News
നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകട കേസ്; അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയില്ല
മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകട കേസില്‍ മ്യൂസിയം പൊലീസ് ഭാഗത്ത് നിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷന്‍ എസ്എച്ച്ഒ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം നടന്ന രാത്രി തന്നെ മണിയന്‍പിള്ള രാജുവിനെ അന്വേഷിച്ച് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നുവെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മണിയന്‍പിള്ള രാജുവിന്റെ ഭാഗത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടാനുള്ള ശ്രമം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോള്‍ റെക്കോര്‍ഡുകളും മണിയന്‍പിള്ള രാജുവിന്റെ മൊഴിയും വിശദമായി പരിശോധിക്കാനാണ് അന്വേഷണ ചുമതലയുള്ള ഡി.സി.പി തീരുമാനിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനായുള്ള രാസ പരിശോധനയുടെ ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം.
അതേസമയം, ഇന്നലെ മോട്ടോര്‍ വാഹന വകുപ്പിലെ (MVD) ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അപകടത്തില്‍പ്പെട്ട വോള്‍വോ കാറിന് സാങ്കേതിക തകരാറുകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ അടുത്ത ദിവസം തന്നെ വാഹനത്തെ മണിയന്‍പിള്ള രാജുവിന് കൈമാറും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്ത് വരുന്നതിനിടെ മണിയന്‍പിള്ള രാജു ഓടിച്ച വോള്‍വോ കാറില്‍ ഒരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ക്ക് പരുക്കേറ്റു. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് മണിയന്‍പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
News
ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്ര നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി; അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പ്രത്യേക അന്വേഷണ സംഘം (SIT) ആരംഭിച്ചു. സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നതടക്കമുള്ള മൂന്ന് പ്രധാന കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ അന്വേഷണസംഘം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. വിശ്വാസവഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കാന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.
അവസാനവട്ട അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതിനായി ചെന്നൈയിലും കര്‍ണാടകയിലെ ബെല്ലാരിയിലും വീണ്ടും അന്വേഷണം നടത്താന്‍ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിച്ചുവരികയാണ് അന്വേഷണസംഘം.
അതേസമയം, ശബരിമലയിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ വിഷയത്തില്‍ കോടതി തീരുമാനത്തിനായി എസ്.ഐ.ടി കാത്തിരിക്കുകയാണ്. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും. കോടതി അനുമതി നല്‍കിയാല്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.
ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്. ആടിയ ശിഷ്ടം നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേട് വിവരങ്ങള്‍ ഇഡി ശേഖരിച്ചു. മുന്‍ കീഴ്ശാന്തി സുനില്‍കുമാര്‍ പോറ്റിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടല്‍ ശക്തമായത്.
സ്വര്‍ണ്ണകൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത ആഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നതായാണ് സൂചന.
News
റീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലക്‌നോ: സോഷ്യല്‍ മീഡിയ റീല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശിലെ ജില്ലയില്‍ 27 വയസുള്ള യുവതിയ്ക്ക് ദാരുണാന്ത്യം. വീടിനുള്ളില്‍ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അബദ്ധത്തില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
മോഹിനി എന്ന യുവതി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ റീലിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ സമതുലിതാവസ്ഥ തെറ്റുകയും കുരുക്ക് മുറുകുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മോഹിനിയുടെ നാലു വയസ്സുള്ള മകള്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇത് വീഡിയോ ചിത്രീകരണത്തിനിടെ സംഭവിച്ച ദുരന്തകരമായ അപകടമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.
News
ബാലരാമപുരത്ത് ദുരൂഹ മരണം; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ബാലരാമപുരത്ത് 62 വയസുള്ള സ്ത്രീയുടെ മൃതദേഹം വീടിന് പിന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ മൃതദേഹമാണ് അയല്‍വാസികള്‍ ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.
ശോഭനയുടെ ഭര്‍ത്താവ് സുധാകരന്‍ കൂലിപ്പണിക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്. വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ എന്താണ് കൃത്യമായി നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രാഥമികമായി ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്കവിധത്തിലുള്ള പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രാഥമിക വിവരം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
-
kerala19 hours ago‘തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും 110; എല്ലാ കാര്യത്തിലും അഭിപ്രായം പറയാന്‍ ഞാനില്ല’: വി ഡി സതീശന്
-
More19 hours ago‘ഇന്നും നാളെയും ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഞങ്ങൾ അപരിചിതനൊപ്പമായിരിക്കും’: കുടിയേറ്റ നയം വ്യക്തമാക്കി മംദാനി’
-
News19 hours agoചരിത്രവിജയവുമായി ഇന്ത്യന്‍ ടീം; അണ്ടര്‍-19 ലോകകപ്പ് ജേതാക്കള്‍ക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
-
News19 hours agoബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം – വ്യാപക പടര്‍ച്ചയ്ക്ക് സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
-
News19 hours agoമധ്യപ്രദേശില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ക്രൂരത; കൂട്ടബലാത്സംഗ കേസില്‍ നാല് പേര് പിടിയില്‍
-
News18 hours ago‘ടൈം മെഷീന് കിട്ടിയാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും’; നടന്‍ കിഷോറിന്റെ വാക്കുകള്‍ വൈറല്‍
-
News17 hours ago‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി
-
News17 hours agoഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി
