Connect with us

GULF

അപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ 

Published

on

ദുബൈ: അപകരമായ വിധത്തില്‍ ഓവര്‍ടേക്ക് ചെയ്ത 4,504 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു.  ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയത്. ഹാര്‍ഡ് ഷോള്‍ഡറില്‍ ഓവര്‍ടേക്കിംഗ് അപകരമാണെന്നതുകൊണ്ട് കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിച്ചു ഇത്തരത്തില്‍ ഓവര്‍ടേക്ക് ചെയ്തവര്‍ക്കാണ് പിഴ ചുമത്തിയത്.
ഇത് റോഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി മാറുന്നതും അടിയന്തര വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതുമാണ്. ഏറ്റവും അപകടകരമായ ഗതാഗത പെരുമാറ്റങ്ങളില്‍ ഒന്നാണിതെന്ന് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. ജനുവരി 1,379, ഫെബ്രുവരി 1,638, മാര്‍ച്ചില്‍ 676 മെയ് 482 ഏപ്രില്‍ 329 എന്നിങ്ങനെയാണ് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഹാര്‍ഡ് ഷോള്‍ഡറില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് റോഡ് ഉപയോക്താക്കള്‍ക്ക് നേരിട്ട് അപകടമുണ്ടാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു, പ്രത്യേകിച്ച് സാങ്കേതിക തകരാറുകള്‍ കാരണം വാഹനങ്ങള്‍ നിര്‍ത്തുമ്പോഴോ സഹായം തേടി ആളുകള്‍ കാറുകള്‍ക്ക് സമീപം നില്‍ക്കുമ്പോഴോ പെട്ടെന്നുള്ള കൂട്ടിയിടിക്കോ കാരണമാകും. മാത്രമല്ല, ഗതാഗതത്തെ തടസ്സപ്പെടുത്തുകയും അടിയന്തര പ്രതികരണത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും പരിക്കേറ്റവര്‍ക്ക് രക്ഷാപ്രവര്‍ത്തന, ആംബുലന്‍സ് ടീമുകളുടെ വരവ് വൈകിപ്പിക്കുകയും ചെയ്യും. ഇതുമൂലം ജീവന്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ സൂചിപ്പിച്ചു.
ദുബായ് പോലീസ് ആപ്പ് വഴിയോ 901 ലെ സേവനം വഴിയോ അത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതി ല്‍ സമൂഹ അംഗങ്ങളുടെ ശക്തമായ സഹകരണമുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫെഡറല്‍ ട്രാഫിക് നിയമം പ്രകാരം ഇങ്ങിനെ വാഹനമോടിക്കുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സിലെ ആറ് ട്രാഫിക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഗൾഫ് വിദ്യാർത്ഥികളുടെ പരീക്ഷാ ആശങ്ക: മലപ്പുറം ജില്ലാ കെഎംസിസി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി

Published

on

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിദ്യാർത്ഥികൾ പരീക്ഷാ ഷെഡ്യൂളിൽ നേരിടുന്ന അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, പ്രത്യേകിച്ച് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദുബായ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവർക്ക് ഇ-മെയിൽ മുഖേന വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പുത്തൂർ റഹ്മാൻ സാഹിബും അൻവർ നഹ സാഹിബും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

അതോടൊപ്പം, വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സാഹിബിനെ മലപ്പുറം ജില്ലാ ഭാരവാഹികൾ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും ഗൾഫ് വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരീക്ഷാ സംബന്ധമായ ആശങ്കകളും വിശദീകരിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

 

Advertisement

ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, മൊയ്തീൻ പൊന്നാനി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, അക്ബർ തെക്കെപുറം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Continue Reading

GULF

അബ്ദുറഹിമിന്റെ എക്‌സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി

Published

on

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കഴിഞ്ഞ 20 വർഷമായി റിയാദിലെ ജയിലിൽ മോചനം കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പ് വെച്ചതായും എക്സിറ്റ് അടിച്ചതായും റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. ജയിലിൽ നിന്നുള്ള മറ്റു നടപടികൾ പൂർത്തിയായാൽ വൈകാതെ നാട്ടിലേക്കുള്ള യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സമിതി അറിയിച്ചു.
സ്‌പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപത് വർഷത്തെ ശിക്ഷ കാലാവധി ദുൽഹജ്ജ് മൂന്നിന് ബുധനാഴ്ച്ചയാണ് പൂർത്തിയായത്. വ്യാഴാഴ്ച്ച മുതൽ സഊദിയിൽ ബലിപെരുന്നാളിന്റെ അവധി ആരംഭിച്ചതിനാൽ മോചന നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യൻ എംബസിയുടെയും റിയാദ് നിയമ സഹായ സമിതിയുടെയും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന്റെയും ശ്രമഫലമായാണ് എക്സിറ്റ് നടപടികൾ വേഗത്തിലാക്കാൻ സാധിച്ചത്.
നടപടികൾ പൂർത്തിയാകുന്ന മുറക്ക് മടക്ക യാത്രക്കുള്ള സാഹചര്യങ്ങൾ ഉറപ്പാക്കുമെന്നും നിയമ സഹായ സമിതി ഭാരവാഹികളായ സി പി മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ, ഹർഷദ് ഫറോക്ക് എന്നിവർ പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ട നടപടി ക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ടെന്നും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂർ പറഞ്ഞു.
Continue Reading

GULF

അബുദാബി പൊലീസ് ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി

Published

on

അബുദാബി: അബുദാബി പൊലീസ് അബുദാബി വിമാനത്താവളങ്ങളുമായി സഹകരിച്ച് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.

സുരക്ഷിതവും വിജയകരവുമായ യാത്ര ആശംസിച്ചുകൊണ്ട് അബുദാബി പൊലിസ് തീർത്ഥാടകർക്ക് പൂക്കളും സമ്മാനങ്ങളും നൽകി. അബുദാബി പോലീസിന്റെ ദയാപ്രവൃത്തിക്കും തീർത്ഥാടകരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള പ്രതിബദ്ധതയ്ക്കും തീർത്ഥാടകർ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി.

ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ അവബോധ, വിദ്യാഭ്യാസ സംഘവും യാത്രയയക്കാൻ സന്നിഹിതരായിരുന്നു.

Continue Reading

Trending