Connect with us

kerala

സത്യപ്രതിജഞാ മാമാങ്കം: കനത്ത പ്രതിഷേധത്തിലും പിന്മാറാതെ പിണറായി

Published

on

ഫലം വന്ന് മൂന്നാഴ്ചക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്ന പിണറായിസര്‍ക്കാരിനെതിരെ പ്രതിഷേധം കനത്തു. സ്വന്തം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സാംസ്‌കാരികനായകരില്‍നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പിന്മാറുമെന്ന സൂചനയുണ്ടെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിന്‍രെ തെളിവായിരുന്നു വൈകുന്നേരം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം. 15 മിനുട്ട് എടുത്താണ് അദ്ദേഹം ന്യായീകരണം നടത്തിയത്. ജനമനസിലാണ് ചടങ്ങെന്നും ആഘോഷം ഇഷ്ടപ്പെടാത്തവരാണ് ചിലരെന്നുമായിരുന്നു വിശദീകരണം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 20ലെ സത്യപ്രതിജ്ഞാചടങ്ങില്‍ 800 ഓളം പേരെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 ആക്കി. എങ്കിലും മൈതാനത്ത് മുഴുവന്‍ പന്തലും കസേരകളും തയ്യാറാക്കുന്ന ജോലി ഇന്നലെയും തുടര്‍ന്നു. രണ്ടുമീറ്റര്‍ അകലം വിട്ട് കസേരകള്‍ ഒരുക്കാമെന്നാണ് അറിയിപ്പെങ്കിലും ആളുകള്‍ വര്‍ധിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോവിഡ് പകരാനുള്ള സാധ്യത ഏറെയാണ്. ഇത് ഐ.എം.എ അടക്കമുള്ളവരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകതന്നെയാണ്.

സി.പി.എമ്മിനകത്തുനിന്നും സി.പി.ഐഅടക്കമുള്ള ഘടകക്ഷികളുടെ നേതാക്കളില്‍നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മന്ത്രിമാരുടെ പേരുകളെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മനസ്സ് അര്‍പ്പിച്ചിരിക്കുകയാണ് നേതാക്കള്‍. മാത്രമല്ല,മുഖ്യമന്ത്രിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ആരും തയ്യാറായിട്ടുമില്ല. പന്തല്‍-വേദി നിര്‍മാണം കരാറുകാരാണ് നടത്തുന്നതെങ്കിലും പൊതു‘ഭരണവകുപ്പിനാണ് ചുമതല. ലക്ഷങ്ങള്‍ മുടക്കി ഈ കോവിഡ് കാലത്ത് ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് കേരളത്തിന്റെ യശസ്സിനെതന്നെ പിറകോട്ടടിപ്പിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുകയാണ്.

ഇടത് അനുഭാവികളും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പരിപാടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ജനങ്ങള്‍ അവരുടെ അധ്വാനത്തിന്റെ മിച്ചം എടുത്ത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന് നല്‍കുന്ന തുക ഇത്തരത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മേനിനടിക്കാനായി ഉപയോഗപ്പെടുത്തണമോ എന്നാണ് അവര്‍ ചോദിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനെക്കുറിച്ച് നാഴികക്ക് നാല്‍പതുവട്ടം ആജ്ഞാപിക്കുന്ന പിണറായിക്ക് ഇതൊരു കളങ്കമാകുമെന്നത് തീര്‍ച്ചയാണെന്ന് അവര്‍ പറയുന്നു. അതേസമയം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ഗവര്‍ണര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഇനിയും അറിവായിട്ടില്ല. എല്ലാ കാര്യത്തിലും പിണറായി ഒന്നാമനായതിനാല്‍ ഗവര്‍ണറും ആ വഴിക്കായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending