Connect with us

Culture

സി.പി.എം; മുന്‍ നിലപാടും ‘തീവ്രവാദ കൂട്ടുകെട്ടും’ തിരിഞ്ഞുകുത്തുന്നു

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്‌: കൊച്ചി-മംഗലാപുരം ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭാഗങ്ങളിലെ ഇരകളുടെ ചെറുത്തു നില്‍പ്പിനെതിരെ കൂടുതല്‍ വര്‍ഗീയ പ്രചാരണവുമായി സി.പി.എം നേതാക്കള്‍ രംഗത്ത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’ എന്ന ആരോപണത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്ക്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മായില്‍ കുറുമ്പൊയില്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരാണ് രംഗത്തു വന്നത്.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇസ്‌ലാമിക വിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ മേഖലകളിലെ പ്രമുഖരാണ് രംഗത്തു വന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം’ അതാണ് ഹൈലൈറ്റ്. കേരളത്തിലെ ബി.ജെ.പി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മില്‍ ലയിക്കണം. ഇവിടെ നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല.”എന്ന വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉള്‍പ്പെടെ ചര്‍ച്ചയായപ്പോഴാണ് കൂടുതല്‍ പ്രകോപനപരമായ വാക്കുകളുമായ സി.പി.എം നേതാക്കള്‍ രംഗത്തു വന്നത്.

gail -1 gail -2gail -3

gail -4(ഉന്നത സി.പി.എം നേതാക്കളും ജനപ്രതിനിധികളും നേതൃത്വം കൊടുത്ത ഗെയില്‍ വിരുദ്ധ സമരത്തിന്റെ രേഖകള്‍)

ചിലര്‍ തടസം നില്‍ക്കുകയാണെന്നും വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചതിന് പിറകെ, ഇത്തരം പ്രചാരണങ്ങളെ തള്ളിപ്പറയുമെന്ന പ്രതീക്ഷിച്ചിരുന്ന മന്ത്രി കെ.ടി ജലീലീലാവട്ടെ, ”വിമാനം തടയാന്‍ കഴിയാത്തതു കൊണ്ടാണ് വികസന വിരോധികള്‍ അതിന് ശ്രമിക്കാത്തത്. അല്ലെങ്കില്‍ മഹല്ല് കമ്മറ്റിയുടെ അനുവാദമില്ലാതെ പള്ളിപ്പറമ്പിന് മുകളിലൂടെ പറത്തുന്നതെങ്ങനെയെന്ന് പറയുമായിരുന്നു” എന്ന പരഹാസവുമായി രംഗം കൊഴുപ്പിച്ചത്.

”ആശങ്കകളെ പര്‍വ്വതീകരിച്ച് ഗവണ്മെന്റ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് മതതീവ്രവാദ ശക്തികള്‍ പരിശ്രമിക്കുന്നത്. അതില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാവോയിസ്റ്റുകളുമുണ്ട്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നുഴഞ്ഞുകയറി. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇവിടെയും വ്യക്തമായത്’ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച പി ജയരാജനെ കടത്തിവെട്ടിയാണ് ഡി.വൈ.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറിയും പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.പി.എം ബാലുശ്ശേരി ഏരിയാ സെക്രട്ടറി ഇസ്മയീല്‍ കുറുമ്പൊയില്‍ രംഗത്തെത്തിയത്. ”അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനു ശേഷം പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു” എന്ന അത്യന്തം പ്രകോപനപമായാണ് അദ്ദേഹത്തിന്റെ ആരോപണം.

എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ഗെയില്‍ വിരുദ്ധ സമരം കൊടുമ്പിരികൊള്ളുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലും മുക്കം നഗരസഭയിലും സി.പി.എം ഭരണം നടത്തുന്നത്. മലപ്പുറത്തെ നിരവധി പഞ്ചായത്തുകളിലും ഈ കൂട്ടുകെട്ട് പ്രകടമാണ്. അത്തരം ഘടകക്ഷിയെ ഗെയിലിന് വേണ്ടി മോശമായ ആരോപണം ഉന്നയിക്കുന്നതും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളാവുന്നതും മതേതര കക്ഷികളെ ഞെട്ടിച്ചിട്ടുണ്ട്. ഗെയില്‍ വിരുദ്ധ സമരം നയിച്ച സി.പി.എം മുന്‍ നിലപാടിന്റെ തെളിവുകള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതെ ഒളിച്ചോടുകയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രം വികസനം നടത്തണമെന്നാണ് എല്ലാലത്തും യു.ഡി.എഫ് നിലപാട്.

അതേസമയം, ചട്ടപ്രകാരമുള്ള 3(1), 6(1) നോട്ടിഫിക്കേഷനിലൂടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചതെന്ന ഗെയിലിന്റെ വാദം പൊളിഞ്ഞതോടെ പ്രകോപനം സൃഷ്ടിച്ച് പൊലീസിനെ കൊണ്ട് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്നു കോഴിക്കോട് കലക്‌ട്രേറ്റില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം പുതിയ ദിശയിലേക്ക് നീങ്ങും. സി.പി.എം പ്രവര്‍ത്തകര്‍ തിങ്ങിത്താമസിക്കുന്ന മേഖലകളിലൂടെയാണ് വരും ദിവസങ്ങളില്‍ പദ്ധതി പ്രവൃത്തി നടക്കാനുള്ളത്.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending