Connect with us

Video Stories

വിദേശവനിതകള്‍ക്കും രക്ഷയില്ലാത്ത നാടോ

Published

on

പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് തൊട്ടരികെ കോവളം കടല്‍തീരത്തിനടുത്തായാണ് ലാത്വിയക്കാരിയായ ലിഗ സ്‌ക്രോമേന്‍ എന്ന മുപ്പത്തിമൂന്നുകാരി കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് മരിച്ചുവീണിരിക്കുന്നത്. മൃതശരീരത്തിന്റെ പരിശോധനയില്‍ സ്വാഭാവികമായും വനിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിന് സമാനമായാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നതും. എന്നാല്‍ പൊലീസും ഭരണകൂടവും ഇക്കാര്യത്തില്‍ അതീവമായ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ദ്യോതിപ്പിക്കുന്നത്. കുറ്റവാളികളുടെ കേന്ദ്രമാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം. നാട്ടുകാര്‍ പോലും പോകാന്‍ അറയ്ക്കുന്ന പ്രദേശത്താണ് മൃതശരീരം കണ്ടതെന്നത് കൊലപാതകത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വസ്തുത അറിയാനാകൂ എന്നാണ് കരുതുന്നതെങ്കിലും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉദാസീനത ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് ആകര്‍ഷിച്ച് കൊണ്ടുവന്ന വിദേശികളുടെ നേര്‍ക്കുള്ള ക്രൂരമായ നിസ്സംഗതയായേ വിലയിരുത്തപ്പെടുന്നുള്ളൂ. ലിഗ വിഷാദരോഗിയായിരുന്നുവെന്നതും ധരിച്ച വസ്ത്രം അവരുടതല്ലെന്നതും ദുരൂഹത ഏറ്റുന്നു. ഇരുപത്തിനാലു മണിക്കൂറായിട്ടും പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറാകാതിരുന്നതും മലയാളിയുടെ യശസ്സിനേറ്റ മുറിവാണ്. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് നിന്ന് കോവളത്തേക്ക് ലിഗ ഓട്ടോ പിടിച്ച് പോയത്. ഇതിനുശേഷമാണ് ഇവരെ കാണാതായതെന്നത് ദുരൂഹതയുണര്‍ത്തുന്നു. വൈകാതെ ലിഗയുടെ സഹോദരി ഇല്‍സയും പുരുഷസുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദാനും തുടര്‍ന്ന് സ്വന്തമായി തിരച്ചിലില്‍ ഏര്‍പെട്ടു. ആന്തരികാവയവങ്ങളില്‍ ഒരുതരത്തിലുള്ള മുറിവും കാണാനില്ലെന്നാണ് പൊലീസ് പരിശോധനാറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പൊലീസ് തറപ്പിച്ചുപറയാന്‍ ശ്രമിക്കുന്നത് ആത്മഹത്യയാണ് മരണകാരണം എന്നാണ്. തലയും പാദവും വേറിട്ട നിലയിലായിരിക്കുന്നുവെന്നത് നായ്ക്കള്‍ കടിച്ചുകീറിയതാകാമെന്നാണ് പൊലീസ് പറയുന്നത്. വിദേശവനിതക്ക് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള ഒരു പ്രശ്‌നവുമില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് സഹോദരിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഈ ആരോപണം തെളിയിക്കാന്‍ അവര്‍ മുന്നോട്ടുവെക്കുന്നത് വിജനമായ പ്രദേശത്താണ് മൃതശരീരം കണ്ടത് എന്നതാണ്. യുവതിയെ കാണാനില്ലെന്ന ്കാട്ടി ബന്ധുക്കള്‍ സംഭവത്തിന് തൊട്ടദിവസങ്ങളില്‍തന്നെ പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് സേനാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ സമീപനം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാണാതായി മുപ്പത്തിയെട്ടാം ദിനമാണ് മൃതശരീരം കണ്ടെത്തിയത് എന്നതുതന്നെ പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് വിഹഗവീക്ഷണം നല്‍കുന്നു. പലതവണ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ആസ്ഥാനത്തും സംസ്ഥാനപൊലീസ് മേധാവിക്കും നേരിട്ട് പരാതിയുമായി എത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടായ സമീപനം തീര്‍ത്തും നിരുത്തരവാദപരമായിരുന്നുവെന്നാണ് ലിഗയുടെ സഹോദരി പറയുന്നത്. ഇതാണോ ഒരു വിദേശവനിതയുടെ തിരോധാനത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ടിയിരുന്ന നടപടി? ലിഗയുടെ സഹോദരി മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ ചെന്നിട്ടുപോലും അവരെ കാണാന്‍ കൂട്ടാക്കാതെ അവരുടെ മുന്നിലൂടെ അവരെ നോക്കിക്കൊണ്ട് കാറില്‍പോകുകയായിരുന്നു പിണറായിവിജയന്‍. സ്വന്തം പാര്‍ട്ടിയുടെ പോഷകസംഘടനയായ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ദാരുണമരണത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ സി.പി.എം അനുഭാവികളായ മാതാവുംബന്ധുക്കളും പൊലീസ് മേധാവിയെ സമീപിച്ചപ്പോഴും വഴിയിലൂടെ വലിച്ചിഴച്ച ഭരണകൂടമാണ് ഇവിടെയുള്ളതെന്നതിനാല്‍ ലാത്വിയക്കാരിയുടെ കാര്യത്തില്‍ ഇതല്ലേ നടന്നുള്ളൂ എന്ന് സമാധാനിക്കാം!
കേരളത്തിന്റെ വിദേശനാണ്യവരുമാനത്തില്‍ മോശമല്ലാത്ത പങ്ക് നിര്‍വഹിക്കുന്ന വിനോദസഞ്ചാരികളോട് നമ്മുടെ സര്‍ക്കാരിനും വിനോദസഞ്ചാരവകുപ്പിനും ഇതാണ് നയവും നിലപാടുമെങ്കില്‍ പിന്നെ കേരളത്തിന് വലുതായൊന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാനില്ല. കാശ്മീരില്‍ തുടരുന്ന ആഭ്യന്തര അന്ത:ഛിദ്രം അവിടുത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയുകയും കേരളത്തിലേക്ക് അക്കൂട്ടര്‍ ഒഴുകിയെത്തുകയും ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു സമീപനം കേരളത്തിലെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. മുമ്പ് തേക്കടിയിലും മറ്റും വിനോദസഞ്ചാരികളായ വനിതകളോട് നമ്മുടെ ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മോശമായ പെരുമാറ്റങ്ങളും ആക്രമണവുമൊക്കെ കണക്കിലെടുത്ത് അവരുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുപകരം അവരുടെ മരണത്തിന് വരെ നാം കാരണമായിരിക്കുന്നുവെന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത്തരം മരണങ്ങള്‍ അന്വേഷിക്കാന്‍ പരിമിതിയുണ്ടായിരുന്നാലും കേരളത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന കോവളം വിനോദസഞ്ചാരകേന്ദ്രത്തിനടുത്തുണ്ടായ ദുരൂഹമരണം പൊലീസ് അറിഞ്ഞില്ലെന്ന് ഏതുമാനദണ്ഡം വെച്ച് ന്യായീകരിച്ചാലും അത് പരിഷ്‌കൃതമായ അന്താരാഷ്ട്രസമൂഹം അംഗീകരിക്കാന്‍ പോകുന്നില്ല. സംഭവം നടന്ന സ്ഥലത്തിന് അടുത്തെങ്ങും സി.സി.ടി.വി സൗകര്യം ഇല്ലായിരുന്നുവെന്നത് ഗുരുതരമായ വീഴ്ചയാണ്. കൂട്ടമായി ആരെങ്കിലും ആക്രമിച്ചിരിക്കാനാണ് സാധ്യതയെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായ നടപടികള്‍ പൊലീസും സര്‍ക്കാരും സ്വീകരിച്ചേ മതിയാകൂ. അതല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതുകൊണ്ടുമാത്രം കൈകഴുകാനാകില്ല. സംഭവത്തെ ലഘൂകരിച്ചുകാണാനാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിന്റെ പുരോഗമനപാതക്ക് ഒട്ടും യോജിച്ചതല്ല. സന്നദ്ധപ്രവര്‍ത്തകയായ അശ്വതി ജ്വാല മാത്രമാണ് വിദേശികളുടെ മുന്നില്‍ കേരളത്തിന്റെ മാനം ഉയര്‍ത്തിപ്പിടിച്ചത്. അവര്‍ പറയുന്നത് വിശ്വസിച്ചാല്‍ അങ്ങേയറ്റം അവഹേളനാപരമായാണ് കാണാതായ യുവതിയുടെ ബന്ധുക്കളോട് പൊലീസ് പെരുമാറിയത്. സംഭവത്തില്‍ ഇനിയും വൈകാതെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി തെളിവുകള്‍ പൊതുജനത്തിനും കോടതിക്കും മുമ്പാകെ ഹാജരാക്കാനും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കണം. അല്ലാതായാല്‍ ഇതിനകം മോശമായ പ്രതിച്ഛായ കൂടുതല്‍ വഷളാകുന്നതിനേ ഈ അലംഭാവം വഴിവെക്കൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending