Connect with us

india

ഏഴര  പതിറ്റാണ്ടിന്റെ അഭിമാനം- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ഛാർ കമ്മിറ്റിയെ നിയോഗിക്കുന്നത്.  2006 ൽ  സമർപ്പിച്ച റിപ്പോർട്ട് മുസ്ലിം ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ജീവിത നിലവാരത്തേക്കാൾ വളരെ താഴെയാണ് മുസ്ലിംകളുടെ സ്ഥിതിയെന്നായിരുന്നു റിപ്പോർട്ട്. അതിനെ മറികടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുസ്ലിംകൾക്ക് ഇനിയും സാധിച്ചിട്ടില്ല. എന്നാൽ ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ കുറെ കൂടി മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിയാണ് സമുദായം കൈവരിച്ചത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലേക്കെത്താൻ കേരള മുസ്ലിംകൾക്ക് സാധിച്ചു. അതിന് മുസ്ലിംലീഗ് ഭരണകർത്താക്കൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വെറുപ്പ് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുന്ന അസുരകാലത്ത് ഒന്നിക്കലിന്റെയും യോജിപ്പിന്റെയും ഏറ്റവും മനോഹരമായ ശബ്ദമാണ് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയം. ഭരണകർത്താക്കൾ തന്നെ വിഭാഗീയതയുടെയും വർഗീയതയുടെയും സന്ദേശവാഹകരാകുന്ന ആപത്ഘട്ടത്തിൽ മുസ്ലിംലീഗ് മാനവീകതയും മതസൗഹാർദ്ദവുംകൊïാണ് പ്രതിരോധമൊരുക്കുന്നത്. അപരമത വിദ്വേഷം കൊïും വർഗീയ ചിന്തകൾകൊïും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകളിൽ സ്നേഹത്തിന്റെ മരുന്നു പുരട്ടി സുഖപ്പെടുത്തുന്നു.
മുസ്ലിംലീഗിന്റെ ഏഴരപതിറ്റാï് കാലമെന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകളിൽ ജീവച്ഛവമായിക്കിടന്ന ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും അഭിമാന ബോധത്തോടെ രാജ്യത്ത് കഴിയാൻ നടത്തിയ പോരാട്ടത്തിന്റെയും കാലഘട്ടമാണ്. ഈ ഘട്ടങ്ങളിലെല്ലാം രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാൻ മുസ്ലിംലീഗിനായി. പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിംകളുടെ വിഷയങ്ങളിൽ ഹരിത രാഷ്ട്രീയ പ്രസ്ഥാനം കാര്യക്ഷമമായി ഇടപെട്ടു.
നൂറ്റാïുകൾ സാമ്രാജ്യത്വ ശക്തികളുടെ അധികാരത്തിന് കീഴിൽ നീറിയെരിഞ്ഞു കിടന്ന മുസ്ലിം ജനതയെ കൈപ്പിടിച്ചുയർത്തി അധികാര കേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കാൻ സാധിച്ച അഭിമാനകരമായ എഴുപത്തിയഞ്ച് വർഷങ്ങളാണ് കടന്നുപോയത്. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഇരു രാഷ്ട്രങ്ങളായി മാറിയപ്പോൾ അനാഥരായിപ്പോയ ഇന്ത്യൻ മുസ്ലിംകളെ സനാഥരാക്കി ഈ പ്രസ്ഥാനം.
1948 മാർച്ച് 10 എന്നത് മുസ്ലിംലീഗിന്റെ രൂപീകരണ തിയ്യതി മാത്രമല്ല, അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ നാന്ദി കുറിക്കലും കൂടിയായിരുന്നു. മുസ്ലിംലീഗിന്റെ രൂപീകരണത്തിലൂടെ ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകൾക്ക് സംഘടിക്കാൻ ഒരു പൊതു പ്ലാറ്റ്ഫോം ഒരുങ്ങുകയായിരുന്നു. രാഷ്ട്ര താൽപര്യങ്ങളോടൊപ്പം ചേർന്നു നിന്ന് തന്നെ മുസ്ലിം ജനതയെ പുരോഗതിയിലേക്ക് നയിക്കാൻ സംഘടനക്ക് കഴിഞ്ഞു. അതിനായി നേതാക്കളും പ്രവർത്തകരും കഠിനാധ്വാനം ചെയ്തു. മുസ്ലിംകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുക്കാൻ നേതാക്കൾ ഭരണഘടനാ നിർമാണ സഭയിൽ വാഗ്വാദം നടത്തി. അത് നിലനിർത്താൻ ജനപ്രതിനിധി സഭകളിൽ ശബ്ദിച്ചുകൊïേയിരിക്കുന്നു. മുസ്ലിംലീഗ് പ്രതിനിധിയില്ലാത്ത ഒരു പാർലമെന്റ് പോലും സ്വതന്ത്ര്യ ഇന്ത്യയിലുïായില്ലെന്നത് സാമാന്യ ജനം മുസ്ലിംലീഗിന് നൽകിയ അംഗീകാരം കൂടിയാണ്.
പിറന്നനാട്ടിൽ സൈ്വര്യമായി ജീവിക്കാനുള്ള പോരാട്ടം സ്വാതന്ത്യത്തോടെ അവസാനിപ്പിക്കാൻ മുസ്ലിംകൾക്കായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയിലും അവകാശങ്ങൾക്കായി അവർ സമരരംഗത്തിറങ്ങി. ഓരോ സമയത്തും തലപൊക്കിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും മുസ്ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിട്ടു. സമാധാനപൂർണ്ണമായ ജീവിതം തടസ്സപ്പെടുത്താൻ വർഗീയ വാദികൾ ശ്രമിച്ചുകൊണ്ട്. യിരുന്നു. അതിനുള്ള ഉദാഹരണങ്ങളായിരുന്നു 1991 ൽ ബാബരി ധ്വംസനവും വിവിധ കാലയളവുകളിൽ ഭരണകൂടങ്ങളുടെ ഒത്താശയോടെ മുസ്ലിംകളെ ഉന്മൂലനം ചെയ്യാൻ നടന്ന പ്രവർത്തനങ്ങളും. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയെല്ലാം മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇല്ലാതാക്കിക്കൊïിരുന്നു. വെറുപ്പിന്റെ കൂരമ്പുകൾ മുസ്ലിംകൾക്ക് നേരെ നിരന്തരം എയ്തപ്പോഴും രാജ്യനന്മ ലക്ഷ്യം വെച്ച് ഭരണാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനയായി തന്നെ മുസ്ലിംലീഗ് നിലകൊïു. വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ അനേകം സംഘടനകൾ രംഗത്തെത്തിയെങ്കിലും അവക്കെല്ലാം അല്പായുസ്സ് മാത്രമായിരുന്നു ഉïായിരുന്നത്.
രാജ്യത്ത് മുസ്ലിംകളെ സംബന്ധിക്കുന്ന കോടതി ഇടപെടലുകളിലും നിയമങ്ങളിലുമെല്ലാം മുസ്ലിംലീഗിന്റെ കൃത്യമായ ഇടപെടലുകളുïായിരുന്നു. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയിലെല്ലാം മുസ്ലിംലീഗ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ഫാസിസ്റ്റ് ഭരണകൂടം പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലിംകളെ രïാംകിട പൗരന്മാരാക്കാനുള്ള ശ്രമം നടത്തിയപ്പോൾ ആദ്യമായി കോടതിയെ സമീപിച്ചും പാർട്ടി അതിന്റെ നിയോഗം നിർവഹിച്ചു. മുസ്ലിംലീഗിന്റെ കേസ് പ്രധാനമായി പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ വാക്കുകൾ മുസ്ലിംലീഗിന് ലഭിച്ചുകൊïിരിക്കുന്ന അംഗീകാരങ്ങളിലൊന്നാണ്. നീതി ന്യായ സംവിധാനത്തിൽ കൃത്യമായ ഇടപെടലുകൾക്ക് പുറമെ മുസ്ലിംലീഗ് തെരുവുകൾ ജനാധിപത്യ സമരങ്ങളുടെ വേദികളാക്കുകയും ജനപ്രതിനിധി സഭകൾ പ്രക്ഷുബ്ദമാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് മുസ്ലിംലീഗ് സ്വയം അവകാശപ്പെടുകയല്ല, പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെകൊï് പോലും അംഗീകരിപ്പിക്കുകയാണ്.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ഛാർ കമ്മിറ്റിയെ നിയോഗിക്കുന്നത്.  2006 ൽ  സമർപ്പിച്ച റിപ്പോർട്ട് മുസ്ലിം ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ജീവിത നിലവാരത്തേക്കാൾ വളരെ താഴെയാണ് മുസ്ലിംകളുടെ സ്ഥിതിയെന്നായിരുന്നു റിപ്പോർട്ട്. അതിനെ മറികടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുസ്ലിംകൾക്ക് ഇനിയും സാധിച്ചിട്ടില്ല. എന്നാൽ ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ കുറെ കൂടി മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിയാണ് സമുദായം കൈവരിച്ചത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലേക്കെത്താൻ കേരള മുസ്ലിംകൾക്ക് സാധിച്ചു. അതിന് മുസ്ലിംലീഗ് ഭരണകർത്താക്കൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ കഴിവും പ്രാപ്തിയുമുള്ള നിരവധിയായ നേതാക്കളെയും മുസ്ലിംലീഗ് കാലാകാലങ്ങളിൽ സൃഷ്ടിച്ചു. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ബാഫഖി തങ്ങൾ, സീതി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ്, ഹൈദരലി ശിഹാബ് തങ്ങൾ… പോലുള്ളവർ. ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്താൻ പോന്ന വലിയ നേതാക്കൾ പാർട്ടിയിൽ നിന്നും ഉയർന്നുവന്നു.
ഭരണഘടന നിർമാണ സഭയിൽ അംഗമായി ഖാഇദേമില്ലത്ത്. ബാഫഖി തങ്ങളും സീതി സാഹിബും പൂക്കോയ തങ്ങളും മുസ്ലിംലീഗിനെ കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റി. വിശ്വപൗരൻ ഇ. അഹമ്മദിലൂടെ മുസ്ലിംലീഗ് കേന്ദ്ര മന്ത്രിസഭയുടെയും ഭാഗമായി. രാഷ്ട്രത്തിന്റെ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്യരാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ അനേകം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്കെത്തിക്കുന്നതിന് അഹമ്മദ് സാഹിബിന്റെ ഇടപെടലുകൾ കരുത്തായി.
സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിൽ മുസ്ലിംലീഗ് നേതാക്കൾ കാണിച്ച ഉത്തരവാദിത്വവും തുല്യതയില്ലാത്തതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും പ്രചാരകൻ ഓരോ പ്രതിസന്ധി ഘട്ടത്തിലും മുസ്ലിംലീഗിനെയും മുസ്ലിം സമുദായത്തെയും മുന്നിൽ നിന്നും നയിച്ചു. അവർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകി. ബാബരി മസ്ജിദ് ഹിന്ദുത്വവാദികൾ തകർത്ത വേളയിലും മറ്റനേകം ദുഷ്‌കരമായ സാഹചര്യത്തിലും അദ്ദേഹം സമാധാനത്തിനായി നിലകൊïു. മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച പാതയിൽ ഹൈദരലി തങ്ങളും സസൂക്ഷ്മം മുന്നോട്ടുപോയി.
ഒരുമയുടെ പാഠങ്ങൾ പകർന്ന് നൽകുന്നതിന് മുസ്ലിംലീഗ് ഇപ്പോളും നടത്തികൊïിരിക്കുന്ന സൗഹൃദ സംഗമങ്ങൾ ജനങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ ചെറുത്തുനിൽപ്പാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും സംഗമങ്ങൾ വലിയ വിജയമായിത്തീരുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വിഭാഗീയ ആശയങ്ങൾ കൊï് രാഷ്ട്രീയത്തേര് തെളിക്കുന്നവരെ നിശ്ശബ്ദരാക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് കഴിയും. മതാന്ധതയെന്ന വ്യാധിക്കെതിരെ സ്നേഹത്തിന്റെ മറുമരുന്ന് പുരട്ടി മുസ്ലിംലീഗ് ഇനിയും മുന്നോട്ട് പോകും.

