Video Stories
വര്‍ഗ്ഗീയ കളികളിലെ ആപത്ത്
മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ സാഹോദര്യത്തിന്റെ പച്ചത്തുരുത്തായി പിടിച്ചുനിര്‍ത്തുന്നതിന് ഹേതുവായത് മഹാന്മാരായ ജന നേതാക്കളുടെയും മത പണ്ഡിതരുടെയും സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും നിഷ്കാമമായ പങ്കാളിത്തവും സജീവതയും കൊണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യാ മഹാരാജ്യത്തേക്ക് ഒരു പോര്‍ച്ചുഗീസ് ലോക സഞ്ചാരി എത്തുന്നതിന് എത്രയോ മുമ്പേതന്നെ ഇവിടേക്ക് അറബികളുടേതടക്കമുള്ള സാംസ്കാരികതയുടെ കുത്തൊഴുക്കുണ്ടായിട്ടുണ്ട്. സെന്റ് തോമസ് മുതല്‍ മാലിക്ബ്നു ദീനാര്‍ വരെ കേരളത്തിലെത്തിയപ്പോള്‍ പെരുമാള്‍ രാജാവ് തിരുനബിയുടെ നാട്ടിലേക്ക് പോയി. അറേബ്യന്‍ നവോത്ഥാന കാലത്തുതന്നെ കേരളത്തിന്റെ മലബാര്‍ പ്രദേശം ലോകത്ത് വിജ്ഞാനത്തിന്റെ കൈത്തിരി തെളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്, ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, കൊയിലാണ്ടിയിലെയും പാണക്കാട്ടെയും തങ്ങള്മാര്, മുസ്്ലിം നവോത്ഥാന നേതാക്കള്‍ തുടങ്ങിയ അസംഖ്യം ഉല്പതിഷ്ണുക്കള് കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് പാകപ്പെടുത്തുന്നതില്‍ സവിശേഷമായി വിജയിച്ചിട്ടുണ്ട്.
നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ന് തെളിമയാര്‍ന്ന ഈ സൗഹാര്‍ദപ്പൊയ്കയിലേക്കും വിഷക്കിറ്റുകളുമായി ഇറങ്ങിയിരിക്കുകയാണ് ചില വര്‍ഗീയതല്‍പരര്‍. എണ്ണമറ്റ ജീവിത പ്രശ്നങ്ങള്‍ക്കിടയിലുഴലുന്ന സാധാരണക്കാരന്റെ മനസ്സുകളെ ചഞ്ചലിതമാക്കി കുളംകലക്കി മീന്‍പിടിക്കാന്‍ മാത്രമല്ല, അവക്ക് വിഷംകൊടുത്ത് കൈ നനയാതെ കോരിയെടുക്കാനുള്ള ഹിഡണ്‍ അജണ്ടയുമായാണ് ചില രക്തരാക്ഷസന്മാരുടെ വരവ്. ഏപ്രില്‍ പന്ത്രണ്ടിന് നടക്കാനിരിക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്മേലാണ് ഇവരുടെ കഴുകന് കണ്ണുകള്‍. ഈ ജില്ലയില്‍ തന്നെ ആറോളം ചെറുപ്പക്കാരെ മതത്തിന്റെ പേരില്‍ കുരുതികൊടുത്തവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കാസര്‍കോട് ജില്ലയിലും ഇരുട്ടിന്റെ മറവില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പച്ചക്ക് കശാപ്പ് ചെയ്തു. മതാധ്യാപകനായിരുന്ന കുടക് മടിക്കേരി സ്വദേശി റിയാസാണ് പള്ളിക്കടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. പശു മാതാവാണെന്നും അതിനെ കൊന്നുതിന്നുന്നത് മഹാപാതകമാണെന്നും വാദിക്കുന്നവര്‍ തങ്ങളെപോലെ തന്നെ മജ്ജയും മാംസവുമുള്ള ഒരു യുവാവിനെ കൊലപ്പെടുത്തിയത് അന്ധമായ മതവിരോധം കൊണ്ടുമാത്രമായിരുന്നു.
മലപ്പുറത്ത് മറ്റൊരു വിവാദത്തിന് കൂടി കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തിരികൊളുത്തിയിരിക്കയാണ്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്ത് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ശ്രീപ്രകാശ് തട്ടിവിട്ടത്. ജില്ലയില്‍ നല്ലൊരു ശതമാനം പേര് മുസ്്ലിംകളാണെന്നതു ശരിതന്നെ. എന്നാല്‍ അവര്‍ക്കെല്ലാം ബീഫാണ് പ്രിയം എന്ന രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പകല്‍ പുലമ്പല്‍. ബി.ജെ.പി അടുത്തിടെ ഭരണമേറ്റെടുത്ത ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകളുടെ പേരിലായിരുന്നു അധികാരമേറ്റ് രണ്ടാംനാള്‍ മുതല്‍ പശ്ചിമ യു.പിയിലൊട്ടാകെ സംഘ്പരിവാരത്തിന്റെയും പൊലീസിന്റെയും കാടിളക്കം.
