്കാന്‍ സഹായിച്ച ട്രോളര്‍മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി അറിയിച്ചു. ‘കൂലി ചിത്രത്തിന് ഒരായിരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

അതിലെ പോരായ്മകള്‍ എല്ലാം ഇനി അടുത്ത ചിത്രത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കും. ചിത്രം വമ്പന്‍ വിജയമാക്കി ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും മാറ്റിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്’ ലോകേഷ് കനഗരാജ് പറഞ്ഞു. 50 കോടി രൂപ പ്രതിഫലത്തോടെയാണ് ലോകേഷ് കനഗരാജ് കൂലി സംവിധാനം ചെയ്തത്. രജനികാന്തിന് 150 കോടി രൂപ പ്രതിഫലം ലഭിച്ചു.

350 കോടി മുതല്‍ മുടക്കിയ ചിത്രം വേള്‍ഡ് വൈഡ് 500 കോടി രൂപ കളക്ഷന്‍ നേടി. ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നെങ്കിലും, ചിത്രം ആരാധകര്‍ക്ക് ഭൂരിഭാഗം നിരാശ സമ്മാനിച്ചതിനാല്‍ പ്രതീക്ഷിച്ച വിപുല വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ജനനായകന്‍ ചിത്രത്തില്‍

kerala

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

Published

on

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

പൊന്നാനി നഗരസഭ 

ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)

വളാഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)

മഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)

നിലമ്പൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)

കൊണ്ടോട്ടി നഗരസഭ

ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)

പരപ്പനങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)

തിരൂരങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്‌മാന്‍ കുട്ടി (ഐ.യു.എം.എല്‍)

പെരിന്തല്‍മണ്ണ നഗരസഭ

ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)

മലപ്പുറം നഗരസഭ

ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)

കോട്ടക്കല്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)

താനൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)

തിരൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)

Continue Reading

kerala

എന്‍ സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Published

on

കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്‌മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.

Continue Reading

News

കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി

ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു.

Published

on

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്‍ട്ടികള്‍ നടത്താന്‍ എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.

ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള മുന്‍ വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്‍ നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരെ പൊലീസ് പിടികൂടി.

പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്‍ ഒരു പാക്ക് 3500 രൂപ നിരക്കില്‍ വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

Trending