Connect with us

Culture

കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

സെനഗൽ 0 കൊളംബിയ 1

#sencol

പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ – കൊളംബിയയും സെനഗലും – പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ ജയിച്ചു. ജപ്പാനെ പോളണ്ട് തോൽപിച്ചു. പോയിന്റിലും ഗോൾ ശരാശരിയിലും ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വഴങ്ങിയ മഞ്ഞക്കാർഡുകളുടെ കണക്കിൽ ആഫ്രിക്കക്കാർ പുറത്ത്. ഒരു ജയവും സമനിലയുമുണ്ടായിട്ടും ഭാഗ്യക്കേടിന്റെ വിധിയെ വരിച്ച് അലിയൂ സിസ്സേയുടെ – ഈ ലോകകപ്പിലെ കറുത്ത വർഗ്ഗക്കാരനായ ഒരേയൊരു കോച്ചിന്റെ – കുട്ടികൾ പുറത്താകുന്നത് സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങനെ?

താല്പര്യത്തോടെ കാണാനിരുന്ന കൊളംബിയയുടെ കളി ഒട്ടുമുക്കാലും വിരസമായിരുന്നു. മത്സരത്തിന്റെ പ്രാധാന്യം അറിയാവുന്ന സെനഗൽ വിജയം ലക്ഷ്യം വെച്ചു കളിച്ചപ്പോൾ ഒരുവേള ഹോസെ പെക്കർമാൻ പ്രീക്വർട്ടർ കാണാതെ മടങ്ങുമെന്നു വരെ തോന്നി. ഈ മത്സരത്തിന് വേണ്ടി നേരത്തെ കരുതിവെച്ചത് പോലെ ആയിരുന്നു സെനഗലീസ് ലൈൻഅപ്പ്. മധ്യനിരയിൽ ഇദ്രിസ ഗ്വേക്കൊപ്പം ഷെയ്ക് കുയാറ്റേ തുടക്കം മുതൽ കളിച്ചു. സദിയോ മാനെയെയും നിയാങ്ങിനെയും ഫോർവേഡുകളായി കളിപ്പിച്ചു കൊണ്ടുള്ള 4-4-2 ശൈലി. പതിവുപോലെ 4-2-3-1 ശൈലിയിൽ ഹാമിസ് – ക്വിന്ററോ – ക്വഡ്രാഡോ ത്രയം ആയിരുന്നു കൊളംബിയയുടെ നട്ടെല്ല്.

സെനഗലിനെ കളിക്കാൻ വിടുകയും മധ്യനിരയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൊളംബിയൻ അലസ്യത്തിന് ആദ്യപകുതിയിൽ വലിയൊരു പണി കിട്ടേണ്ടതായിരുന്നു. ഹാമിസ് പരിക്കേറ്റു കയറിയതിനു പിന്നാലെ സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടു. ഒറ്റക്കാഴ്ച്ചയിൽ നീതീകരിക്കാവുന്നത് എന്നു തോന്നിയ തീരുമാനം വി.എ.ആർ പരിശോധനയിൽ റദ്ദാക്കുകയായിരുന്നു.

ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയ കൊളംബിയ, 70 മിനുട്ടിനോടടുത്തപ്പോഴാണ് കളി കാര്യമായെടുത്തത്. അവരുടെ നീക്കങ്ങൾക്ക് വേഗം കൈവരികയും ആഫ്രിക്കൻ ഉയരക്കാർ വാഴുന്ന മധ്യനിരയെ ബൈപാസ് ചെയ്‌ത് ലോങ് ബോളുകൾ തുടർച്ചയായി കളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും ബോക്‌സ് കവർ ചെയ്യുന്നതിൽ സെനഗൽ ജാഗരൂകരായിരുന്നു. പക്ഷെ, തുടർച്ചയായി മൂന്നാം കളിയിലും ക്വിന്ററോ നിമിഷം സംഭവിച്ചു. വലതുകോർണറിൽ നിന്ന് 20-ആം നമ്പർ താരം എയ്തുവിട്ട കുറ്റമറ്റ ഒരു കോർണർ കിക്കിൽ ചാടിയുയർന്നുള്ള യേറി മിനയുടെ അസാമാന്യമായ ഹെഡ്ഡർ. ആഫ്രിക്കക്കാർക്ക് വല്ലതും മനസ്സിലാകും മുമ്പേ നിലത്തു കുത്തിയ പന്ത് വലയുടെ ഉത്തരത്തിൽ ഓളങ്ങളുണ്ടാക്കി. അപ്പുറത്ത് ജപ്പാൻ തോറ്റു കൊണ്ടിരുന്നതിനാൽ സമനില പാലിച്ച് കൊളംബിയയും സെനഗലും മുന്നേറുമെന്ന എന്റെ പ്രതീക്ഷയുടെ ഗോൾപോസ്റ്റിലേക്കു കൂടിയാണ് ആ ഗോൾ വന്നുവീണത്.

ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാകാം, നന്നായി കളിച്ചിട്ടും സെനഗൽ ദൗർഭാഗ്യം കൊണ്ടു തോൽക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പെക്കർമാൻ എന്ന കൗശലക്കാരന്റെ വിജയമായിട്ടാണ് എനിക്ക് ഇതും തോന്നിയത്. കളിയുടെ വേഗവും താളവും അയാൾ നേരത്തെ ഫിക്സ് ചെയ്തു കാണും. ശരിയാണ്, സെനഗൽ പോരാടി. പക്ഷെ, അന്തിമചിരി വീണ്ടും പെക്കർമാന്റേതായി.

ക്വിന്ററോ കൊളംബിയക്ക് എത്രമാത്രം പ്രധാനമാണെന്നു ഈ മത്സരവും തെളിയിച്ചു. ക്വഡ്രാഡോയുടെ ഫുട്ട് വർക്കിനെ നേരിടാൻ സിസ്സേയുടെ കൈവശം തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, മിഡ്ഫീൽഡിൽ കളിനെയ്യുന്ന ക്വിന്ററോ ഇന്നും വേറിട്ടുനിന്നു. അയാളുടെ പന്തടക്കവും പാസുകളുമായിരുന്നു കൊളംബിയയുടെ ശക്തി. ഒരു ഘട്ടത്തിൽ അയാൾ തൊടുത്തൊരു ഫ്രീകിക്ക് തടയാൻ സെനഗൽ ഗോളി ശരിക്കും പണിപ്പെട്ടു. ഫാൽകവോ നിലവാരം പുലർത്താതെ പോയ കളിയിൽ ഹാമിസിന് പകരം വന്ന മുറിയാലും ഡിഫൻസിലെ സാഞ്ചെസ് – മിന സഖ്യവും തിളങ്ങി. ഒറിബേ – മോറിനോ ഹോൾഡർമാർക്കും പിടിപ്പത് ജോലിയുണ്ടായിരുന്നു. സെനഗൽ നിരയിൽ സാദിയോ മാനെ നന്നായി പോരാടിയെങ്കിലും അയാളെ ബോക്സിൽ ഫ്രീ ആക്കാൻ ആഫ്രിക്കൻ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.

ഇന്നത്തെ ഇംഗ്ലണ്ട് – ബെൽജിയം മത്സരം വിരസമാകുമെന്നും ക്വർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാനാവും ഇരുകൂട്ടരുടെയും ശ്രമമെന്നും എവിടെയൊക്കെയോ കണ്ടിരുന്നു. എനിക്ക് തോന്നുന്നത്‌ ഇരുടീമുകളും ജയിക്കാൻ തന്നെ പോരാടിക്കുമെന്നാണ്. കൊളംബിയ ഒരു നിലക്കും ദുർബലരല്ലെന്നു മാത്രമല്ല, ഏതു കൊമ്പനെയും മറിച്ചിടാൻ പോന്ന കളി അവരുടെ കാലിലുണ്ട്. പെക്കർമാൻ ഇക്കുറി വന്നിരിക്കുന്നത് ക്വർട്ടർ ലക്ഷ്യം വെച്ചല്ലെന്ന് ഉറപ്പ്.

Film

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Continue Reading

Film

60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

Published

on

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.

പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Film

തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.

Published

on

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.

സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോങ് “തേരാ പാരാ ഓടിക്കോ”, റെട്രോ വൈബ് സമ്മാനിച്ച  തരളിത യാമം” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

“പടക്കളം” എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ,  പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending