Connect with us

kerala

മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവം; മ്യൂസിയം പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും

അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികള്‍ നിരീക്ഷിക്കും.

Published

on

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഡിസിപി വിനോദിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികള്‍ നിരീക്ഷിക്കും.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറുള്ള കാറിലേക്ക് യുവാക്കള്‍ സഢ്ചരിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വന്ന് ഇടിക്കുകയായിരുന്നു.

ജീവഹാനി സംഭവിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ സഹായിച്ചില്ല. വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇതെല്ലാം മണിയന്‍പിള്ള രാജു നിഷേധിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. നിവേദിന്റെ കാലുകള്‍ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ എസ് മെഡിസിറ്റി ആശുപത്രിലും തുടരുകയാണ്.

അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ ഹാജരായത്. സ്റ്റേഷനില്‍ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നല്‍കി വിട്ടയക്കുകയുമായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Published

on

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണി വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ബസില്‍ലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

താന്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഷിംജിതയുടെ വാദം. അതേസമയം നിയമപരമായ വഴി തേടാതെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് വൈറലാകാന്‍ വേണ്ടിയാണെന്നും, ഇത് ദീപക്കിന്റെ ആത്മഹത്യയ്ക്ക് നേരിട്ട് കാരണമായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഷിംജിത സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോകള്‍ എഡിറ്റ് ചെയ്തതാണെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ദീപക് മോശമായി പെരുമാറിയതിനോ യുവതിക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനോ ഉള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരുന്നത് കേസില്‍ നിര്‍ണ്ണായകമാകും.

ജനുവരി 16-ന് പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ദീപക്കിന്റെ ദൃശ്യം ഷിംജിത പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമത്തില്‍ വൈറലായതിനെത്തുടര്‍ന്ന് ദീപക്കിന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ജനുവരി 18-ന് ദീപക് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരമാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്.

 

Continue Reading

kerala

സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേകസംഘം ഇന്ന് കൊച്ചിയില്‍

കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.

Published

on

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.

റോയിയുടെ കമ്പനിയുടെ നിക്ഷേപകരുടെയും സുഹൃത്തുക്കളുടെയും മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തും. കേരളത്തിലെ കമ്പനിയുടെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴിപൊലീസ് ബംഗളുരുവില്‍ വെച്ച് രേഖപെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ് കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇന്‍കം ടാക്‌സ് – ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. ശരീരത്തില്‍ നിന്നും 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയും ലഭിച്ചിരുന്നു. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.

 

Continue Reading

kerala

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗയാത്രക്ക് തുടക്കമായി; സെമി ഫൈനല്‍ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് കാസർക്കോട്ട് തുടക്കമായി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കഴിഞ്ഞ 10 കൊല്ലമായി ജനം വീർപ്പുമുട്ടലിലാണെന്നും ഇത്രയും വലിയൊരു സർക്കാർവിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ക്ഷേമ പെൻഷൻ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെൻഷൻ യുഡിഎഫ് നിർത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാത്ത കാര്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് എൽഡിഎഫിന്റേത്. ശബരിമലയിലെ സ്വർണ കട്ടുകൊണ്ടുപോകുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

അമ്പലക്കളന്മാരെ പിടിച്ച് അകത്തിടുക എന്നതാണ് യുഡിഎഫിന്റെ ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിഫൈനൽ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് ജാഥയെ സ്വീകരിക്കാൻ അതിഥി തൊഴിലാളികൾ മാത്രമാണുള്ളത്. ശബരിമല സ്വർണക്കൊള്ള എൽഡിഎഫ് ഒതുക്കിതീർക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Continue Reading

Trending