ബീഫ് കഴിക്കുന്നതിനെ കേരളത്തില്‍ ആരെങ്കിലും എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് രണ്ടര ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷം ഭോജ്യമാംസമായി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതൊന്നും കഴിക്കുന്നത് ഏതെങ്കിലുമൊരു സമുദായം മാത്രമല്ല. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില്‍ നിന്നാണ് ഏറെ മാംസവും വില്പനക്കെത്തുന്നത്. പോത്ത്, കാള, ആട്, കോഴി എന്നിവയുടെ മാംസമാണ് കൂടുതലും വിറ്റുപോകുന്നതും. ഇതില്‍ പോത്തും കാളയുമെല്ലാം ബീഫ് എന്ന കണക്കിലാണ് പെടുന്നത്. എരുമപ്പാലും കേരളത്തില്‍ ക്ഷീര രംഗത്ത് സുപ്രധാന വരുമാന ഘടകമാണ്. ബീഫ് കഴിക്കുന്നവരില്‍ ബ്രാഹ്മണരൊഴികെ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. ഓണത്തിനും സംക്രമത്തിനും രണ്ടാം നാളുകളില്‍ മാംസ വിഭവങ്ങളാണ് കേരളീയര്‍ ഭക്ഷിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ബീഫ് കഴിക്കുന്നുമുണ്ട്. യോഗി സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തിലെ മാംസ പ്രിയരായ അനുയായികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന ഭയത്തില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മേല്‍പ്രസ്താവനയെന്നാണ് അനുമാനിക്കേണ്ടത്.
മലപ്പുറത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ ഏതുവിധേനയും വിള്ളല്‍ വീഴ്ത്തി ഭൂരിപക്ഷം കുറക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ അല്പമെങ്കിലും വോട്ട് കൂട്ടാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസിന്റെ ബി. ജെ.പിയോടുള്ള അയഞ്ഞ സമീപനത്തെയും കാണേണ്ടത്. കാസര്‍കോട് റിയാസ് മുസ്്ലിയാര്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍ തുടങ്ങിയവരുടെ കുടുംബങ്ങളോടും അവര്‍ പ്രവര്‍ത്തിച്ചുവന്ന സമൂഹത്തോടും വിശ്വസിച്ചുപോന്ന ആശയത്തോടുമൊക്കെ കടുത്ത വിരോധമാണ് സംഘ്പരിവാറുകാരെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെങ്കില്‍, തങ്ങളുടെ ഭരണത്തിന്‍കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന തോന്നലാണ് ഇവകളില്‍ പിണറായി സര്‍ക്കാരും ആഭ്യന്തരവകുപ്പും സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, കേരളത്തിലെ ഇടതു ഭരണ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയൊന്നടങ്കം ഗോവയില്‍ ബി.ജെ.പിയുടെ ഭരണമുന്നണിയിലേക്ക് ചേക്കേറിയിരിക്കുകയുമാണ്. സംഘ്പരിവാറിന്റെ ആശയങ്ങള്‍ കൊണ്ടുനടക്കുന്ന ശിവസേനയുടെ പ്രഭൃതികളാണ് കൊച്ചിയില്‍ യുവാക്കളെ പരസ്യമായി അടിച്ചോടിച്ചത്. അവിടെയും പിണറായിയുടെ പൊലീസ് ഓച്ഛാനിച്ചുനിന്നു. ഏറ്റവുമൊടുവില്‍ ശിവസേനാ തലവന്‍ ചോദിക്കുന്നത്, മലപ്പുറത്ത് ബീഫ് നിരോധിക്കുമെന്ന് ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ എന്നാണ്.
മത സൗഹാര്‍ദത്തിന്റെ ഈ കേരകേദാര ഭൂമിയെക്കൂടി ഏതുവിധേനയും മനുസ്മൃതിയുടെ കൈപ്പിടിയിലാക്കുകയെന്നതാണ് ഈ നിഷാദന്മാരുടെ ഉള്ളിലിരിപ്പെന്ന് ഇതിലൂടെയൊക്കെ വ്യക്തം. പക്ഷേ ഒന്നോര്‍ക്കുക. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ് മുതല്‍ ഇ. അഹമ്മദ് വരെയുള്ള രണധീരരെ ജനായത്ത സഭയിലേക്ക് വാരിപ്പുണര്‍ന്നയച്ച സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്തെ പിന്നാക്കഭൂമി കേരളത്തിന്റെ നെടുച്ഛേദമാണ്. വെള്ളക്കാരെ കെട്ടുകെട്ടിക്കാന്‍ വീരമൃത്യുവരിച്ച ദുരന്തവാഗണിലെ രക്തം പുരണ്ടതാണ് ഈ ഹരിതഭൂമി.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി