india
മോദിക്കെതിരായ കാര്‍ട്ടൂൺ; ദ് വയറിന് മെറ്റ ബ്ലോക്ക്, ദേശാഭിമാനിയുടെ പേജും പോയി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂൺ പോസ്റ്റ് ചെയ്തതിന് പിന്നാലെ ‘ദ് വയർ’ വാർത്താ പോർട്ടലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് മെറ്റ ഡിസേബിൾ ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് വയറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് തുറന്ന വായനക്കാര്‍ക്ക് ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്’ എന്ന സന്ദേശമാണ് ലഭിച്ചത്. VPN ആക്സസ് ഉള്ളവർക്കും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തുള്ളവർക്കും അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിഞ്ഞു.
അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടില്ലെന്നായിരുന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ (എംഐബി) ഉദ്യോഗസ്ഥരോട് ബന്ധപ്പെട്ടപ്പോൾ വയറിന് ലഭിച്ച മറുപടി. ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായും ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 8.30ഓടെ പ്രധാന പേജ് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കാര്‍ട്ടൂൺ കാണാൻ സാധിച്ചില്ല.
രാജ്യത്തെ ഐടി നിയമപ്രകാരം, ഒരു പ്രത്യേക ലേഖനത്തിലേക്കോ പേജിലേക്കോ ഉള്ള ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മന്ത്രാലയം പ്രസാധകനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്. ഫെബ്രുവരി 7 ന് വൈകിട്ട് 6.30നാണ് ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , എക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രസ്തുത കാർട്ടൂൺ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വയറിന് രേഖാമൂലമുള്ള ഒരറയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ദ് വയറിന്റെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിനിടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജും മെറ്റ ഇന്നലെ മരവിപ്പിച്ചിരുന്നു. മെറ്റയുടെ നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസമാണെന്ന് ദേശാഭിമാനി പ്രതികരിച്ചു. ദേശാഭിമാനി പുതിയ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ പേജ് താത്ക്കാലികമായി മാത്രമാണ് തുടങ്ങിയിരിക്കുന്നതെന്നും ദേശാഭിമാനി വ്യക്തമാക്കി.
india
മുസ്ലിംകൾക്കെതിരായ ‘പോയിന്റ് ബ്ലാങ്ക് വെടിവെപ്പ്’: ഹിമന്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകി ഉവൈസി
ഹൈദരാബാദ്: മുസ്ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ പരാതി നൽകി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. ഹൈദരാബാദ് പൊലീസിനാണ് ഉവൈസി പരാതി നൽകിയത്. വീഡിയോ അക്രമോത്സുകവും പ്രകോപനപരവുമാണെന്നും ഹിമന്തയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
നിർഭാഗ്യവശാൽ, വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ഹിമന്ത ശർമ മുസ്ലിംകൾക്കെതിരെ വർഷങ്ങളായി നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിവരികയാണെന്ന് പരാതിയിൽ പറയുന്നു. അത്തരം നിരവധി വിദ്വേഷ പ്രസംഗങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ കാണാം.
സമീപ മാസങ്ങളിൽ, മുസ്ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുമുള്ള വ്യക്തവും ബോധപൂർവവുമായ ഉദ്ദേശ്യത്തോടെ, മുഖ്യമന്ത്രി മനഃപൂർവം വിദ്വേഷ പ്രസംഗങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം പരാമർശങ്ങൾ ദേശീയോദ്ഗ്രഥനത്തിന് ദോഷകരവും സാമുദായിക ഐക്യം തകർക്കുന്നതുമാണെന്ന് ഹിമന്തയ്ക്ക് കൃത്യമായി അറിയാമാമെന്നും ഉവൈസി വിശദമാക്കി.
അതേസമയം, മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിലും നീക്കങ്ങളിലും ഹിമന്തയുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. രൂപ് രേഖ വർമ, മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ജോൺ ദയാൽ ഉൾപ്പെടെ 12 സാമൂഹിക പ്രവർത്തകരാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
ഉന്നത പദവികൾ വഹിക്കുന്ന വ്യക്തികളുടെ ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഭരണഘടനാ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ ചുമതല വഹിക്കുന്നവർ വിദ്വേഷം വളർത്തുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും ഹരജിയിൽ പറയുന്നു. ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കോടതി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.
മുസ്ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ ആണ് അസം ബിജെപി ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചത്. ഇതിൽ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
india
ദീപക് കുമാറിനെതിരെ ‘സാമൂഹിക വിലക്ക്’; ആളൊഴിഞ്ഞ് ജിം; 150 മെമ്പര്‍മാരില്‍ അവശേഷിക്കുന്നത് 15 പേര് മാത്രം
india
ഭരണഘടനാ അവകാശങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് യോജിക്കാനാവില്ല: എം.എസ്.എഫ്
ന്യൂഡൽഹി: വിദ്യാഭ്യാസം സാമൂഹ്യനീതിയുടെ പ്രധാന ഉപാധിയായി കാണുന്ന ഭരണഘടനാ ദർശനത്തിൽ നിന്ന് രാജ്യം അപകടകരമായി അകന്നുപോകുകയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു. ഡൽഹിയിൽ ജെ എൻ യു വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച സ്റ്റുഡൻറ് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു സാജു.
ഇന്ത്യൻ ഭരണഘടന വിദ്യാഭ്യാസത്തെ സമത്വവും മാനവികതയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യനീതി ഉപാധിയായി കണ്ടതാണെന്നും, അറിവിന്റെ ജനാധിപത്യവത്കരണമായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഉയർന്ന വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന നയപരമായ മാറ്റങ്ങൾ ഈ ഭരണഘടനാ കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുകയാണെന്ന് അഹമ്മദ് സാജു ചൂണ്ടിക്കാട്ടി.
ഇന്നത്തെ സർവകലാശാലകൾ നേരിടുന്ന പ്രതിസന്ധി ആസൂത്രിതമായ ഒളിയജണ്ടകളുടെ ഭാഗമാണ്. ഈ പശ്ചാത്തലത്തിലാണ് റോഹിത് വേമുല ആക്ട്, വി ബി എസ് എ ബിൽ 2025, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി വിഷയങ്ങൾ എന്നിവ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ റോഹിത് വേമുലയുടെ മരണം ഒരു വ്യക്തിഗത ദുരന്തമായി മാത്രം കാണാനാവില്ലെന്നും, സർവകലാശാലകളിൽ നിലനിൽക്കുന്ന ഘടനാപരമായ ജാതിവിവേചനത്തിന്റെയും സാമൂഹിക അവഹേളനത്തിന്റെയും സ്ഥാപനപരമായ അനാസ്ഥയുടെയും പ്രതീകമാണതെന്നും ദളിത്, ആദിവാസി, ഒബിസി, ന്യൂനപക്ഷ, സ്ത്രീ, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇന്നും ക്യാമ്പസുകളിൽ നേരിടുന്ന വിവേചനങ്ങൾ പരിഹരിക്കാൻ നിലവിലെ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടുതന്നെ റോഹിത് വേമുല ആക്ട് ഒരു വികാരാധിഷ്ഠിത ആവശ്യമല്ല, ഭരണഘടനയുടെ ആത്മാവിൽ നിന്ന് ഉദ്ഭവിക്കുന്ന നിയമപരമായ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾക്ക് ഏർപ്പെടുത്തിയ ഭരണകൂട നിയന്ത്രണങ്ങളും കനത്ത പിഴകളും, അക്കാദമിക് സ്ഥാപനങ്ങളിൽ വിയോജിക്കാനുള്ള അവകാശം എന്ന ജനാധിപത്യ മൂല്യം എത്രത്തോളം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണെന്നും അഹമ്മദ് സാജു പറഞ്ഞു. സർവകലാശാലകൾ സംവാദത്തിന്റെയും വിമർശനത്തിന്റെയും കേന്ദ്രങ്ങളാകേണ്ടിടത്ത്, ശിക്ഷാനടപടികളിലൂടെ ഭയം സൃഷ്ടിക്കുന്നത് ദീർഘകാലത്ത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് പരിഷ്കരണങ്ങളല്ല, ഭരണഘടനാപരമായ കാഴ്ചപ്പാടുകളിൽ നിന്ന് പിന്മാറലാണ്, വിദ്യാഭ്യാസം സാമൂഹ്യനീതിയുടെ ഉപാധിയായി തുടരണമെങ്കിൽ സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കപ്പെടണമെന്നും, വിദ്യാർത്ഥികളുടെ പ്രതിഷേധിക്കുവാനുള്ള അവകാശം ക്രിമിനലൈസ് ചെയ്യപ്പെടരുതെന്നും, വിവേചനത്തിനെതിരെ ശക്തവും സ്വതന്ത്രവുമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിഷ്രയുടെ അധ്യക്ഷതയിൽ നടന്ന സ്റ്റുഡന്റ് പാർലിമെന്റിൽ വിവിധ വിദ്യാർഥി സംഘടന നേതാക്കളായ വരുൺ ചൗദരി (എൻ എസ് യു ഐ )പ്രസഞ്ജീത് (ഐസ )ശില്പ സുരേന്ദ്രൻ (എസ് എഫ് ഐ )മുൻതേഹ ഫാത്തിമ (ഡി എസ് എഫ് ) വിരാജ് ദേവങ് (എ ഐ എസ് എഫ് )അഡ്വ ഷഹറിയർ ഖാൻ (സി ആർ ജെ ഡി )എന്നിവർ സംസാരിച്ചു.
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
