Connect with us

kerala

സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ പ്രോജക്ട്; മുസ്‌ലിം ലീഗിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളുടെ മുഖമാകും -സാദിഖലി തങ്ങള്‍

സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

Published

on

ന്യൂഡല്‍ഹി: വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ മുസ്‌ലിംലീഗിന്റെ കേരള മോഡല്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്ടിന് സാധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

ഡല്‍ഹി കെ.എം.സി.സി ആവിഷ്‌കരിച്ച സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് പ്രോജക്റ്റിന്റെ ലോഗോ പ്രകാശനം ദേശീയ ആസ്ഥാനമായ ഖാഇദേ മില്ലത്ത് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതി സാഹിബിന്റെയും സി.എച്ചിന്റെയും ദീര്‍ഘവീക്ഷ ണമുള്ള ചിന്തകളാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഊര്‍ജ്ജമായത്. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചും സാധാരണക്കാരിലേക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടുകൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.

ഉത്തരേന്ത്യന്‍ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം വിദ്യാഭ്യാസരംഗത്തെ പോരായ്മകളാണ്. ഇത് പരിഹരിക്കാന്‍ ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. സി.എച്ച് മുഹമ്മദ് കോയ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ പ്രോജക്ടിലൂടെ ഡല്‍ഹി കേന്ദ്രീകരിച്ച് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 100 മണിക്കൂര്‍ സിവില്‍ സര്‍വീസ് തീവ്ര പരിശീലന പദ്ധതിയാണ് ആദ്യമായി തുടക്കം കുറിക്കുന്നത്. പ്രത്യേക പ്രവേശന പരി ക്ഷ സംഘടിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കും.

വിവിധ ഗല്ലികള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ സംവിധാനത്തിനുള്ള മോഡല്‍ കോച്ചിംഗ് സെന്ററുകള്‍കൂടി പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പി ലാക്കുന്നുണ്ട്. ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എം.പി അധ്യക്ഷനായി. പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സി.കെ സുബൈര്‍, അസി.സെക്രട്ടറി ആസിഫ് അന്‍സാരി, മാതൃഭൂമി ഡല്‍ഹി കറസ്‌പോണ്ടന്റ പി ബസന്ത്, മാധ്യമം ഡല്‍ഹി ബ്യൂറോ ചീഫ് ഹസനുല്‍ ബന്ന, മുസ്‌ലിം ലീഗ് ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, ഡല്‍ഹി കെ.എം.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. മര്‍സൂക് ബാഫഖി, സെക്രട്ടറിമാരായ അഡ്വ. അബ്ദുല്ല നസീഹ്, അഡ്വ. അഫ്സല് യൂസഫ്, അഡ്വ. സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറര്‍ അജ്മല്‍ മുഫീദ് നന്ദിയും പറഞ്ഞു.

 

kerala

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേട്: വിജിലന്‍സ് കേസെടുത്തു

നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസാണ് എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസാണ് എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുവഴി ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തല്‍.

ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

വയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്

വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.

Published

on

ലുബ്‌ന ഷെറിൻ കെ പി

തൃശൂർ: 64ആമത് കേരള സ്കൂൾ കലോത്സവത്തിൽ ലളിതഗാനം ഹയർ സെക്കണ്ടറി സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ A ഗ്രേഡ് നേടി ആലപ്പുഴ MTHSS വെണ്മണി സ്കൂളിലെ വിദ്യാർത്ഥി അശ്വിൻ പ്രകാശ്. വയനാട് ദുരന്തം മനസ്സിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് അച്ഛൻ വെണ്മണി പ്രകാശ് കുമാർ രചനയും സംഗീതവും നൽകി മകൻ പാടിയതോടെ സദസ്സ് ഒന്നടങ്കം കയ്യടിച്ചു. ആസ്വാദകരുടെ ഹൃദയം കീഴടക്കിയാണ് അശ്വിൻ വേദി വിട്ടത്.

2024ൽ കൊല്ലത്തുവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ലളിതഗാനത്തിൽ A grade നേടാനായിട്ടുണ്ട്. അന്നും അച്ഛൻ എഴുതി സംഗീത സംവിധാനം നിർവഹിച്ച പാട്ട് തന്നെയാണ് അശ്വിൻ പാടിയത്. 2000ൽ നടന്ന കാലോത്സവത്തിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും ഒന്നാം സ്ഥാനം നേടി സംസ്ഥാന പ്രതിഭയായ തന്റെ ആദ്യ ശിഷ്യൻ പി ബിബിൻ പിന്നീട് കാർ ആക്‌സിഡന്റിൽ മരിക്കുകയും അവനോടുള്ള സ്മരണാർത്ഥം ആ ഗാനം മകനെ കൊണ്ട് 2024ൽ പാടിക്കുകയുമായിരുന്നു ഈ പിതാവ്.

Continue Reading

kerala

എറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

Published

on

എറണാകുളം: എറണാകുളം കാക്കനാട് പാലച്ചുവടിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പാലച്ചുവടിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ടാക്‌സി ഡ്രൈവർക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് ടൗണിലെ കോഴിക്കടക്കാരനും സമീപത്തെ വീട്ടമ്മയും ഉൾപ്പെടെ എട്ട് പേർക്ക് തെരുവുനായ കടിയേറ്റു.

മൂന്ന് മണിയോടെ സമീപത്തെ അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോയ ഒരു രക്ഷിതാവിനും നായ കടിയേറ്റതായി നാട്ടുകാർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇതിന് മുൻപും ഇതേ പ്രദേശത്ത് സമാന രീതിയിൽ തെരുവുനായ ആക്രമണമുണ്ടായിരുന്നുവെന്നും നാട്ടുകാർ അറിയിച്ചു.

Continue Reading

Trending