india
എം.എസ്.എഫ് അലിഗഡ് തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം
അലിഗഡ്: അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖായിദെ മില്ലത്ത് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘തിങ്ക് ഫോർ ആൻഡ് ഫോർവേഡ്’ എന്ന പ്രമേയത്തിൽ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ച ഫെസ്റ്റിന് യൂനിവേഴ്സിറ്റിയിലെ ജവാഹർലാൽ നെഹ്റു മെമ്മോറിയൽ മെഡിക്കൽ കോളേജ് ഓഡിറ്റോറിയം വേദിയായി.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ് മുഹമ്മദ് ഗുൽറെസ് ഫെസ്റ്റ് ഉൽഘടനം ചെയ്തു. ന്യൂതന ശാസ്ത്രീയ മുന്നേറ്റങ്ങളെ ചർച്ചക്കെടുത്ത ഈ വിദ്യാർത്ഥി കൂട്ടായ്മ സർ സയ്യിദിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ ഉയർത്തിപ്പിടിക്കുന്നതിൽ വിജയിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ ദിനം റീ-തിങ്കിങ് ദി പോസ്റ്റ് ഹ്യൂമൻ സബ്ജെക്ട് എന്ന ബാനറിൽ നടന്ന പാനൽ ഡിസ്കഷന് പ്രൊഫ് സമി റാഫിഖ്, പ്രൊഫ് ഷാഹിദുൽ ഹഖ്, പ്രൊഫ് സയ്യിദ് സൽമാൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സ്റ്റാർട്ട്ആപ്പ് ആൻഡ് ഇന്നോവഷൻ സെഷനിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു വിദ്യാർത്ഥികമായി സംവദിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ റോബോ ക്ലബ്ബുമായി ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റോബോട്ടിക് ഡെമൻസ്ട്രേഷനും തിങ്ക് ഫെസ്റ്റ് വേദിയായി.

രണ്ടാം ദിനം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സുന്ദർ സാരുകൈ, അക്കാദമിഷ്യനും പ്രൊഫസറുമായ മാർക്കോസ് സെവേറൊ ഡി അൽമെയ്ദ (ബ്രസീൽ) എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വേദിയിൽ അലിഗഡ് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സൂഫി ഖവ്വാലി ഗായകനുമായി ഫൈസാൻ ഇലാഹിയുടെ സൂഫി സംഗീത വിരുന്നോട് കൂടി സമാപിച്ചു.
ഇന്റലിജൻസ് ആൻഡ് പോസ്റ്റ് ഹ്യുമാനിസം, റോബോട്ടിക്സ്,എഐ ആൻഡ് ടെക്നോളജി, സ്റ്റാർട്അപ്പ് ആൻഡ് ഇന്നോവഷൻ തുടങ്ങിയ വിഷയങ്ങളിൽ തൗസിഫ് റഹ്മാൻ, ദിവ്യങ്ക് സാന്ധില്യ, ഡോ. അബ്ദു റഹീം, ഡോ മുഹിബ്ബുൽ ഹഖ്, ഡോ. എകെ മുനീർ, പ്രൊഫ. ഇക്രം ഖാൻ, ഡോ.നാദിയ സിദ്ദിഖി, ഇമ്രാൻ ഖാൻ, ഡോ. എൻപി അബ്ദുൽ അസീസ് തുടങ്ങിയ അക്കാദമിക വിദഗ്ധർ സംബന്ധിച്ചു.
india
സി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു.
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി. സംഭവദിവസം ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയതിന് വ്യക്തമായ തെളിവുകളില്ലെന്നും എസ്ഐടി പറയുന്നു.
സംഭവദിവസം സി.ജെ. റോയിയെ ഐടി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് ഇതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തി.
റോയിയെ അലട്ടിയിരുന്നത് മറ്റ് വ്യക്തിപരമോ ബിസിനസ് സംബന്ധമോ ആയ പ്രശ്നങ്ങളാകാമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. റോയി നേരത്തെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയതിന്റെ കാരണങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു.
ജനുവരി 29-നാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വെച്ച് റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണസമയത്ത് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ടായിരുന്നു.
india
പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തുടനീളമുള്ള മുഗൾ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി.
മമത ബാനർജി നയിക്കുന്ന ഭരണത്തിന് കീഴിൽ ബംഗാളിലെ പൊതുവിടങ്ങളിൽ ബാബർ പോലുള്ള ‘വിദേശ അധിനിവേശക്കാരുടെ’ പേരുകൾ തുടരുമെന്നും എന്നാല്‍ ബിജെപി അധികാരത്തില്‍ അങ്ങനെയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ അധികരി വ്യക്തമാക്കി.
“ഏപ്രിൽ വരെ കാത്തിരിക്കൂ, ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം”- അദ്ദേഹം പറഞ്ഞു. ബാബറൊരു വിദേശ അധിനിവേശക്കാരനാണ്. ഹുമയൂൺ, ഔറംഗസീബ്, അക്ബർ, ഷാജഹാൻ എന്നിവരുൾപ്പെടെയുള്ള മുഗൾ ചക്രവർത്തിമാർ ഇന്ത്യയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികളാണ്. ഇവർ നിർബന്ധിത മതപരിവർത്തനം നടത്തുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
“ഡാർജിലിംഗ് മുതൽ ദിഘ വരെ, കൂച്ച് ബെഹാർ മുതൽ കക്ദ്വീപ് വരെ, എവിടെയൊക്കെയാണോ അവരുടെ പേരുകൾ എഴുതിയിരിക്കുന്നത്, അതൊക്കെ ബംഗാളിലെ ബിജെപി സർക്കാർ ഇല്ലാതാക്കും”- അദ്ദേഹം വ്യക്തമാക്കി..
india
‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ശബ്ദം ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പുതിയ നാല് ലേബര്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയാകുമെന്നുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയുടെ കരുത്തായ തൊഴിലുറപ്പ് പദ്ധതിയെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘അവരുടെ ഭാവി നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിന്ന് അവരെ പൂര്‍ണ്ണമായും ഒഴിവാക്കി. മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ? അതോ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദ്ദം അത്രയ്ക്ക് ശക്തമാണോ?’ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാന്‍ മോര്‍ച്ചയും (SKM) സംയുക്തമായാണ് ഇന്ന് പണിമുടക്ക് ആഹ്വാനം ചെയ്തത്. നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2025 ഉപേക്ഷിക്കുക, കര്‍ഷക വിരുദ്ധമായ വ്യാപാര കരാറുകളില്‍ നിന്ന് പിന്മാറുക, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതും ബജറ്റ് വെട്ടിക്കുറച്ചതും പുനഃപരിശോധിക്കുക എന്നിവയാണ് പ്രധാനമായും യൂണിയന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
-
News2 days ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala2 days ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala2 days agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
kerala3 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film2 days ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
Cricket2 days agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്കാന് സാധ്യത
-
kerala3 days agoനിരന്തരം വ്യാജ വാര്‍ത്ത; ദേശാഭിമാനിയുടെ ഇന്‍സ്ഗ്രാം പേജിന് പൂട്ട് വീണു
