Connect with us

News

ഖത്തറില്‍ വാഴുമോ കുട്ടിപ്പട്ടാളം

2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.

Published

on

ദോഹ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്‌കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു. 1958ല്‍ 17കാരനായ പെലെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ശേഷം 20 വയസിന് താഴെ ആരും തന്നെ ലോകകപ്പ് ഫൈനലില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിരുന്നില്ല. 60 വര്‍ഷമെന്നത് വലിയ ഒരു കാലയളവ് തന്നെ. ഫുട്‌ബോളില്‍ താരങ്ങളുടെ കഴിവ് കൂടുതല്‍ യുവത്വ കാലഘട്ടത്തിലാണ് പ്രകടമാവുന്നത്. എങ്കിലും ലോകകപ്പ് കൗമാരക്കാര്‍ക്ക് അത്ര കണ്ട് അവസരം നല്‍കാറില്ലെന്നതാണ് ചരിത്രം.

മറഡോണയും നികോളാസ് അനല്‍കയും 20ന് താഴെ പ്രായത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും ലോകകപ്പ് നേടാന്‍ മുതിരുവോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഒരു പിടി കൗമാര താരങ്ങളുടെ മാസ്മരിക പ്രകടനമായിരിക്കും. ഇതില്‍ പ്രധാനി മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിര താരമായ 19കാരന്‍ ബെല്ലിങ്ഹാമിന് ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് നല്‍കിയിരിക്കുന്നത് വലിയ അവസരമാണ്. സീനിയര്‍ ടീമില്‍ ബെല്ലിങ്ഹാം എന്ത് മാന്ത്രികതയാണ് കാണിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ബെല്ലിങ്ഹാമിന്റെ സമകാലികനും സുഹുത്തുമായ മുന്‍ ഇംഗ്ലീഷ് യുവ താരം ജമാല്‍ മുസിയാലയാണ് ഇത്തവണ ശ്രദ്ധിക്കേണ്ട മറ്റൊരു കൗമാര താരം. സ്വന്തം നാടായ ജര്‍മ്മനിയുടെ സംഘത്തിനൊപ്പമാണ് മുസിയാല അണി നിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ മുസിലായുടെ കരിയറിലുണ്ട്. ഈ സീസണില്‍ ബയേണ്‍ മ്യൂണികിന്റെ ഗോള്‍ മെഷീനാണ് മുസിയാല. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ ഇഷ്ടതാരങ്ങളിലൊരാള്‍ കൂടിയാണ് മുസിയാല.

മുസിയാലക്കു പുറമെ മറ്റൊരു യുവതാരമായ യൂസുഫു മൗകോകോയാണ് ജര്‍മ്മന്‍ ടീമിലെ മറ്റൊരു കൗമാര താരം. 18കാരനായ സ്‌ട്രൈക്കര്‍ ഡോര്‍ട്മണ്ടിന്റെ ഗോള്‍സ്‌കോറര്‍മാരില്‍ പ്രമുഖനാണ്. കൗമാര പ്രായത്തില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്താണ് മൗകോകുവിന്റെ വരവ്. ജര്‍മ്മനിയുടെ അണ്ടര്‍ 16, അണ്ടര്‍ 13 ടീമംഗമായിരുന്ന മൗകോകു ബുണ്ടസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ നേടിയ താരുവും കൂടിയാണ്. സ്‌പെയിനാണ് യുവ താരങ്ങളുമായി പരീക്ഷണത്തിനെത്തിയ മറ്റൊരു ടീം. 19കാരന്‍ പെഡ്രി, 18കാരന്‍ ഗവി എന്നിവര്‍ സ്‌പെയിനിന്റെ മധ്യനിര താരങ്ങളാണ്.

ബാഴ്‌സിലോണയുടെ താരങ്ങളായ ഇരുവരും ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്‌സിലോണയുടെ ലാ മസിയ അക്കാഡമിയില്‍ നിന്നുള്ള 19കാരന്‍ ചാവി സിമണ്‍സാണ് നെതര്‍ലന്‍ഡ് സംഘത്തിലെ കുട്ടി താരം. ഇതുവരെ രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത സിമണ്‍സ് ബാഴ്‌സയില്‍ നിന്നും പാരീസ് സെന്റ്ജര്‍മയ്‌നിലും അവിടെ നിന്നും പി.എസ്.വി ഐന്തോവനിലും ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. അന്റോണിയോ സില്‍വ എന്ന 19കാരനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുരുപ്പ് ചീട്ടായി ഇത്തവണ കൊണ്ടുവരുന്നത്. ബെന്‍ഫിക്കയുടെ ഫസ്റ്റ് ടീമില്‍ ഈ സീസണില്‍ അരങ്ങേറിയ താരം പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരക്കാരനാണ്. അതിവേഗത കൊണ്ട് ഇത്തവണ അമ്പരപ്പിക്കാന്‍ കഴിയുന്ന താരം ബെല്‍ജിയത്തിന്റെ 19കാരന്‍ സീനോ ദെബാസ്റ്റ് ആയിരിക്കും. എങ്കിലും ഫോമിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഗരാങ് കുഓള്‍ ആരെയും വെല്ലും. എ ലീഗില്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഒതുങ്ങിയ കുഓള്‍ ജനുവരിയില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ എത്തിയതോടെയാണ് വെട്ടിത്തിളങ്ങിയത്. സെപ്തംബറില്‍ 18 പൂര്‍ത്തിയായ കുഓള്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം സ്വദേശികള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. കോട്ടയം രജിസ്‌ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending