Connect with us

Culture

ലോക്പാലിനു അടയിരുന്നത് നാലേ മുക്കാല്‍ വര്‍ഷം

Published

on


എ.പി ഇസ്മയില്‍
അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിന് കാര്യക്ഷമമായ സംവിധാനം വേണമെന്ന മുറവിളികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയത്തിന്റെ കാതലും ഇതായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന അശോക് കുമാര്‍ സെന്‍ ആണ് 1960ല്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയം ആദ്യം ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കുന്നത്. ഓംബുഡ്‌സ്മാന്‍ എന്ന പേരിന്റെ ഇന്ത്യന്‍ വിവര്‍ത്തനം എന്ന നിലയിലാണ് ലോക്പാല്‍ എന്ന പേര് പ്രചാരത്തിലെത്തുന്നത്. പരാതികള്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള അധികാരി എന്നര്‍ത്ഥം വരുന്ന ലോക(ജനം), പാല (സംരക്ഷകന്‍) എന്നീ രണ്ട് സംസ്‌കൃത പദങ്ങളെ കൂട്ടിയോജിപ്പിച്ച് ഡോ.എല്‍.എം സിങ്‌വിയാണ് ലോക്പാല്‍ എന്ന പേര് നിര്‍ദേശിച്ചത്. 1968ല്‍ നിയമം ലോക്‌സഭ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ രാജ്യസഭ കടക്കാതിരുന്നതോടെ ബില്‍ ലാപ്‌സായി. പിന്നീട് പലതവണ ബില്‍ അവതരിപ്പിക്കപ്പെടുകയും നിയമമാകാതെ ലാപ്‌സാവുകയും ചെയ്തു. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ലോക്പാല്‍ ചര്‍ച്ചകള്‍ രാജ്യത്ത് വീണ്ടും ചൂടുപിടിക്കുന്നത്. ബില്‍ വീണ്ടും കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതിനു പിന്നാലെയാണ് ലോക്പാല്‍ ആവശ്യവുമായി അണ്ണാ ഹസാരെ സമരരംഗത്തെത്തുന്നത്. അഴിമതിക്കെതിരായ ജനകീയ മുന്നേറ്റം എന്ന് അവകാശപ്പെട്ടാണ് ഹസാരെ സമരത്തിന് തുടക്കമിട്ടത്. വൈകാതെതന്നെ ബി.ജെ.പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഇതിനെ ഹൈജാക്ക് ചെയ്തു. ഇതിനിടെ 2011 ഡിസംബര്‍ 22ന് ലോക്പാല്‍ ബില്‍ യു.പി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന ലോക്‌സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസായി. എന്നാല്‍ രാജ്യസഭയില്‍ ചിത്രം മറിച്ചായിരുന്നു. പലവിധത്തിലുള്ള സംവാദങ്ങള്‍ക്കൊടുവില്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിട്ടു. ഒടുവില്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ചില ഭേദഗതികളോടെ 2013 ഡിസംബര്‍ 17ന് ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതോടെ 2014 ജനുവരി ഒന്നിന് ഇന്ത്യന്‍ നിയമ നിര്‍മാണത്തിലെ മറ്റൊരു ചരിത്രം പിറന്നു. ലോക്പാല്‍ നിയമമായി.
അതുവരെ ലോക്പാലിനു വേണ്ടി മുറവിളി കൂട്ടുകയും യു.പി.എ സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം തങ്ങളുടെ പോരാട്ട വിജയമായി അവകാശപ്പെടുകയും ചെയ്ത ബി.ജെ.പിയും നരേന്ദ്രമോദിയും 2019ലെത്തുമ്പോള്‍ ലോക്പാല്‍ എവിടെയെത്തി എന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച ലോക്പാല്‍ സമര നായകന്‍ അണ്ണാ ഹസാരെ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ എവിടെയായിരുന്നു. ഒരു സ്വപ്‌ന പദ്ധതിക്കുമേല്‍ നിയമനിര്‍മാണം വരെ നടന്നിട്ടും തുടര്‍ നടപടികളെടുക്കാതെ നീണ്ട അഞ്ചുവര്‍ഷം ഭരണകൂടം അടയിരുന്നപ്പോള്‍ അനന്തമായ മൗനത്തിലൊളിക്കാനുള്ള പ്രേരണ എന്തായിരുന്നു. ലോക്പാലിനു വേണ്ടി ഹസാരെ നടത്തിയ എല്ലാ സമരങ്ങളുടെയും ലക്ഷ്യവും താല്‍പര്യവും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സംഘ്പരിവാര്‍ പ്രേരിതമായിരുന്നു സമരമെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് അദ്ദേഹത്തിന്റെ മൗനം.
ബി.ജെ.പിയും മോദിയും അധികാരകേന്ദ്രങ്ങളില്‍ അഞ്ചുവര്‍ഷം പിന്നിടുകയാണ്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ലോക്പാല്‍ നിയമനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഴിമതി തുടച്ചുനീക്കുന്നതിനുള്ള പോരാട്ടത്തില്‍ വലിയൊരു അധ്യായമായി മാറുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നതു പോലും മോദി ചുമതലയേറ്റ് 45 മാസത്തിനു ശേഷ(മൂന്നേ മുക്കാല്‍ കൊല്ലത്തിനു ശേഷം)മാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ അപേക്ഷക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്.
നാലേമുക്കാല്‍ കൊല്ലവും ലോക്പാല്‍ രൂപീകരണത്തിനു മേല്‍ അടയിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ മറ്റൊരു തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ രൂപീകരണത്തിന് തയ്യാറായത്. അതും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുമ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ലോക്പാലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു അഴിമതി കേസുപോലും പിടിക്കപ്പെടാന്‍ പോകുന്നില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ അവസാന നിമിഷ സര്‍ക്കസ്. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതും മോദി സര്‍ക്കാറിന്റെ ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending