Connect with us

kerala

‘വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

2026 ഫെബ്രുവരി 13ന് പുതുയുഗയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

Published

on

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. 2026 ഫെബ്രുവരി 13ന് പുതുയുഗയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. യാത്ര ചരിത്രസംഭവമാക്കുവാന്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. താഴെ പറയുന്ന കേന്ദ്രങ്ങളിലായിരിക്കും ജാഥക്ക് സ്വീകരണം നല്‍കുക.
ഫെബ്രുവരി 13ന് വെള്ളിയാഴ്ച രാവിലെ 09.30ന് കൊണ്ടോട്ടിയില്‍ ജില്ലയിലെ സ്വീകരണങ്ങള്‍ക്ക് തുടക്കംകുറിക്കും. ഉച്ചക്ക് ശേഷം 02.30ന് അരീക്കോട്, 03.30 നിലമ്പൂര്‍, 04.30 വണ്ടൂര്‍, 05.30 മഞ്ചേരി 06.30ന് മലപ്പുറം എന്നിവിടങ്ങളിലാണ് മറ്റു സ്വീകരണങ്ങള്‍. മലപ്പുറത്തെ സമാപന സ്വീകരണത്തില്‍ മലപ്പുറം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ മങ്കട, പെരിന്തല്‍മണ്ണ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തര്‍കൂടി പങ്കെടുക്കും.
ജില്ലയിലെ രണ്ടാംദിവസമായ 14ന് ശനിയാഴ്ച രാവിലെ 10 വേങ്ങര, 11 പടിക്കല്‍, ഉച്ചക്ക് ശഷം 3ന് തിരൂരങ്ങാടി, 4ന് താനൂര്‍, 5 തിരൂര്‍, 6ന് എടപ്പാളില്‍ സമാപിക്കും. എടപ്പാളിലെ സംഗമത്തില്‍ കോട്ടക്കല്‍, പൊന്നാനി, തവനൂര്‍ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.

ജാഥയുടെ വിജയത്തിനായി ജനുവരി 27ന് വള്ളിക്കുന്ന്, ഏറനാട്, 29ന് പൊന്നാനി, തിരൂരങ്ങാടി, 30ന് കോട്ടക്കല്‍, വേങ്ങര, മലപ്പുറം, കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തവനൂര്‍, തിരൂര്‍ നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫെബ്രുവരി 2നകം പഞ്ചായത്ത് – മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും, 10നകം ബൂത്ത്കണ്‍വെന്‍ഷനുകളും നടക്കും. മേല്‍ കണ്‍വെന്‍ഷനുകള്‍ക്ക് പുറമെ ഫെബ്രുവരി 1ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം മേഖലയുടെയും ഫെബ്രുവരി 2ന് വൈകുന്നേരം 4 മണിക്ക് എടപ്പാള്‍ മേഖലാ സ്വാഗതസംഘയോഗം ചേരും. മലപ്പുറം മേഖലാ കണ്‍വെന്‍ഷനില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിലെയും എടപ്പാള്‍ മേഖലാ കണ്‍വെന്‍ഷനില്‍ തവനൂര്‍, പൊന്നാനി, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്ത്- മുനിസിപ്പല്‍, നിയോജകമണ്ഡലം യു.ഡി.എഫ് ഭാരവാഹികളും ജനപ്രതിനിധികളുമാണ് സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കുക.
യോഗത്തില്‍ ചെയര്‍മാന്‍ പി.ടി അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. കെ.പി അബ്ദുല്‍ മജീദ്, ഇസ്മായില്‍ മൂത്തേടം, എം.എ ഖാദര്‍, മാത്യു വര്‍ഗീസ്, വാസു കാരയില്‍, വി.കെ.എം ഷാഫി, സി.എം.കെ മുഹമ്മദ്, കെ.പി അനസ്, പി.പി.എ റഷീദ് എന്നിവര്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്തു’; പൊലീസില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍

ഷിംജിത മുസ്തഫയുടെ പേരില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍.

Published

on

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ പ്രതി ഷിംജിത മുസ്തഫയുടെ പേരില്‍ പരാതി നല്‍കി ഷിംജിതയുടെ സഹോദരന്‍. പയ്യന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ സ്റ്റാന്റിലേക്കുള്ള ബസ് യാത്രയില്‍ ഒരാള്‍ ശല്യം ചെയ്‌തെന്നാണ് പരാതി. ഇന്ന് ഇ-മെയില്‍ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.

അതേസമയം, കേസില്‍ പ്രതിയായ ഷിംജിതയുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ബസ്സിലെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്ന് കണ്ടെത്തി. മരിച്ച ദീപക്കിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. ഷിംജിത ബിരുദാനന്തര ബിരുദധാരിയാണെന്നതിനാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നു.

ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. പൊതുജനങ്ങള്‍ വളരെ ഗൗരവത്തോടെ സമൂഹമാധ്യമങ്ങളെ നോക്കി കാണുന്ന ഈ കാലഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്ന പക്ഷം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഡിലീറ്റ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടന്നുവരുന്നു. നിലവില്‍ മഞ്ചേരി വനിതാ ജയിലില്‍ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കം ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പൊലീസ് പരിശോധിക്കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. യുവതിക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹരജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹരജി

Published

on

By

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹരജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തിലാണ് ദിലീപ് എതിര്‍പ്പ് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹരജി. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്.

ആര്‍. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ മറുപടിക്കായി അതിജീവിത സമയംതേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി മിനി ഇന്ന് കോടതിയില്‍ ഹാജരായി. ഹരജികള്‍ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പരാമര്‍ശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്. കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജി എഴുനേറ്റ് നിന്നു എന്നായിരുന്നു പരാമര്‍ശം.

 

Continue Reading

kerala

ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു

കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

Published

on

By

കൊച്ചി: ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്.

 

Continue Reading

Trending