Connect with us

Culture

ചില്ലറയില്ല; സംസ്ഥാനം സ്തംഭിച്ചു

Published

on

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ആദ്യദിനം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ നിലച്ചു. നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് അത് മാറാനോ സാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിഞ്ഞില്ല. നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്ന പെട്രോള്‍ പമ്പുകള്‍, ആസ്പത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ തന്നെ പെട്രോള്‍പമ്പുകള്‍ ചില്ലറയില്ലെന്ന കാരണത്താല്‍ നോട്ടുകള്‍ സ്വീകരിക്കാതെയായി.

റെയില്‍വെ സ്റ്റേഷനുകളിലാകട്ടെ യാത്രാ ടിക്കറ്റിനു മാത്രമാണ് അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ സ്വീകരിച്ചത്. പത്ത് രൂപക്കുള്ള പ്ലാറ്റ് ഫോം ടിക്കറ്റുമുതല്‍ ഹ്രസ്വദൂര ടിക്കറ്റുകള്‍ വരെയെടുത്ത് അഞ്ഞൂറും ആയിരവും ചില്ലറമാറ്റാന്‍ ജനം തടിച്ചുകൂടിയതോടെ റെയില്‍വെ ചില്ലറയില്ലാ പ്രതിസന്ധിയിലായി. ചില്ലറ പണമിടപാടുകള്‍ക്ക് ആളുകളെത്തിയതോടെ പോസ്റ്റോഫീസുകളും പൂട്ടിയിടേണ്ട അവസ്ഥയായി. ചില്ലറയില്ലെന്ന കാരണത്താല്‍ ആളുകളെ മടക്കി അയക്കാന്‍ തുടങ്ങിയതോടെ വാക്കു തര്‍ക്കം പലേടത്തും സംഘര്‍ഷത്തിനും ഇടയാക്കി. സ്വകാര്യ ആസ്പത്രികളില്‍ ചികിത്സക്കെത്തിയവരും പ്രതിസന്ധിയിലായി. മിക്കവരുടേയും കയ്യില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു.

 

ഒ.പി ടിക്കറ്റ് നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതോടെ രോഗികള്‍ പലരും മടങ്ങിപ്പോയി. അടിയന്തര ശസ്ത്രക്രിയ വേണ്ട പലര്‍ക്കും പണമടക്കാനും സാധിച്ചില്ല.
അഞ്ഞൂറും ആയിരവും സ്വീകരിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളില്‍ മാത്രമെന്നായിരുന്നു സ്വകാര്യ ആസ്പത്രികളുടെ നിലപാട്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമുള്ള ആയിരക്കണക്കിന് രോഗികള്‍ വന്നുപോകുന്ന വലിയ സ്ഥാപനങ്ങളില്‍ പോലും ചില്ലറയില്ലാത്ത പ്രശ്‌നം രൂക്ഷമായിരുന്നു. നോട്ട് ക്ഷാമം പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ എസ്.ബി.ഐയുടെ സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. സംസ്ഥാനത്ത് സര്‍വ മേഖലകളും സ്തംഭിച്ച ദിവസമായിരുന്നു ഇന്നലെ. ഇത് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.

 

വ്യാപാരസ്ഥാപനങ്ങള്‍ തുറന്നെങ്കിലും കച്ചവടം നടന്നില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മീന്‍, മാസം, പച്ചക്കറി മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം നോക്കുകുത്തിയായി. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാപാരം നടന്നത്.
റജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ ആധാരം റജിസ്റ്റര്‍ നടന്നില്ല. വൈദ്യുതി നിരക്ക് അടക്കുന്നതുള്‍പ്പെടെ വിവിധ ഫീസ് എടുക്കുന്ന കേന്ദ്രങ്ങളിലും ഇടപാടുകള്‍ മുടങ്ങി. ട്രഷറി അടഞ്ഞതിനാല്‍ സര്‍ക്കാര്‍ ഇടപാടുകളും മുടങ്ങി. ഡോക്ടര്‍മാരുടെ കുറിപ്പോടെ എത്തുന്നവരുടെ നോട്ടുകള്‍ സ്വീകരിച്ച് മരുന്നു നല്‍കണമെന്ന നിര്‍ദേശം ഒട്ടുമിക്ക മെഡിക്കല്‍ ഷോപ്പുകളും പാലിച്ചില്ല. ചില്ലറയില്ലെന്നതാണ് ഇവര്‍ പറയുന്ന കാരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

ലോംഗേവാല: ധീരതയുടെ മരുഭൂമി, ഇന്ത്യയുടെ അമരഗാഥ

രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.

Published

on

(more…)

Continue Reading

entertainment

ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

Published

on

ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.

പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.

Continue Reading

Film

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

Published

on

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന *‘ദൃശ്യം 3’*യുടെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Trending