News
34,000 നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്; ഉടമകള്‍ക്ക് കൂട്ടത്തോടെ സന്ദേശമയച്ചു
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട 34,000 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ ഉടമകള്‍ക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ്.
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്കിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈബര്‍ വിങ് എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് ഇന്നുമുതല്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഫോണ്‍ നഷ്ടപരാതികളില്‍ നിരവധി കേസുകള്‍ ഇതുവരെ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതില്‍ ഫോണുകള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം മാത്രം ഏകദേശം 34,000 ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇത്രയും പരാതിക്കാര്‍ക്ക് ഇപ്പോള്‍ പോലീസ് സന്ദേശമയച്ചിട്ടുണ്ട്.
ഇതില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഏകദേശം 2,000 പരാതികളില്‍ 1,800 ഫോണുകള്‍ കണ്ടെത്തി. ഈ ഫോണ്‍ ഉടമകളില്‍ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
ആകെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം ഏകദേശം 12,000 പേരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
kerala
‘ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്’; കൂടുതല്‍ തെളിവുകളുമായി രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
സ്ത്രീ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച കത്തുകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
കോടിക്കണക്കിന് രൂപ വാണിജ്യ മൂല്യമുള്ള ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
kerala
വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ.
പെരിന്തല്‍മണ്ണ: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ. മണ്ഡലത്തില്‍ കൊണ്ടു വന്ന വന്‍കിട പദ്ധതികള്‍, അനുവദിച്ച ഫണ്ടുകള്‍, നേതൃത്വം നല്കിയ ജനകീയ സമരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ അക്കമിട്ട് നിരത്തിക്കൊണ്ട് സംഘടിപ്പിച്ച പ്രത്യേക ‘ലൈവ്’ പരിപാടി പെരി ന്തല്‍മണ്ണ പെരുമ പീപ്പിള്‍സ് പ്രോഗ്രസ് സ്റ്റോറി ശ്രദ്ധേയമായി.
ശിഫ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് പ്രോഗ്രാം അവതരിപ്പിച്ചത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 176 ചെറുതും വലുതുമായ റോഡുകള്‍ നവീകരിച്ചതായി എം.എല്‍.എ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ ഗ്രാമനിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. കാര്യവട്ടം, പെരിന്തല്‍മണ്ണ വില്ലേജ് ഒഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി.
മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പി.ടി.എം ഗവ. കോളേജില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 53 ലക്ഷം രൂപയും, മേലാറ്റൂര്‍, ചെറുകര മിനി സ്റ്റേഡിയ നവീകരണത്തിന് 75 ലക്ഷം രൂപയും കൊടി കുത്തിമല റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ 4 സ്കൂളുകള്‍ ബസ് അനുവദിച്ചതായും അദ്ദേഹം കണക്കുകളും വീഡിയോ, ചിത്രങ്ങളും സഹിതം അവതരിപ്പിച്ചു. ഓരോ വികസന പദ്ധ തികളുടെയും വീഡിയോകളും ചിത്രങ്ങളും സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും, കോളനികളുടെ പേര് മാറ്റുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനായി സ്കെയിലപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും വലിയ നേട്ടമാണെന്ന് എം.എല്‍.എ കണക്കുകളും തെളിവുകളും നിരത്തി പറഞ്ഞു. പ്രോഗ്രാം രണ്ടര മണിക്കൂര്‍ നീണ്ടു. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളും ജ നപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുറുമാരായ ആയിശ മേക്കോട്ടില്‍, കളപ്പാടന്‍ ഹുസ്സയിന്, സുധ പി.എസ്, ഷഹീന ടീച്ചര്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരന്‍, എ. ആനന്ദന്, അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ. ഹാരിസ്, കൊളക്കാടന്‍ അസീസ്, സുബൈര്‍ മാസ്റ്റര്‍ പി, പി.ടി. സക്കീര്‍ മാസ്റ്റര്‍, ഫാത്തിമ അന്‍ഷി പ്രസംഗിച്ചു.
News
ഡോക്ടര്‍മാരുടെ സമരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി.കളില്‍ ആളില്ല, നിരാശയോടെ മടങ്ങി രോഗികള്‍
രോഗികളെ പി.ജി. ഡോക്ടര്‍മാരാണ് പരിശോധിച്ചത്.
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോടില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച സാധാരണയായി നാലായിരത്തിലധികം രോഗികള്‍ എത്താറുള്ള ദിവസമായിട്ടും ഇത്തവണ ഒ.പി.കളിലെത്തിയത് 1180 പേരുമാത്രം.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളായ ന്യൂറോസര്‍ജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദിവസമായിട്ടുപോലും രോഗികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഒ.പി.കളിലെത്തിയവരില്‍ ഭൂരിഭാഗവും മറ്റ് ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്ത് വന്നവരും, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ക്കായി അഡ്മിറ്റാകാന്‍ എത്തിയവരുമായിരുന്നു.
രോഗികളെ പി.ജി. ഡോക്ടര്‍മാരാണ് പരിശോധിച്ചത്. ശസ്ത്രക്രിയ എപ്പോഴാകുമെന്ന ചോദ്യത്തിന് സമരം അവസാനിച്ചശേഷമേ വ്യക്തമായ മറുപടി നല്‍കാനാകൂവെന്ന നിലപാടാണ് പി.ജി. ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതെന്ന് രോഗികള്‍ പറഞ്ഞു. ഇതോടെ കടുത്ത നിരാശയോടെയാണ് പലരും ആശുപത്രി വിട്ടത്.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ സാമ്പത്തികമായി കഴിയാത്തവരാണ് അധികം രോഗികളും. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യസുരക്ഷ പദ്ധതിപ്രകാരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ എത്തുന്നത്.
അതേസമയം, കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ആരോഗ്യമന്ത്രി ആശുപത്രിയിലായതിനാല്‍ ചര്‍ച്ച നടന്നില്ല.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ കെ.ജി.എം.സി.ടി.എ. യൂണിറ്റ് പ്രസിഡന്റ് ഡോ. പി.ടി. അബ്ദുള്‍ ബാസിത്, സെക്രട്ടറി ഡോ. ടോം വിത്സണ്, ഡോ. മായാ സുധാകരന് എന്നിവര്‍ സംസാരിച്ചു.
-
kerala24 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala23 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article22 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india22 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF22 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala24 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
