Connect with us

Views

സ്വന്തം വീട് കത്തിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്‍: ബുദ്ധ സന്യാസിമാരുടെ കള്ളക്കഥ പൊളിച്ച് ബി.ബി.സി

Published

on

മ്യാന്‍മറില്‍ മുസ്ലിംകള്‍ക്കെതിരായ ബുദ്ധിസ്റ്റ് ആക്രമണം ലോകശ്രദ്ധയാകര്‍ഷിച്ചതോടെ മുഖം രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഭരണകൂടം. ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും ഒഴുകിയ മൂന്നു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട അക്രമത്തെപ്പറ്റി പെരുപ്പിച്ചു പറയുകയാണെന്ന പ്രചരണമാണ് മ്യാന്‍മര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വ്യാജ വാര്‍ത്തകളും കെട്ടിച്ചമച്ച ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എന്നാല്‍, മ്യാന്‍മറിലെ ‘യഥാര്‍ത്ഥ’ അവസ്ഥ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരെ കലാപ ബാധിത ജില്ലകളിലേക്ക് കടത്തി വിടാനുള്ള ഭരണകൂടത്തിന്റെ തീരുമാനം വന്‍ തിരിച്ചടിയായിരിക്കുകയാണ്. റോഹിങ്ക്യകള്‍ അതിക്രൂരമായി വേട്ടയാടപ്പെട്ട റഖീനെ സംസ്ഥാനത്തെ മൗങ്‌ഡോ, ബുത്തിഡോങ്, റാത്തെഡോങ് എന്നീ വടക്കന്‍ ജില്ലകളിലേക്കുള്ള വാര്‍ത്താ സംഘത്തില്‍ ഇടം നേടിയ ബി.ബി.സി സൗത്ത്ഈസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്റ് ജൊനാതന്‍ ഹെഡ്ഡ് ബി.ബി.സി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം, പുറംലോകം അറിഞ്ഞതിനേക്കാള്‍ എത്രയോ ക്രൂരമാണ് മ്യാന്‍മറിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് വ്യക്തമാക്കുന്നു. ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു പുറമെ റോഹിങ്ക്യന്‍ ജനതക്കെതിരെ മ്യാന്‍മര്‍ ഭരണകൂടവും ബുദ്ധ തീവ്രവാദികളും നടത്തുന്ന അപവാദ പ്രചരണങ്ങളും ജൊനാതന്‍ ഹെഡ്ഡ് വിവരിക്കുന്നു.

ബുദ്ധിസ്റ്റ് ആക്രമണം നാടു വിടേണ്ടി വന്ന ഹിന്ദു മതസ്ഥരെ മുസ്ലിംകള്‍ക്കെതിരെ തിരിച്ചുവിടാന്‍ ഭരണകൂടം ശ്രമിക്കുന്ന കാര്യം ഹെഡ്ഡ് വ്യക്തമാക്കുന്നു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, തങ്ങളെ അക്രമിച്ചത് ബുദ്ധിസ്റ്റുകളാണെന്ന് പറയുമ്പോള്‍ രാജ്യത്തിനകത്തെ ക്യാംപുകളിലുള്ള ഹിന്ദുക്കള്‍ അക്രമകാരികള്‍ മുസ്ലിംകളാണെന്നാണ് മാധ്യമ സംഘത്തിന് മൊഴിനല്‍കിയത്. സൈനികരുടെ സാന്നിധ്യത്തിലുള്ള ഈ മൊഴി സമ്മര്‍ദത്തിന്റെ ഫലമാണെന്ന് ഹെഡ്ഡ് പറയുന്നു.

വാര്‍ത്താ സംഘം ബുദ്ധക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ മുസ്ലിംകള്‍ സ്വന്തം വീടുകള്‍ക്ക് തീയിടുകയാണ് ചെയ്യുന്നതെന്ന് സന്യാസമാര്‍ ആരോപിച്ചു. ഇതിന്റെ തെളിവായി, ഒരു സ്ത്രീ വീടിന് തീവെക്കുന്ന ഫോട്ടോയും നല്‍കി. എന്നാല്‍, താന്‍ നേരത്തെ സന്ദര്‍ശിച്ച ക്യാംപിലുണ്ടായിരുന്ന ഹിന്ദു സ്ത്രീയാണ് ഇതെന്ന് ഹെഡ്ഡ് തിരിച്ചറിഞ്ഞു.

മുസ്ലിംകള്‍ കൂട്ടമായി താമസിച്ചിരുന്ന ഗ്രാമങ്ങളെല്ലാം ഏറെക്കുറെ പൂര്‍ണമായി തകര്‍ക്കപ്പെട്ടതായും പനകള്‍ വരെ അഗ്നിക്കിരയാക്കിയതായും ഹെഡ്ഡ് വിവരിക്കുന്നു. ഒരു ഗ്രാമത്തിലും ആള്‍പ്പാര്‍പ്പിന്റെ സൂചനയില്ല. നദിക്കരയില്‍ ബോട്ടുകള്‍ കൂട്ടമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മസ്ജിദുകളും മദ്രസകളും അടിച്ചു തകര്‍ക്കപ്പെട്ടിരിക്കുന്നു. അറബി ഭാഷയിലുള്ള പുസ്തകങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കാണാം. മുസ്ലിം ഭൂരിപക്ഷ നഗരമായ അലേല്‍ താന്‍ ക്യാവ് നിലം പരിശാക്കപ്പെട്ടിരിക്കുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരവാദികളാണ് മുസ്ലിം പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചത് എന്ന വിചിത്ര ന്യായത്തിലാണ് അതിര്‍ത്തി സുരക്ഷാ മന്ത്രി കേണല്‍ ഫോനെ ടിന്റ്. സൈന്യം അക്രമം നടത്തിയിട്ടില്ലെന്നും ബലാത്സംഗ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ും ഫോനെ ടിന്റ് പറയുന്നു. മുസ്ലിംകള്‍ നാടുവിട്ടിട്ടും വീടുകളും മറ്റും അഗ്നിക്കിരയാക്കപ്പെടുന്നതിനു പിന്നിലും ബംഗ്ലാദേശികളാണോ എന്ന ചോദ്യത്തിന്, ചില മുസ്ലിംകള്‍ ഇപ്പോഴും താമസിക്കുന്നുണ്ട് എന്നായിരുന്നു ഫോനെയുടെ മറുപിട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്.

Published

on

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Health

കൊവാക്‌സിനും പാര്‍ശ്വഫലം; വാക്‌സിന്‍ സ്വീകരിച്ച 30 ശതമാനം പേര്‍ക്കും ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നമുണ്ടായെന്ന് പഠനം

ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ആസ്ട്രസെനേക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൊവാക്‌സിന്‍ സ്വീകരിച്ച 926 പേരിലാണ് ഗവേഷകര്‍ പഠനം. ഇതില്‍,635 കൗമാരക്കാരും 291 മുതിര്‍ന്നവരും ഉള്‍പ്പെട്ടിരുന്നു.50 ശതമാനത്തിനടുത്തോളം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒരു ശതമാനം പേര്‍ക്കാണ് ഗുരുതാരമായ പാര്‍ശ്വഫലം കണ്ടെത്തിയത്.ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്.പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയവരുടെ മുന്‍കാല അസുഖ വിവരങ്ങള്‍ ഉള്‍പ്പെടെ വിശകലനം ചെയ്യണം. കൊവാക്‌സിന്‍ സുരക്ഷിതമാണെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് പ്രതികരിച്ചു

Continue Reading

Trending