Connect with us

Video Stories

പട്ടേലിന് കയ്യടിക്കുന്നവര്‍ ഈ ഋഷഭ് പന്തിനെ അറിയണം

Published

on

റിഷാദ് അലി മണക്കടവന്‍

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു പറ്റം പ്രതിഭകളുണ്ട് ക്രക്കറ്റ് കളത്തില്‍. അതിലൊരാളാണ് ഡല്‍ഹിക്കാരന്‍ ഋഷഭ് പന്ത്. ഓര്‍മയില്ലെ രഞ്ജിയില്‍ അതിവേഗ സെഞ്ച്വറി സ്വന്തം പേരിലാക്കിയ ഋഷബിനെ?. സെവാഗിന്റെ പിന്‍ഗാമിയെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഈ അതിവേഗ സെഞ്ച്വറിക്ക് പുറമെ ഈ രഞ്ജി സീസണിലെ ടോപ് സ്‌കോറര്‍ കൂടിയാണ് ഈ ഡല്‍ഹി താരം. എന്നാല്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചതോ മുംബൈക്കാരന്‍ പാര്‍ത്ഥിവ് പട്ടേലിനെയും.

 

രഞ്ജിയില്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന ഋഷഭിനെ തഴഞ്ഞ് എട്ട് വര്‍ഷം മുമ്പ് ദേശീയ ടീമില്‍ കളിച്ച പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് 799 റണ്‍സാണ്. അതില്‍ ഒരു ത്രിബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ അതിവേഗ സെഞ്ച്വറി. കേരളമായിരുന്നു ആ ഇന്നിങ്സിന് വേദിയായത്. ത്രിബ്ള്‍ സെഞ്ച്വറി നേടിയത് മഹാരാഷ്ട്രക്കെതിരായ മത്സരത്തിലുമായിരുന്നു. 326 പന്തില്‍ നിന്നായിരുന്നു ഋഷബിന്റെ 308.

എന്നാല്‍ പാര്‍ത്ഥിവ് പട്ടേലാകട്ടെ ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 403 റണ്‍സ്. ഇതില്‍ ഒരൊറ്റ സെഞ്ച്വറി മാത്രം. ഫോം ആണ് മാനദണ്ഡമെങ്കില്‍ പാര്‍ത്ഥിവിനെക്കാളും നൂറിരട്ടി യോഗ്യന്‍ ഋഷബ് തന്നെ. എന്നിട്ടും ദേശീയ ടീമില്‍ ഇടമില്ല. ക്രിക്കറ്റില്‍ കാത്തിരിപ്പിനാണ് വലിയ നീളം. ഇനിയൊരാള്‍ക്ക് പരിക്ക് പറ്റി വരുമ്പോഴേക്ക് ഒരു പക്ഷെ ഫോമില്ലെന്ന് വരാം. അഥവാ ഇനി ഫോമിലില്ലാതെ ടീമിലേക്ക് പ്രവേശിച്ചാല്‍ ഒരു പക്ഷെ താരത്തിന്റെ കരിയറിനെത്തന്നെ ബാധിക്കും.

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)

അതേസമയം ഋഷബിനെ ഉള്‍പ്പെടുത്താത്തിന് പിന്നില്‍ പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ വയനാട്ടില്‍ രഞ്ജി ക്രിക്കറ്റ് കളിക്കുന്ന ഋഷഭ് കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ വിമാനം കയറി ഡല്‍ഹി വഴി
മൊഹാലിയിലെത്താന്‍ സമയമെടുക്കുമെന്നും ഒരു കളിക്ക് മാത്രമായുള്ള യാത്ര താരത്തെ ബാധിക്കുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാദത്തെ പരിഹാസപൂര്‍വം തള്ളുകയാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു വി സാംസണ്‍, മധ്യപ്രദേശ് താരം നമാന്‍ ഓജ, തമിഴ്നാടിന്റെ ദിനേഷ് കാര്‍ത്തിക്ക് എന്നിവരും വിളി കാത്തിരിക്കുകയാണ്. ഫോം ഇല്ലെന്ന കാരണത്താലാണ് സെലക്ടര്‍മാര്‍ ഇവരെ ഒഴിവാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending