ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്. ലോക്കറില്‍നിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. എന്‍.ഐ.ടി.യില്‍ അഡ്മിഷന് കിട്ടിയ മകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്.
റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്കിയ മൊഴിയാണ് പുറത്ത് വന്നത്.
സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് കൂടുന്നതായാണ് കണക്കുകള്‍. പുതുതായി 5,648 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി 88.8 ശതമാനമാണ്. നിലവില്‍ 16,45,020 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 14,60,755 പേര് രോഗമുക്തി നേടി.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ആസാദ് അറിയിച്ചു. ബുലന്ദ്ശഹറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് അക്രമണമുണ്ടായതെന്നും ആസാദ് ആരോപിച്ചു.
അതേസമയം, വിദ്യാരംഭം നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഴുത്തിനിരുത്ത്. ഗുരുക്കന്മാര്ക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിന്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുക. വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്താനായി കുഞ്ഞിങ്ങളുമായി രക്ഷിതാക്കള്‍ എത്തി.
ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ല്‍ താഴെ എത്തിയിരിക്കെയാണ് സ്ഥികീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നത്. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര് സ്ഥാനാര്‍ഥി ജോ ബൈഡന് മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് തന്നെയാണ്. നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്കോന്‍സിന്‍ എന്നിവിടങ്ങളില്‍ ശക്തമായ...
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്.
ശനിയാഴ്ച ഷിയോഹര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഹാത്സര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത്. സ്ഥാനാര്‍ത്ഥി പങ്കെടുക്ക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വെടിവെപ്പു നടക്കുകയായിരുന്നു.
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ രാഹുല്‍ ഗാന്ധി, നീതി അവശ്യമെങ്കില്‍ പഞ്ചാബിലേക്കും രാജസ്ഥാനിലേക്കും പോകുമെന്നും തുറന്നടിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.