News
ആഷസ് നാലാം ടെസ്റ്റ്: ഇംഗ്ലണ്ട് ജയത്തിലേക്ക്
രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 132 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മികച്ച നിലയിലാണ്. രണ്ടാം ഇന്നിങ്സില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്ത് സന്ദര്‍ശകര്‍ മുന്നേറുകയാണ്. രണ്ടാംദിനം അവസാന സെഷന് പുരോഗമിക്കവെ, പരമ്പരയിലെ ആദ്യ ജയത്തില്‍ നിന്ന് ഇംഗ്ലണ്ട് 71 റണ്‍സ് മാത്രം അകലെയാണ്.
വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് 22 റണ്‍സില്‍ സ്കോട്ട് ബോളണ്ടിന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (24)യും കാമറൂണ്‍ ഗ്രീന്‍ (19)ഉം മാത്രമാണ് രണ്ടക്കം കടന്നത്.
ഉസ്മാന് ഖ്വാജ, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ജേക്ക് വെതര്‍ലാന്‍ഡ് (5), മാര്‍നഷ് ലബൂഷെയ്ന് (8), അലക്സ് കാരി (4), ജേ റിച്ചാര്ഡ്സന് (7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സ് നാല് വിക്കറ്റും ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
kerala
ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ല; ഭൂമി ആവശ്യപ്പെട്ട് ആദിവാസികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു.
ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ആദിവാസികളുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്നു വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ 221 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിച്ചതെന്ന് സമരസമിതി അറിയിച്ചു. തുടര്‍ന്നുള്ള പോരാട്ടം നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.
”തലചായ്ക്കാന്‍ ഞങ്ങളുടെ സ്വന്തം മണ്ണ് തരൂ, മരിച്ചാല്‍ മറവ് ചെയ്യാന്‍ ആറടി മണ്ണ് തരൂ” എന്ന ആവശ്യവുമായി കഴിഞ്ഞ ഏഴ് മാസത്തോളമായി ആദിവാസികള്‍ ഭൂസമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച ശേഷം നിയമ പോരാട്ടം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ബിന്ദു വൈലാശ്ശേരി പറഞ്ഞു. ഇവിടെ യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ലെന്ന് ഉറച്ചുപറയാമെന്നും, ജനാധിപത്യ സര്‍ക്കാരിന്റെ മുന്നിലാണ് സമരങ്ങള്‍ക്ക് വിലയുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. ഭൂമി നല്‍കുമെന്ന് കരാറില്‍ ഒപ്പിട്ടവര്‍ അതിന് മറുപടി പറയട്ടെയെന്നും, നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും ബിന്ദു വ്യക്തമാക്കി.
ഗ്രോ വാസു, കെ. അജിത തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും, സര്‍ക്കാര്‍യും സംവിധാനങ്ങളും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
india
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു.
ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിന്റെ പിടിയിലാണ് ദേശീയ തലസ്ഥാനമായ ഡൽഹിയും. നഗരത്തിലെ വായു മലിനീകരണം അതീവ ഗുരുതര അവസ്ഥയിലാണ്. വായു ഗുണനിലവാര സൂചിക (AQI) 370ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള മേഖലകളിലും വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലാണ്.
ഇതിനിടെ, ശൈത്യ തരംഗം ശക്തമാകുന്നതോടെ ഡൽഹിയിലെ വായു മലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം പിടിമുറുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
News
വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി കബളിപ്പിച്ച് അക്രമവും പിടിച്ചുപറിയും, ആറുപേര്‍ പിടിയില്‍
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് യുവാവിനെ കബളിപ്പിച്ച് ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ആറുപേരെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ സ്വദേശിയായ മഹേഷ് മോഹനന് (40) ആണ് അക്രമത്തിനിരയായത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച സംഘം, നിരന്തര ചാറ്റിങ്ങിലൂടെ മഹേഷുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് വിശ്വസിപ്പിച്ച ശേഷം 22ന് ആര്യങ്കോട്ടേക്ക് എത്താന്‍ വിളിച്ചു വരുത്തിയതായാണ് പോലീസ് പറയുന്നത്. സ്ഥലത്തെത്തിയ മഹേഷിനെ സംഘം തടഞ്ഞുവച്ച് ആക്രമിച്ചു. കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മഹേഷിന്റെ സ്മാര്‍ട്ട് ഫോണും എടിഎം കാര്‍ഡും കൈക്കലാക്കി. കാര്‍ഡിന്റെ പിന് നമ്പര്‍ മനസ്സിലാക്കിയ ശേഷം 21,500 രൂപ കവര്‍ന്നു.
കൂടാതെ മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും, ഒരു ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. മഹേഷിന്റെ കൈവശം പണമില്ലെന്ന് ബോധ്യപ്പെട്ടതോടെ അക്രമികള്‍ ഇയാളെ നെയ്യാറ്റിന്‍കരയില്‍ എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴി തെറ്റി പാറശ്ശാലയിലെത്തിയ മഹേഷ് അവിടത്തെ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
ശരീരമാസകലം മുറിവേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്യങ്കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇടവാല്‍ ഇഴവികോണം മാമൂട്ടുവിളാകം വീട്ടില്‍ നിധിന് (കൊച്ചുകാണി-24), സഹോദരന് നിധീഷ് (വലിയകാണി-25), ആര്യങ്കോട് പഞ്ഞിക്കുഴി പി.കെ. ഹൗസില്‍ ശ്രീജിത്ത് (ശ്രീക്കുട്ടന്-24), ബാലരാമപുരം പുന്നയ്ക്കാട് പറയക്കോണം കുളത്തിന്‍കര മേലെപുത്തന്‍വീട്ടില്‍ അഖില്‍ (സച്ചു-26), രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ നിധിനും നിധീഷിനും നെയ്യാറ്റിന്‍കര, മാരായമുട്ടം, പാറശ്ശാല, കാട്ടാക്കട തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
-
kerala15 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF13 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film13 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india11 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News19 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala14 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
Health15 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
