Connect with us

kerala

മുസ്‌ലിം ലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്/വൈസ് പ്രസിഡണ്ട്,ചെയർപേഴ്സൺ/വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

Published

on

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്നതിന് താഴെ പറയുന്നവരെ പ്രഖ്യാപിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു. കെ. സൈഫുള്ള തങ്ങൾ , കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള , കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം , വൈസ് ചെയർമാൻ കെ.എം. ഹനീഫ , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ കനില , മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എ താജുദ്ദീൻ , പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബദറുന്നിസ സലീം കളായി , മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ , വൈസ് പ്രസിഡണ്ട് സമീന ടീച്ചർ , പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കുഞ്ഞി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. അബ്ദുൽ ഖാദർ ,വോർക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ അഷ്റഫ് , ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് , വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ ചെർക്കളം , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ല കുഞ്ഞി വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ,ദേലംമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.മുസ്തഫ ഹാജി,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ല,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള , വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ബുഷ്റ,കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി എം.പി ജാഫർ.

യോഗത്തിൽ ജനറൽ സെകട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
അംഗങ്ങളായ സി. ടി. അഹമ്മദലി , പാറക്കൽ അബ്ദുല്ല , പി. സഫിയ , അഷറഫ് എടനീർ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗൃഹനാഥനെ തടഞ്ഞ് എടിഎം കാർഡ് പിടിച്ചുവാങ്ങി പണം കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം

Published

on

കാസർഗോഡ്: കാസർഗോഡ് നെല്ലിക്കുന്നിയിൽ ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാർഡും പേഴ്‌സും പിടിച്ചുവാങ്ങി പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ കാസർഗോഡ് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലമ്പാടി സ്വദേശി കമറുദ്ധീനിൽ നിന്നാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

നെല്ലിക്കുന്നിയിൽ വെച്ച് നാലംഗ സംഘം കമറുദ്ധീനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സും എടിഎം കാർഡും പാസ്‌വേഡും കൈക്കലാക്കിയെന്നാണ് പരാതി. തുടർന്ന് എടിഎമ്മിൽ നിന്ന് 99,000 രൂപയും പേഴ്‌സിലുണ്ടായിരുന്ന 2,000 രൂപയും സംഘം കവർന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കമറുദ്ധീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും, മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്

ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം

Published

on

തിരുവനന്തപുരം: ഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. രഞ്ജിത്തിനാണ് വെടിയേറ്റ് പരിക്കേറ്റത്. ബന്ധുവായ സജീവ് എയർഗണിൽ നിന്ന് വെടിവച്ചതായാണ് വിവരം. പരിക്ക് ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരത്തെ ഒരു ബാറിൽ ജോലി ചെയ്യുന്നതായും, സജീവ് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയതായി പരാതി

മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപറ്റിയതായി പരാതി. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇറിഡിയം വാങ്ങുന്നതിനായി 25 ലക്ഷം രൂപ കൈമാറിയെങ്കിലും, പിന്നീട് കൈമാറിയത് വ്യാജ ഇറിഡിയമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനുമുമ്പ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയെയും കന്യാസ്ത്രീമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മറ്റൊരു ഇറിഡിയം തട്ടിപ്പ് സംഘത്തെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.

Continue Reading

Trending