News
ഖത്തറില്‍ വാഴുമോ കുട്ടിപ്പട്ടാളം
2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു.

ദോഹ: 2018 ഫിഫ ലോകകപ്പ് ഫൈനലില്‍ അഞ്ചാം ഗോള്‍ പിറന്നത് കൗമാരക്കാരന്റെ ബൂട്ടില്‍ നിന്നുമായിരുന്നു കിലിയന്‍ഡ എംബാപ്പെ. മോസ്കോയിലെ ഫൈനലിനു മുമ്പ് തന്നെ എംബാപ്പെ ഇതിഹാസ താരമായി മാറിയിരുന്നു. 1958ല്‍ 17കാരനായ പെലെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ശേഷം 20 വയസിന് താഴെ ആരും തന്നെ ലോകകപ്പ് ഫൈനലില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിരുന്നില്ല. 60 വര്‍ഷമെന്നത് വലിയ ഒരു കാലയളവ് തന്നെ. ഫുട്ബോളില്‍ താരങ്ങളുടെ കഴിവ് കൂടുതല്‍ യുവത്വ കാലഘട്ടത്തിലാണ് പ്രകടമാവുന്നത്. എങ്കിലും ലോകകപ്പ് കൗമാരക്കാര്‍ക്ക് അത്ര കണ്ട് അവസരം നല്‍കാറില്ലെന്നതാണ് ചരിത്രം.
മറഡോണയും നികോളാസ് അനല്‍കയും 20ന് താഴെ പ്രായത്തില്‍ ടീമിലെത്തിയിരുന്നെങ്കിലും ലോകകപ്പ് നേടാന്‍ മുതിരുവോളം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇത്തവണ ഖത്തര്‍ ലോകകപ്പില്‍ ഫുട്ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് ഒരു പിടി കൗമാര താരങ്ങളുടെ മാസ്മരിക പ്രകടനമായിരിക്കും. ഇതില്‍ പ്രധാനി മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മധ്യനിര താരമായ 19കാരന് ബെല്ലിങ്ഹാമിന് ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ത്ഗേറ്റ് നല്‍കിയിരിക്കുന്നത് വലിയ അവസരമാണ്. സീനിയര്‍ ടീമില്‍ ബെല്ലിങ്ഹാം എന്ത് മാന്ത്രികതയാണ് കാണിക്കുകയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ബെല്ലിങ്ഹാമിന്റെ സമകാലികനും സുഹുത്തുമായ മുന്‍ ഇംഗ്ലീഷ് യുവ താരം ജമാല്‍ മുസിയാലയാണ് ഇത്തവണ ശ്രദ്ധിക്കേണ്ട മറ്റൊരു കൗമാര താരം. സ്വന്തം നാടായ ജര്‍മ്മനിയുടെ സംഘത്തിനൊപ്പമാണ് മുസിയാല അണി നിരക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം തന്നെ മുസിലായുടെ കരിയറിലുണ്ട്. ഈ സീസണില്‍ ബയേണ്‍ മ്യൂണികിന്റെ ഗോള്‍ മെഷീനാണ് മുസിയാല. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്ളിക്കിന്റെ ഇഷ്ടതാരങ്ങളിലൊരാള്‍ കൂടിയാണ് മുസിയാല.
മുസിയാലക്കു പുറമെ മറ്റൊരു യുവതാരമായ യൂസുഫു മൗകോകോയാണ് ജര്‍മ്മന്‍ ടീമിലെ മറ്റൊരു കൗമാര താരം. 18കാരനായ സ്ട്രൈക്കര്‍ ഡോര്‍ട്മണ്ടിന്റെ ഗോള്‍സ്കോറര്‍മാരില്‍ പ്രമുഖനാണ്. കൗമാര പ്രായത്തില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്താണ് മൗകോകുവിന്റെ വരവ്. ജര്‍മ്മനിയുടെ അണ്ടര്‍ 16, അണ്ടര്‍ 13 ടീമംഗമായിരുന്ന മൗകോകു ബുണ്ടസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ നേടിയ താരുവും കൂടിയാണ്. സ്പെയിനാണ് യുവ താരങ്ങളുമായി പരീക്ഷണത്തിനെത്തിയ മറ്റൊരു ടീം. 19കാരന് പെഡ്രി, 18കാരന് ഗവി എന്നിവര്‍ സ്പെയിനിന്റെ മധ്യനിര താരങ്ങളാണ്.
ബാഴ്സിലോണയുടെ താരങ്ങളായ ഇരുവരും ഇതിനോടകം തന്നെ രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്സിലോണയുടെ ലാ മസിയ അക്കാഡമിയില്‍ നിന്നുള്ള 19കാരന് ചാവി സിമണ്‍സാണ് നെതര്‍ലന്‍ഡ് സംഘത്തിലെ കുട്ടി താരം. ഇതുവരെ രാജ്യാന്തര അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത സിമണ്‍സ് ബാഴ്സയില്‍ നിന്നും പാരീസ് സെന്റ്ജര്‍മയ്നിലും അവിടെ നിന്നും പി.എസ്.വി ഐന്തോവനിലും ഇതിനോടകം തന്നെ കളിച്ചിട്ടുണ്ട്. അന്റോണിയോ സില്‍വ എന്ന 19കാരനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തുരുപ്പ് ചീട്ടായി ഇത്തവണ കൊണ്ടുവരുന്നത്. ബെന്‍ഫിക്കയുടെ ഫസ്റ്റ് ടീമില്‍ ഈ സീസണില്‍ അരങ്ങേറിയ താരം പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരക്കാരനാണ്. അതിവേഗത കൊണ്ട് ഇത്തവണ അമ്പരപ്പിക്കാന്‍ കഴിയുന്ന താരം ബെല്‍ജിയത്തിന്റെ 19കാരന് സീനോ ദെബാസ്റ്റ് ആയിരിക്കും. എങ്കിലും ഫോമിന്റെ കാര്യത്തില്‍ ഓസ്ട്രേലിയയുടെ ഗരാങ് കുഓള്‍ ആരെയും വെല്ലും. എ ലീഗില്‍ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഒതുങ്ങിയ കുഓള്‍ ജനുവരിയില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡില്‍ എത്തിയതോടെയാണ് വെട്ടിത്തിളങ്ങിയത്. സെപ്തംബറില്‍ 18 പൂര്‍ത്തിയായ കുഓള്‍ ഇതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.
kerala
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി
സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.

കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.
india
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍
ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്സില്‍ പങ്കുവെച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരന് പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്സില്‍ പങ്കുവെച്ചത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോവേണ്ടിയിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്രചെയ്ത യാത്രക്കാരനാണ് ആകാശ് വത്സ.
വിമാനത്തില്‍ നിരവധി സാങ്കേതിക തകരാറുകളുള്ളതായി ആകാശ് ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. വിമാനത്തിലെ ടിവി സ്ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന് ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.
എയര്‍ ഇന്ത്യയിലെ ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആകാശ് വത്സ എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 242 പേര് മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
kerala
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍
അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
-
india3 days ago
വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും