Connect with us

kerala

സത്യപ്രതിജഞാ മാമാങ്കം: കനത്ത പ്രതിഷേധത്തിലും പിന്മാറാതെ പിണറായി

Published

on

ഫലം വന്ന് മൂന്നാഴ്ചക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്ന പിണറായിസര്‍ക്കാരിനെതിരെ പ്രതിഷേധം കനത്തു. സ്വന്തം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സാംസ്‌കാരികനായകരില്‍നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പിന്മാറുമെന്ന സൂചനയുണ്ടെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിന്‍രെ തെളിവായിരുന്നു വൈകുന്നേരം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം. 15 മിനുട്ട് എടുത്താണ് അദ്ദേഹം ന്യായീകരണം നടത്തിയത്. ജനമനസിലാണ് ചടങ്ങെന്നും ആഘോഷം ഇഷ്ടപ്പെടാത്തവരാണ് ചിലരെന്നുമായിരുന്നു വിശദീകരണം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 20ലെ സത്യപ്രതിജ്ഞാചടങ്ങില്‍ 800 ഓളം പേരെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 ആക്കി. എങ്കിലും മൈതാനത്ത് മുഴുവന്‍ പന്തലും കസേരകളും തയ്യാറാക്കുന്ന ജോലി ഇന്നലെയും തുടര്‍ന്നു. രണ്ടുമീറ്റര്‍ അകലം വിട്ട് കസേരകള്‍ ഒരുക്കാമെന്നാണ് അറിയിപ്പെങ്കിലും ആളുകള്‍ വര്‍ധിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോവിഡ് പകരാനുള്ള സാധ്യത ഏറെയാണ്. ഇത് ഐ.എം.എ അടക്കമുള്ളവരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകതന്നെയാണ്.

സി.പി.എമ്മിനകത്തുനിന്നും സി.പി.ഐഅടക്കമുള്ള ഘടകക്ഷികളുടെ നേതാക്കളില്‍നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മന്ത്രിമാരുടെ പേരുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മനസ്സ് അര്‍പ്പിച്ചിരിക്കുകയാണ് നേതാക്കള്‍. മാത്രമല്ല,മുഖ്യമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആരും തയ്യാറായിട്ടുമില്ല. പന്തല്‍-വേദി നിര്‍മാണം കരാറുകാരാണ് നടത്തുന്നതെങ്കിലും പൊതു‘ഭരണവകുപ്പിനാണ് ചുമതല. ലക്ഷങ്ങള്‍ മുടക്കി ഈ കോവിഡ് കാലത്ത് ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് കേരളത്തിന്റെ യശസ്സിനെതന്നെ പിറകോട്ടടിപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുകയാണ്.

ഇടത് അനുഭാവികളും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ജനങ്ങള്‍ അവരുടെ അധ്വാനത്തിന്റെ മിച്ചം എടുത്ത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് നല്‍കുന്ന തുക ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മേനിനടിക്കാനായി ഉപയോഗപ്പെടുത്തണമോ എന്നാണ് അവര്‍ ചോദിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ച് നാഴികക്ക് നാല്‍പതുവട്ടം ആജ്ഞാപിക്കുന്ന പിണറായിക്ക് ഇതൊരു കളങ്കമാകുമെന്നത് തീര്‍ച്ചയാണെന്ന് അവര്‍ പറയുന്നു. അതേസമയം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഇനിയും അറിവായിട്ടില്ല. എല്ലാ കാര്യത്തിലും പിണറായി ഒന്നാമനായതിനാല്‍ ഗവര്‍ണറും ആ വഴിക്കായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്

Published

on

ദോഹ: കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചവരിൽ അഞ്ച് മലയാളികൾ. ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ചത്.

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

kerala

ഗാന്ധിയെ കൊന്ന ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ശേഷം

പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്

Published

on

ഗാന്ധിയെ കൊന്ന പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ ഇടത് പിന്തുണ സി.പി.എമ്മുമായി ചർച്ച നടത്തിയ ശേഷം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. പ്രസിഡന്റ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥ് ആണ് ഹിന്ദുമഹാസഭ സംഘത്തെ നയിച്ചത്. എം.വി ഗോവിന്ദനുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വാമി ദത്താശ്രയ സായി വ്യക്തമാക്കി.

Continue Reading

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

Trending