Connect with us

Video Stories

ലോകത്തെ വെല്ലുവിളിച്ച് ട്രംപ് കളി തുടങ്ങി

Published

on

കെ. മൊയ്തീന്‍കോയ

രാഷ്ട്രങ്ങള്‍ക്കും മത, ദേശ വിഭാഗങ്ങള്‍ക്കുമിടയില്‍ വിഭജന മതില്‍ നിര്‍മ്മിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ണവെറിയന്‍ നിലപാട് അമേരിക്കയെ ലോക സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു. ഭ്രാന്തമായ ആവേശത്തില്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് ‘ഇപ്പണി’യാണ് തുടരുന്നതെങ്കില്‍ സംശയമില്ല, ഈ വന്‍ ശക്തിയുടെ തകര്‍ച്ച തീര്‍ച്ച. ലോകാധിപത്യത്തിന് കമ്മ്യൂണിസം ആയുധമാക്കാന്‍ ശ്രമിച്ച സോവ്യറ്റ് യൂണിയന്റെ പതനം യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെയും കാത്തിരിക്കുന്നു.

 

ട്രംപിന്റെ മുസ്‌ലിം വിലക്കിന് എതിരെ ലോകമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുകയാണ്. അമേരിക്കയിലെ പ്രധാന നഗരവീഥികള്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞൊഴുകുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ അമര്‍ഷ പ്രകടനം അനുസൃതം തുടരുന്നു. അഭയാര്‍ത്ഥികളെയും വിസയുള്ളവരെയും പുറത്താക്കാനുള്ള നീക്കം തടഞ്ഞ് ന്യൂയോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് ആശ്വാസകരമാണ്. ഇവ മറികടക്കാനുള്ള ശ്രമത്തിലാണത്രെ ട്രംപ് ഭരണകൂടം.

 

കറുത്തവനും വെളുത്തവനുമിടയിലെ മതില്‍ തകര്‍ക്കാന്‍ ശ്രമിച്ച മുന്‍കാല ഭരണകൂടങ്ങളുടെ മാതൃക ട്രംപ് ഭരണകൂടം അവഗണിച്ചു. അതിനും പുറമെ ക്രൈസ്തവ മുസ്‌ലിം വിഭജനത്തിനാണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ലോകം അവഗണിച്ചിരുന്നതാണ്. വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ട്രംപ് വിവാദ ഉത്തരവുകളിലൂടെ തെളിയിച്ചപ്പോള്‍ ലോക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. കുടിയേറ്റക്കാര്‍ക്ക് എതിരെ മതില്‍ കെട്ടാന്‍ ചരിത്രം അമേരിക്കയെ അനുവദിക്കില്ല. 16-17 നൂറ്റാണ്ടില്‍ ഗോത്ര വര്‍ഗക്കാരെ കൊന്നും ആട്ടിയോടിച്ചും അമേരിക്കയെ യൂറോപ്യന്‍ വംശജരുടെ രാജ്യമാക്കിയ ചരിത്രം വിസ്മരിക്കാനാവില്ല.

1620ലാണ് ആദ്യ കപ്പല്‍ അമേരിക്കയിലെത്തിയത.് ബ്രിട്ടന്‍, സ്വീഡന്‍, ഡച്ച്, ജര്‍മ്മന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കുടിയേറ്റക്കാര്‍ എത്തിയാണ് ഇന്നത്തെ അമേരിക്ക സൃഷ്ടിച്ചത്. മധ്യ പൗരസ്ത്യ ദേശത്ത് നിന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമൊക്കെ തൊഴില്‍ തേടി എത്തിയവര്‍ ആ രാഷ്ട്രത്തെ സമ്പന്നമാക്കി. ലോകത്തെ ഏറ്റവും സമ്പന്ന സൈനിക ശക്തിയായി അമേരിക്ക വളര്‍ന്നത് കുടിയേറ്റക്കാരിലൂടെ തന്നെ. ട്രംപ് ചരിത്രം മറക്കരുത്.
പക്വതയില്ലാത്ത രാഷ്ട്രീയക്കാരനും വംശീയ വിദ്വേഷിയും വര്‍ണ വെറിയനും സ്ത്രീ വിരുദ്ധനുമായ ട്രംപില്‍ നിന്ന് ഇനിയും ധാരാളം വിവാദ തീരുമാനങ്ങള്‍ വരാനിരിക്കുന്നു.

 

ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ട്രംപിന്റെ ഭരണം ലോകത്തെ വെല്ലുവിളിക്കുകയാണ്. ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് അമേരിക്കന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. അത്‌കൊണ്ടാണ് ന്യൂയോര്‍ക്ക് കോടതി ഉത്തരവിന്മേല്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നിയമ യുദ്ധം വരാനിരിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ, യമന്‍, സോമാലിയ, സുഡാന്‍, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് എതിരാണ് ട്രംപിന്റെ വിലക്ക്. ഇവിടെ നിന്നുള്ള ക്രൈസ്തവര്‍ക്ക് പ്രവേശമാകാമെന്നും ഉത്തരവില്‍ വ്യവസ്ഥയുള്ളത് വംശീയ വെറിയുടെ തെളിവാണ്.

 

‘മുസ്‌ലിം നിരോധനമാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടതെന്നും പിന്നീട് അത് അഭയാര്‍ത്ഥി നിരോധനമാക്കി മാറ്റുകയായിരുന്നു എന്നും’ ട്രംപിന്റെ സഹായി റൂഡി ഗുയിലിയാനിയുടെ പ്രസ്താവന ട്രംപിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷം അഭയാര്‍ത്ഥി പ്രവേശത്തിനുള്ള എണ്ണം 50,000 ആക്കി ചുരുക്കി. അമേരിക്കയുടെ വാണിജ്യ മേഖലയെ ബാധിക്കാതെയാണ് ട്രംപിന്റെ കളി. സമ്പന്ന അറബ്-മുസ്‌ലിം രാഷ്ട്രങ്ങളെ ഉത്തരവില്‍ നിന്നൊഴിവാക്കിയത് അത്‌കൊണ്ടാണത്രെ.