india

മുൻ മാനേജരുടെ കൊലപാതകം: ആൾദൈവം ഗുർമീത്​ റാം റഹിം അടക്കം 4 പേരെ വെറുതേവിട്ടു

2002ൽ മുൻ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസിൽ ഗുർമീത്​ റാം റഹിമിനെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.

Published

on

മുൻ മാനേജർ കൊല്ലപ്പെട്ട കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത്​ റാം റഹിം സിങ് അടക്കം നാലു പേരെ വെറുതേവിട്ടു. പഞ്ചാബ്-ഹരിനായ ഹൈകോടതിയാണ് അപ്പീൽ ഹരജിയിൽ വിധി പുറപ്പെടുവിച്ചത്. 2002ൽ മുൻ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസിൽ ഗുർമീത്​ റാം റഹിമിനെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു. കോടതി വിധിക്കെതിരെ ഗുർമീത് ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പ്രതികളായ അവതാർ സിങ്, കൃഷൻ ലാൽ, ജസ്ബീർ സിങ്, സാബ്ദിൽ സിങ് എന്നിവരെയാണ് ഗുർമീതിനൊപ്പം ഹൈകോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളിൽ ഒരാൾ വിചാരണ നടക്കുമ്പോൾ മരണപ്പെട്ടിരുന്നു.

2002 ജൂലൈ പത്തിനാണ് ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ​രഞ്​ജിത്​ സിങ്ങിനെ നാലു പേർ ചേർന്ന് വെടിവെച്ച്​ കൊലപ്പെടുത്തിയത്. 2019ൽ ദേര മുൻ മാനേജർ രഞ്ജിത് സിങ്, പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗുർമീത് കുറ്റക്കാരനെന്ന് പഞ്ച്​ഗുള സി.ബി.ഐ കോടതി കണ്ടെത്തി.

2021 ഒക്ടോബർ 18ന് കേസിൽ ആൾദൈവത്തിനും പ്രതികളായ മറ്റ് നാലു പേർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ, 31 ലക്ഷം രൂപ പിഴയും ചുമത്തി. ദേര ആശ്രമത്തിൽ സ്​ത്രീകളെ ​ബലാത്സംഗത്തിന്​ ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത്​ പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. ശിക്ഷാവിധിക്കെതിരായ ഗുർമീതിന്‍റെ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

തന്‍റെ അനുയായികളായ രണ്ട്​ സ്ത്രീകളെ ബലാത്സംഗം ചെയ്​തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്​ ആൾദൈവം. 2017 ​ആഗസ്റ്റിലാണ്​ സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​.

Continue Reading

india

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.

Published

on

ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തീവ്ര ഹിന്ദുത്വ നേതാവ്  സവര്‍ക്കറിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്. സവര്‍ക്കറുടെ ചെറുമകന്‍ സത്യകി അശോക് നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൂനെ പൊലീസ് പറഞ്ഞു. കേസിലെ അന്തിമ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അക്ഷി ജെയിന്‍ കോടതിയിലാണ് പൂനെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ കേസില്‍ രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ സംഗ്രാം കോല്‍ഹട്ട്കര്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ സാത്യകി പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍ രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ‘ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലിം യുവാവിനെ മര്‍ദിച്ചു. അതില്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി,’ എന്ന് വി.ഡി. സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞതായാണ് പരാതി.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം. രാഹുലിന്റെ ആരോപണം വ്യാജമാണെന്നും ദുരുദ്ദേശ്യപരവുമാണെന്ന് സത്യകി സവര്‍ക്കര്‍ പരാതിയില്‍ പറഞ്ഞു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ കോടതി രാഹുലിനെ മാനനഷ്ടത്തിന് ശിക്ഷിക്കുകയും രണ്ട് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കോടതി വിധി. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷ വിധി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

Continue Reading

india

തെരഞ്ഞെടുപ്പ് സമയത്ത് മോദി നിയമനങ്ങള്‍ നടത്തുകയാണ്; മല്ലികാര്‍ജുന്‍ ഖര്‍ഗെ

‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും. 

Published

on

മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ‘ഇന്ത്യ’ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടു പോകും. രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേത്തിലാണ്. കര്‍ഷക പ്രതിഷേധങ്ങളില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. മോദി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും.

പാവപ്പെട്ടവന്റെ പണം കവര്‍ന്ന് പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന് കീഴിലെ തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നില്ല. ‘ഇന്ത്യ’ സര്‍ക്കാര്‍ വന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കുംതിരഞ്ഞെടുപ്പ് സമയത്ത് മോദി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയാണ്. തിരക്കിട്ട് നിയമനങ്ങള്‍ നടത്തി. അഞ്ച് പ്രധാന തസ്തികകളില്‍ നിയമനം നടത്തി. മാതൃകാ പൊരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ 24 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സിന്റെയും കാലാവധി നീട്ടി എന്നും ഖര്‍ഗെ ആരോപിച്ചു.

Continue Reading

Trending