Connect with us

kerala

ന്യായമായ നിയമസഹായം ലഭിച്ചില്ല; 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

Published

on

കൊച്ചി: ന്യായമായ നിയമസഹായം ലഭിക്കാത്ത സാഹചര്യം വിലയിരുത്തി 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കോട്ടയം കുന്നേല്‍പ്പിടികയില്‍ വിജീഷ് വധക്കേസിലെ പ്രതിയായ പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി.

പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ നടത്തുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റ് മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ കോടതി ജഡ്ജി തന്നെ വിചാരണ നടത്തിയെങ്കിലും, വിചാരണ വേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നും പ്രതി ഉന്നയിച്ച വാദം കോടതി അംഗീകരിച്ചു.

14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തില്‍ വീണ്ടും വിചാരണ നടത്തുന്നത് നീതിയുക്തമല്ലെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിചാരണ നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.

kerala

പതിനാലുകാരിയുടെ കൊലപാതകം; വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍

കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ പാതയിലെ തൊടികപ്പുലംവാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്.

Published

on

മലപ്പുറം വണ്ടൂരില്‍ പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് നിലമ്പൂര്‍ഷൊര്‍ണൂര്‍ റെയില്‍വേ പാതയിലെ തൊടികപ്പുലംവാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയിലെ പുള്ളിപ്പാടത്ത് വെള്ളിയാഴ്ച രാവിലെ 11ഓടെ കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനി അവിടെയെത്തിയിരുന്നില്ല. വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം കരുവാരകുണ്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാത്രി മുഴുവന്‍ പൊലീസ്, നാട്ടുകാര്‍, ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.

സി.സി.ടി.വി ദൃശ്യങ്ങളില്‍ വിദ്യാര്‍ഥിനി വ്യാഴാഴ്ച സ്‌കൂള്‍ ഗേറ്റ് വരെ എത്തിയതായി വ്യക്തമായിരുന്നു. അതേസമയം, വ്യാഴാഴ്ച വൈകീട്ട് ആറോടെ അമ്മയുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് ഉടന്‍ വരുമെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വിളി വന്നത് തൊടികപ്പുലം മേഖലയിലാണെന്ന് കണ്ടെത്തി. പിന്നീട് ആ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സുഹൃത്തായ പതിനാറുകാരനെ പൊലീസ് നിരീക്ഷണത്തിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ യൂനിഫോമിലായിരുന്ന മൃതദേഹം കൈകള്‍ മുന്‍വശത്തേക്ക് കെട്ടിയ നിലയിലായിരുന്നു. വായില്‍ തുണി തിരുകിയ നിലയിലും സമീപത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി.

ആദ്യഘട്ടത്തില്‍ പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയ സുഹൃത്ത് പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

തൃശൂര്‍ റേഞ്ച് ഐ.ജി അരുണ്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

kerala

ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ല; മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ പരാതി

പുഴുവരിക്കുന്ന വ്രണവുമായി ചികിത്സയ്‌ക്കെത്തിയ അഞ്ച് വയസുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.

Published

on

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര പരാതി. പുഴുവരിക്കുന്ന വ്രണവുമായി ചികിത്സയ്‌ക്കെത്തിയ അഞ്ച് വയസുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.

പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്‌സുനിത ദമ്പതികളുടെ മകള്‍ സുനിമോളിനാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Continue Reading

kerala

വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

മുത്തോലി സ്വദേശി പള്ളിപ്പറമ്പില്‍താഴെ പ്രകാശ് (63) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പാലാ: വൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിലായി. മുത്തോലി സ്വദേശി പള്ളിപ്പറമ്പില്‍താഴെ പ്രകാശ് (63) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെയാണ് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 12ന് വൈകീട്ട് 6.45ഓടെ പാലാ ബിഷപ് ഹൗസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

വൈദികനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെയും വാഹനവും തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് പാലാ ഡിവൈ.എസ്.പി കെ. സദന്‍ അറിയിച്ചു.

Continue Reading

Trending