Connect with us

Culture

യു.പി: ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; 15 ജില്ലകള്‍ നാളെ ബൂത്തിലേക്ക്

Published

on

ലക്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ജാതീയ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുക. ന്യൂനപക്ഷ, ജാട്ട് വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യം, ബി.എസ്.പി, ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികളുടെ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ വേദിയാവുന്നത്.

ബി.എസ്.പി 18 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും എസ്.പി-കോണ്‍ഗ്രസ് സഖ്യം 12 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയുമാണ് ആദ്യഘട്ടത്തില്‍ ഗോദയിലിറക്കിയിട്ടുള്ളത്. ജാട്ട് വോട്ടുകളില്‍ കണ്ണു നട്ടിരിക്കുന്ന ബി.ജെ.പിക്ക് അജിത് സിങിന്റെ ആര്‍.എല്‍.ഡിയായിരിക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുക. യു.പിയുടെ ജാട്ട് ലാന്റ്, പഞ്ചസാര ബെല്‍റ്റില്‍ ജാതി സമവാക്യങ്ങളാണ് എന്നും നിര്‍ണായകമാവാറുള്ളത്. മുസഫര്‍നഗര്‍, ഷാംലി, മീററ്റ്, ഭഗ്പത്, എറ്റാ, ആഗ്ര, ഗൗതം ബുദ്ധനഗര്‍, മഥുര എന്നീ ജില്ലകളിലെ വോട്ട് വിഭജനം എല്ലാ പാര്‍ട്ടികള്‍ക്കും അതിനിര്‍ണായകമാണ്.

രാഷ്ട്രീയ കളികള്‍ക്കു വേദിയൊരുക്കുക എന്നതിനേക്കാളുപരിയായി തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങളിലേക്കുള്ള തന്ത്രം മെനയാനുള്ള അവസരം കൂടിയാവും ആദ്യഘട്ട വോട്ടെടുപ്പ്. ബി.എസ്.പി തങ്ങളെ പിന്തുണക്കുമെന്ന് കരുതുന്ന ദലിത്, മുസ്്‌ലിം വിഭാഗങ്ങള്‍ ആദ്യഘട്ട പോളിങ് നടക്കുന്ന 73 മണ്ഡലങ്ങളിലും നിര്‍ണായക സാന്നിധ്യമാണ്. എന്നാല്‍ ബി.ജെ.പിക്കെതിരായ മതേതര സഖ്യമെന്ന നിലയില്‍ രൂപം കൊണ്ട എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ ഈ വിഭാഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. മുസ്്‌ലിം-ഗുജ്ജര്‍ ഐക്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് മുന്നോട്ടു വെക്കുന്നത്. ഖൈറാന, ഷാംലി, സഹാറന്‍പൂര്‍ എന്നീ സീറ്റുകളില്‍ നിര്‍ണായകമായ പിന്നാക്ക വിഭാഗമായ ഗുജ്ജറുകള്‍ മുസ്്‌ലിം വിഭാഗത്തോടൊപ്പം നിന്നാല്‍ പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകമായി മാറും. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ബി.എസ്.പി 23 സീറ്റുകളും എസ്.പി 24 ഉം, കോണ്‍ഗ്രസ് അഞ്ചും ബി.ജെ.പി, ആര്‍.എല്‍.ഡി പാര്‍ട്ടികള്‍ ഒമ്പത് സീറ്റുകളും നേടിയിരുന്നു. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനൊരുങ്ങുന്ന ബി.ജെ.പിയ്ക്ക് ഒന്നാം ഘട്ടം അധിനിര്‍ണായകമാണ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80ല്‍ 71 മണ്ഡലങ്ങളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. മുസ്്‌ലിം-ദളിത് വോട്ടുകള്‍ അപ്രാപ്യമായ ബി.ജെ.പി ഭൂരിപക്ഷ സമുദായ ദ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് ആര്‍.എല്‍.ഡിയാണ് ഏറ്റവും വലിയ വെല്ലുവിളി. നഷ്ടപ്പെട്ട പിന്തുണ ജാട്ടുകള്‍ക്കിടയില്‍ ആര്‍.എല്‍.ഡി ആര്‍ജ്ജിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബി.ജെ.പി പെട്ടിയിലാണ് ജാട്ട് വോട്ടുകള്‍ വീണത്. എന്നാല്‍ തങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്നാരോപിച്ച് ഇത്തവണ ജാട്ടുകള്‍ ആര്‍.എല്‍.ഡി പക്ഷത്താണ്. മോദിയുടെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു കരിമ്പ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും ആഗ്രയിലെ പൂട്ട് നിര്‍മാണ കമ്പനികള്‍ അടച്ചു പൂട്ടിയതുമെല്ലാം വോട്ടെടുപ്പില്‍ പ്രചാരണ വിഷയങ്ങളാണ്. ഖൈറാനയിലെ പലായനവും മുസഫര്‍ നഗര്‍ കലാപവുമായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഷയം. മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ജാട്ട്-മുസ്്‌ലിം ഐക്യം പുനസ്ഥാപിക്കുന്നതിനായി ആര്‍.എല്‍.ഡി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ ആര്‍.എല്‍.ഡി കളത്തിലിറക്കിയിട്ടുണ്ട്.

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending