More
വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്
കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വപ്‌ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ് കിഫ്ബി പദ്ധതി മുഖേന വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കീറ്റ്‌ക്കോ വഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2 നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി.ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ് സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തപ്പെടും. ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4:30 മണിക്ക് വ്യവസായ, വാണിജ്യ, കായിക-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും, മുഖ്യാതിഥികളായി എം.പി. മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക്, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍ കായിക കാര്യ ഡയാക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കലക്ടര്‍ എ. ആര്‍. അജയ കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ അറിയിച്ചു.
Auto
കാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ ചാരവൃത്തിയുമായി ബന്ധമുള്ളതാണോ എന്നത് കണ്ടെത്താനാണ് അന്വേഷണം.
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ തീരത്തിന് സമീപം ചൈനീസ് നിർമിത ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച നിലയിൽ കടൽക്കാക്കയെ കണ്ടെത്തി. സംഭവത്തിൽ സുരക്ഷാ ഏജൻസികളും വനംവകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ഇത് ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമാണോ, അല്ലെങ്കിൽ ചാരവൃത്തിയുമായി ബന്ധമുള്ളതാണോ എന്നത് കണ്ടെത്താനാണ് അന്വേഷണം.
തിമ്മക്ക ഉദ്യാനത്തിന് പിന്നിൽ അസാധാരണമായ ടാഗ് ഘടിപ്പിച്ച നിലയിൽ ഒരു കടൽക്കാക്ക വിശ്രമിക്കുന്നത് പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിവരം കാർവാർ ടൗൺ പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് വനംവകുപ്പിന്റെ മറൈൻ വിങ്ങിനെ അറിയിക്കുകയായിരുന്നു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി ട്രാക്കിങ് ഉപകരണം പരിശോധിച്ചു.
പരിശോധനയിൽ ട്രാക്കർ ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ എൻവയോൺമെന്റൽ സയൻസസ് എന്ന സ്ഥാപനവുമായി ബന്ധിപ്പിച്ചതാണെന്ന് കണ്ടെത്തി. സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനുള്ള അക്കാദമിക്–പാരിസ്ഥിതിക ഗവേഷണത്തിന്റെ ഭാഗമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചാരവൃത്തിയുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത തുടരുകയാണ്. കണ്ടെത്തിയ പക്ഷിയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിങ് പ്രോഗ്രാമിന്റെ ഉത്ഭവം, സമയക്രമം, വ്യാപ്തി എന്നിവ വ്യക്തമാക്കാൻ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഔദ്യോഗികമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഈ പ്രദേശത്ത് കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്കോൾ തുറമുഖ പരിധിയിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കഴുകനെ കണ്ടെത്തിയിരുന്നു. അന്നത് വന്യജീവി ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അതേസമയം, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഐ.എൻ.എസ് കദംബ നാവിക താവളത്തിന്റെ സാമീപ്യം കണക്കിലെടുത്താൽ ഗവേഷണത്തിന്റെ മറവിൽ സങ്കീർണ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജിപിഎസ് ഉപയോഗിച്ച് വന്യജീവികളെ ട്രാക്ക് ചെയ്യുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ രീതിയാണെങ്കിലും, പക്ഷിയെ കണ്ടെത്തിയ സ്ഥലം ഒന്നിലധികം ഏജൻസികളുടെ വിശദമായ പരിശോധന അനിവാര്യമാക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള പ്രതികരണങ്ങളും ട്രാക്കറിന്റെ ഡാറ്റാ ട്രാൻസ്മിഷൻ ശേഷിയെക്കുറിച്ചുള്ള സാങ്കേതിക വിശകലനവും ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
Auto
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രമാറ്റം; ടാറ്റയുടെ ആധിപത്യം തകർത്തു എം.ജി വിൻഡ്സർ ഇ.വി
ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി ടാറ്റ മോട്ടോർസിന്റെ ആധിപത്യം തകർത്തു ചൈനീസ് കാർ നിർമാതാക്കൾ. ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് കമ്പനിയുടേതായ എം.ജിയുടെ വിൻഡ്സർ ഇ.വിയാണ് ടാറ്റയുടെ നക്സൺ ഇ.വിയെയും പഞ്ച് ഇ.വിയെയും മറികടന്ന് ഒന്നാമതെത്തിയത്.
ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം എം.ജി വിൻഡ്സർ ഇ.വി 43,139 യൂണിറ്റുകൾ വിൽപന നടത്തി. ഇതേ കാലയളവിൽ ടാറ്റ നക്സൺ ഇ.വി 22,878 യൂണിറ്റുകളും പഞ്ച് ഇ.വി 14,634 യൂണിറ്റുകളും മാത്രമാണ് വിറ്റുപോയത്. 2020ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ടാറ്റ മോട്ടോർസിന്റെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിൻഡ്സർ ഇ.വി ഇന്ത്യൻ വിപണിയിൽ എത്തിയത്. മേയ് വരെ പ്രതിമാസം ശരാശരി 3,000 യൂണിറ്റുകളായിരുന്നു വിൽപന. പിന്നീട് ഇത് 4,000 യൂണിറ്റായി ഉയർന്നു. സെപ്റ്റംബറിൽ മാത്രം 4,741 യൂണിറ്റുകൾ വിറ്റഴിച്ച് വിൻഡ്സർ ഇ.വി റെക്കോർഡ് കുറിച്ചു. തുടക്കത്തിൽ 38 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ചുള്ള മോഡലാണ് പുറത്തിറക്കിയത്. പിന്നീട് 52.9 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കും 449 കിലോമീറ്റർ റേഞ്ചുമുള്ള പതിപ്പ് അവതരിപ്പിച്ചതോടെ വിൽപന കുത്തനെ ഉയർന്നു.
നാലുവർഷമായി ടാറ്റ മോട്ടോർസിന് ഉണ്ടായിരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യമാണ് എം.ജി ഇതോടെ തകർത്തത്. നക്സൺ ഇ.വി പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ചത്. 2020ൽ വിറ്റ 4,000 ഇലക്ട്രിക് കാറുകളിൽ 2,600 എണ്ണം നക്സൺ ഇ.വിയായിരുന്നു. 2021ൽ 9,000 യൂണിറ്റുകളും 2022ൽ 30,000 യൂണിറ്റുകളും നക്സൺ ഇ.വി വിറ്റുപോയി.
ടിഗോർ ഇ.വിയുടെ വരവോടെ ടാറ്റയുടെ മേൽക്കൈ ശക്തമായി. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെ പോലും മറികടന്ന് 35,000 യൂണിറ്റുകൾ വിറ്റഴിച്ചു. അതേ വർഷം എം.ജി കൊമെറ്റ് ഇ.വി, സിട്രൺ ഇസി3, മഹീന്ദ്ര എക്‌സ്‌യുവി400, ബിവൈഡി ആറ്റോ-3 തുടങ്ങിയ വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന ആദ്യമായി ഒരു ലക്ഷം യൂണിറ്റ് കടന്നു. 22,724 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ പഞ്ച് ഇ.വി അന്നത്തെ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ ഈ വർഷം എം.ജി വിൻഡ്സർ ഇ.വിയുടെ മുന്നേറ്റം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.
Auto
ടോൾ പ്ലാസകളിൽ ഇനി കാത്തിരിപ്പ് വേണ്ട; എം.എൽ.എഫ്.എഫ് ടോൾ സംവിധാനം 2026 ഓടെ രാജ്യവ്യാപകം
MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹി: മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോൾ സംവിധാനവും നിർമിത ബുദ്ധി (AI) അധിഷ്ഠിത ഹൈവേ മാനേജ്മെന്റും രാജ്യവ്യാപകമാകുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
പുതിയ സംവിധാനം 2026 അവസാനത്തോടെ പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. MLFF സംവിധാനം നിലവിൽ വന്നതോടെ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ പോലും തടസ്സമില്ലാതെ ടോൾ കടന്നുപോകാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലാഭിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഈ സംവിധാനം വലിയ സഹായമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala2 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF1 day agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News2 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