 

അതേസമയം ഏഴ് രാഷ്ട്രങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ കടന്നുവരാന്‍ ഇടയാക്കിയത് എന്ത്‌കൊണ്ടാണെന്ന് ട്രംപ് തിരിച്ചറിയേണ്ടതാണ്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ നാടുകള്‍ സൈനികമായി ഇടപെട്ടതാണ് അഭയാര്‍ത്ഥി പ്രവാഹത്തിന് ഒരു കാരണം. ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ സമാധാനം തിരിച്ചു കൊണ്ടുവരാന്‍ വന്‍ ശക്തികള്‍ സൈനിക ഇടപെടല്‍ അവസാനിപ്പിച്ചാല്‍ മതിയാകും.

വിലക്ക് നിരോധനം അമേരിക്കന്‍ ഭരണകൂടത്തിന് എതിരെ ലോകമെങ്ങും നടന്നുവരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനുള്ള ട്രംപിന്റെ സമീപനം സുഹൃദ് രാഷ്ട്രങ്ങളെ പോലും അകറ്റുന്നു. ഫ്രാന്‍സും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും പ്രതിഷേധത്തിന് മുന്നിലുണ്ട്. നോബെല്‍ സമ്മാന ജേതാവ് മലാല യുസഫ് സായ്‌യുടെ പ്രസ്താവന അമേരിക്കയോടുള്ള പ്രതിഷേധം ശക്തമായി ഉയര്‍ത്തുംവിധമായി. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതിഷേധവുമായി രംഗത്തിറങ്ങി.

 

അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഇസ്‌ലാമിക് റിലേഷന്‍സ്, സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങി സംഘടനകളും പ്രതിഷേധത്തിന് ഒപ്പം നിന്നു. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിന്റെ വര്‍ണ വെറിയന്‍ നയത്തിന് എതിരാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ പ്രസിഡണ്ട് റൂഹാനിയുടെ പ്രസ്താവന സ്വാഗതം ചെയ്യാന്‍ നിരവധി രാജ്യങ്ങളുണ്ട്. എല്ലാവരേയും കാനഡയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന്റെ പ്രസ്താവന ട്രംപിന് പ്രഹരമായി.
അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിച്ച തീരുമാനങ്ങളില്‍ ഭൂരിപക്ഷവും വിവാദത്തിനും വിമര്‍ശനത്തിനും കാരണമായി. മൂന്ന് കോടിയിലധികം വരുന്ന സ്വന്തം ജനതയുടെ അവകാശങ്ങള്‍ ധ്വംസിച്ച് ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതി റദ്ദാക്കി. സുഹൃദ് രാഷ്ട്ര കൂട്ടായ്മയായ പസഫിക് വ്യാപാര കരാറ് ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (ടി.പി.പി) റദ്ദാക്കി 12 രാഷ്ട്രങ്ങളുമായി അകന്നു. ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, കാനഡ, ന്യൂസിലാന്റ്, വിയറ്റ്‌നാം, പെറു, സിംഗപ്പൂര്‍, ബ്രൂണെ എന്നീ രാഷ്ട്രങ്ങളാണ് കരാറിന്റെ ഭാഗമായിരുന്നത്. കരാറ് റദ്ദാക്കുന്നതില്‍ ലാഭം ചൈനക്കാണ്.

 

ഇസ്രാഈലിന് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്ത് ടെല്‍അവീവില്‍ നിന്ന് സ്ഥാനപതി കാര്യാലയം ജറൂസലമിലേക്ക് മാറ്റുകയാണ് ട്രംപ്. ഇതിനും പുറമെ ഇസ്രാഈലിനെ ആഹ്ലാദിപ്പിക്കാന്‍ 221 ദശലക്ഷം ഡോളറിന്റെ സഹായം ഫലസ്തീന് നല്‍കാനുള്ള (ഒബാമ ഭരണകൂടത്തിന്റെ) തീരുമാനം റദ്ദാക്കി. അതിര്‍ത്തി മതില്‍ കെട്ടാന്‍ മെക്‌സിക്കോ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഏകപക്ഷീയമായി ട്രംപ് എടുത്ത തീരുമാനവും വിവാദത്തിലായി.

 

മെക്‌സിക്കന്‍ പ്രസിഡണ്ട് എന്റികെ പെനാനിറ്റോ അടുത്താഴ്ച വൈറ്റ് ഹൗസിലെത്തി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയാണ് മെക്‌സിക്കോവിന്റെ തിരിച്ചടി. മതില്‍കെട്ടി ജനങ്ങളെ വിഭജിക്കാനുള്ള തീരുമാനം അബദ്ധജഡിലമായിരുന്നുവെന്ന് ബെര്‍ലിന്‍ മതില്‍ തെളിയിക്കുന്നു. ചൈനയിലെ വന്‍മതില്‍ ചരിത്ര സ്മാരകമായി. ട്രംപ് ഇനിയെന്തെല്ലാം ഭ്രാന്തന്‍ തീരുമാനങ്ങളാണ് കൈക്കൊള്ളാനിരിക്കുന്നതെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോക സമൂഹം. ഒരു കാര്യം ഉറപ്പാണ്. ട്രംപ് ലോകമെമ്പാടും സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. വിഭജന മതില്‍ തകര്‍ത്ത് അമേരിക്കന്‍ ജനതയും ലോക സമൂഹവും മുന്നോട്ട് പോകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending