Connect with us

More

വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്

Published

on

കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വപ്‌ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ് കിഫ്ബി പദ്ധതി മുഖേന വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കീറ്റ്‌ക്കോ വഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2 നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി.ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ് സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തപ്പെടും. ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4:30 മണിക്ക് വ്യവസായ, വാണിജ്യ, കായിക-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും, മുഖ്യാതിഥികളായി എം.പി. മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക്, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍ കായിക കാര്യ ഡയാക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കലക്ടര്‍ എ. ആര്‍. അജയ കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ

Published

on

മലപ്പുറം: ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി എന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.

സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.

കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ പ്രതികരിച്ചു. ‘ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്.

Continue Reading

Health

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

Published

on

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.

വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.

പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.

Continue Reading

kerala

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

Published

on

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Continue Reading

Trending