film
സുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി
ചിത്രം ജൂൺ 19ന് തിയേറ്റർ റിലീസ്
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി ബോയ്’ എന്ന സിനിമയുടെ ആദ്യ ഗാനമായ ‘താക്കോൽ..’ പുറത്തിറങ്ങി. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ബാലന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അൻവർ അലി രചിച്ച ഗാനം പാടിയിരിക്കുന്നത് നിളാ രാജാണ്. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബാലൻ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ട്രെയ്‌ലർ പതിപ്പുകൾ റിലീസ് ചെയ്തത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രവും മികച്ച അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ട്രെയ്‌ലർ ഒരു ഗംഭീര അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദ ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യർ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
film
ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ
‘സിസ്റ്റം’ ഒരു ശക്തമായ നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
മുംബൈ: ആഗോള പ്രീമിയറിനൊരുങ്ങി ആമസോൺ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ചിത്രം ‘സിസ്റ്റം’. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സോനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
‘സിസ്റ്റം’ ഒരു ശക്തമായ നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. പൊതുപ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് (സോനാക്ഷി സിന്‍ഹ)യും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. സാമൂഹികമായി വ്യത്യസ്ത തലങ്ങളിലുള്ള ഇവർ സത്യത്തിനും നീതിക്കും വേണ്ടി ഒന്നിക്കുന്നു. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പിന്നിൽ മറഞ്ഞിരിക്കുന്ന അനീതികളെ പുറത്തുകൊണ്ടുവരാനുള്ള അവരുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
“ആഗ്രഹം, നീതി, നൈതികത എന്നീ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ശക്തമായ ഒരു ത്രില്ലിംഗ് ഡ്രാമയാണ് ‘സിസ്റ്റം’. ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,” എന്ന് പ്രൈം വീഡിയോ ഇന്ത്യയുടെ ഡയറക്ടറും ഹെഡ് ഓഫ് ഒറിജിനൽസുമായ നിഖിൽ മധോക് വ്യക്തമാക്കി. സോനാക്ഷി സിന്‍ഹയുടെയും ജ്യോതികയുടെയും പ്രകടനം ആഗോള പ്രേക്ഷകരുമായി ശക്തമായി ബന്ധപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള രണ്ടു ശക്തരായ സ്ത്രീകൾ അവരുടെ സ്വന്തം നീതിബോധം കൊണ്ട് ഒന്നിക്കുന്ന കഥയാണ് ‘സിസ്റ്റം’. അർത്ഥവത്തായ സിനിമാറ്റിക് കഥകൾ പറയാനുള്ള ഞങ്ങളുടെ ദർശനത്തിന്റെ പ്രതിഫലനമാണ് ഈ ചിത്രം,” എന്ന് നിർമ്മാതാവ് ഹർമൻ ബവേജ പറഞ്ഞു. പ്രൈം വീഡിയോയുമായും അശ്വിനി അയ്യർ തിവാരിയുമായുള്ള സഹകരണം സിനിമയെ വലിയ സ്കെയിലിലും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിലൊരുങ്ങുന്ന ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വീഡിയോയിൽ മാത്രം സ്ട്രീമിംഗ് ആരംഭിക്കും.
film
കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’
2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.
കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.
film
‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ചില യൂട്യൂബര്‍മാര്‍’; കണ്ണീരോടെ നടി രേഖാ രതീഷ്
തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
തിരുവനന്തപുരം: തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രമുഖ സീരിയല്‍ താരം രേഖാ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ദുരനുഭവം വിവരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില യൂട്യൂബ് ചാനലുകള്‍ തനിക്കെതിരെ വ്യാജ വാര്‍ത്തകളും മോശം ക്യാപ്ഷനുകളും നല്‍കി വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് രേഖ പറഞ്ഞു. ഇത് തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ഈ യൂട്യൂബര്‍മാരായിരിക്കുമെന്ന് നിറകണ്ണുകളോടെ താരം പറയുന്നുണ്ട്. കഴിഞ്ഞ എട്ടു മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കഴിയുകയാണെന്നും, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ ഏക ആശ്രയം താനാണെന്നും രേഖ പറയുന്നു.
തനിക്ക് വേണ്ടി മാത്രമല്ല, സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ അപേക്ഷയെന്നും, ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രേഖ അഭ്യര്‍ത്ഥിച്ചു.
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF1 day agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala1 day agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports12 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports8 hours agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
News7 hours agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?

