Connect with us

kerala

വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍

ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

ഫൈസല്‍ മാടായി

കൊടുംവരള്‍ച്ചയുടെ സൂചന നല്‍കി സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുമ്പോള്‍ ക്ഷീര മേഖലയിലും ആശങ്ക കനക്കുന്നു. ചൂട് കടുത്തതോടെ പാലുല്‍പാദനവും പ്രതിസന്ധിയില്‍. അരുമ മൃഗങ്ങളില്‍ പ്രത്യേക പരിചരണം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്.

ജലക്ഷാമത്തിനുള്‍പ്പെടെ വഴിവെച്ച് ചൂട് കടുത്തതോടെ സംസ്ഥാനത്തെ ക്ഷീര മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ പാലുല്‍പാദനത്തിലുള്‍പ്പെടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പാടങ്ങള്‍ പലതും വരണ്ടുണങ്ങുമ്പോള്‍ പച്ചപ്പുല്ലിന്റെ ക്ഷാമവും വെള്ളത്തിന്റെ ലഭ്യതകുറവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പശുവളര്‍ത്തലുമായി ഉപജീവനം നടത്തുന്നവര്‍ക്ക് അവശ്യത്തിന് പുല്ലും വെള്ളവും കിട്ടാത്ത സാഹചര്യത്തില്‍ പാലുല്‍പാദനത്തെയാണ് ബാധിച്ചിരിക്കുന്നത്. കൂടിയ താപനിലയും വരണ്ട കാലാവസ്ഥയും സങ്കരയിനം കന്നുകാലികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്.

ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍കാലത്ത് വെള്ളത്തിലും തീറ്റയിലും പെട്ടെന്നുണ്ടായ വ്യതിയാനം ശ്രദ്ധിക്കണമെന്നും അത്യാവശ്യമെങ്കില്‍ പടിപടിയായി തീറ്റയില്‍ മാറ്റം വരുത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വേനല്‍ക്കാല തീറ്റയില്‍ ഊര്‍ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാന്‍ പരുത്തിക്കുരു, സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തണം. പച്ചപ്പുല്ല് കുറവാണെങ്കില്‍ പച്ചിലകള്‍, ഈര്‍ക്കിള്‍ കളഞ്ഞ ഓലയും നല്‍കണം.

ധാതുലവണങ്ങളും വിറ്റാമിന്‍ മിശ്രിതവും തീറ്റയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം. ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. വെയിലത്ത് തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നല്ല തണലുള്ള സ്ഥലത്ത് കെട്ടിയിട്ട് കുടിവെള്ളം നല്‍കണമെന്നുമാണ് നിര്‍ദേശം. അമിതമായി ഉമിനീരൊലിപ്പിക്കല്‍, തളര്‍ച്ച, പൊള്ളല്‍ തുടങ്ങി സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ക്ക് ഉടനടി ചികിത്സ തേടണം. തൊഴുത്തിലെ ചൂട് കുറക്കാന്‍ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കാവുന്ന ഫാന്‍ എന്നിവയും ഉപയോഗിക്കാം. തൊഴുത്തിലെ വായുസഞ്ചാരം സുഗമമാക്കാന്‍ വശങ്ങള്‍ മറച്ച് കെട്ടാതെ തുറന്നിടണമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിര്‍ദേശം.പന്നി, കോഴി, ആട് തുടങ്ങിയ മൃഗങ്ങള്‍ക്കും വേനല്‍ക്കാലത്തെ പ്രത്യേക പരിചരണം ആവശ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു

ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

Published

on

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്‍ഘകാലമായി ഉയര്‍ത്തുന്ന വിമര്‍ശനം ആവര്‍ത്തിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നുള്ള ശിവരാമന്റെ പടിയിറക്കം.

വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പാല് കൊടുത്ത കയ്യില്‍ തന്നെ കൊത്തി. പാര്‍ട്ടിയില്‍ ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

‘മുഖത്ത് ആസിഡ് ഒഴിക്കും’; ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി

വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

Published

on

കൊച്ചി: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയെന്നോണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

Published

on

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗൗരവതരമായ കേസായതിനാല്‍ നിലവില്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതിനു മുമ്പ് എം. പദ്മകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷയിലാണ് വിജിലന്‍സ് കോടതിയുടെ തീരുമാനം.

കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാനാണ് രേഖകള്‍ ആവശ്യമെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. സമാന്തര അന്വേഷണം കേസിലെ കൂടുതല്‍ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു. രേഖകള്‍ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, എസ്.ഐ.ടി എന്നിവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിലപാട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇ.ഡിക്ക് കൈമാറണമെന്നതാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ച ഇ.ഡി, വിജിലന്‍സ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്.

 

Continue Reading

Trending