Connect with us

Sports

സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളം-സര്‍വിസസ് ഫൈനല്‍

  79ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും സര്‍വിസസും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമും ലക്ഷ്യമിടുന്നത് എട്ടാം കിരീടം.

Published

on

ഗോഹട്ടി:  79ാമത് സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും സര്‍വിസസും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമും ലക്ഷ്യമിടുന്നത് എട്ടാം കിരീടം. തകര്‍പ്പന്‍ പ്രകടനങ്ങളുമായി അവസാന മല്‍സരത്തിന് യോഗ്യത നേടിയ സഞ്ജുവും ടീമും ആകെ തോറ്റത് പട്ടാളക്കാരോട് മാത്രമായതിനാല്‍ ചെറിയ ടെന്‍ഷനും. ആസാമിലെത്തിയതിന് ശേഷം തുടക്കത്തില്‍ അസ്ഥിരത പ്രകടിപ്പിച്ച ടീം പിന്നീട് കരുത്ത് കാട്ടിയാണ് ഫൈനല്‍ ബെര്‍ത്ത് നേടിയത്. അതിനാല്‍ തന്നെ ആത്മവിശ്വാസം ചെറുതല്ല എന്നത് വ്യക്തം. പക്ഷേ അപ്പോഴും ഫൈനല്‍ റൗണ്ടിലെ ഏക തോല്‍വി എന്നതാണ് ആരാധകരെ അലട്ടുന്ന വിഷയം പഞ്ചാബിനെ രണ്ട് വട്ടം തോല്‍പ്പിക്കാനായതാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വലിയ നേട്ടം. ആദ്യ മത്സരത്തിലും സെമിയിലും പഞ്ചാബികളെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായിരുന്നു.

ഈ മത്സരങ്ങളില്‍ മുന്‍നിരക്കാര്‍ പ്രകടിപ്പിച്ച കരുത്താണ് ആരാധകര്‍ അവസാനങ്കത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഗോവ, കര്‍ണാടക, ലക്ഷദീപ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എച്ചില്‍ കളിച്ച സര്‍വിസസ് ആ മൂന്ന് മത്സരങ്ങളും സ്വന്തമാക്കിയാണ് ആസാമിലെത്തിയത്. എന്നാല്‍ കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് ബി-യില്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തതത്. അവസാന മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ചാല്‍ മാത്രം ക്വാര്‍ട്ടര്‍ സാധ്യതയുളളപ്പോഴായിരുന്നു ഏക ഗോളിന് ആ മത്സരം നേടിയത്.

ക്വാര്‍ട്ടറിലായിരുന്നു ഏറ്റവും വലിയ വിജയം പട്ടാളക്കാര്‍ സ്വന്തമാക്കിയത്. ഏറ്റവുമധികം തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയ ബംഗാളിനെ ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കി സെമിയില്‍ കരുത്തമായ റെയില്‍വേസിനെ രണ്ട് ഗോളിനും പിറകിലാക്കി. കേരളം ക്വാര്‍ട്ടറിലും സെമിയിലുമായി ഏഴ് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ആസാമിനെതിരെ മൂന്നും പഞ്ചാബിനെതിരെ നാലും മുന്‍നിരക്കാരില്‍ പലരും ഫോമിലെത്തിയതോടെ ആ ആത്മവിശ്വാസം അവര്‍ പ്രകടിപ്പിക്കുന്ന പക്ഷം കേരളത്തിന് സന്തോഷത്തോടെ മടങ്ങാനാവും. മത്സരം ഉച്ചത്തിരിഞ്ഞ് ഒരു മണി മുതല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം

Published

on

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഇംഗ്ലീഷ് ബൗളർമാരെ തല്ലിച്ചതച്ച ഇന്ത്യയ്ക്കായി 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇന്ത്യയ്ക്ക് വൻ ആത്മവിശ്വാസമാണ് നൽകിയത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി.

Continue Reading

Sports

അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; 55 പന്തില്‍ സെഞ്ച്വറിയുമായി വൈഭവ് സൂര്യവന്‍ഷി

വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി.

Published

on

By

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിക്ക് സെഞ്ചുറി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി 90കളിലെത്തിയ വൈഭവ് റാല്‍ഫി ആര്‍ബര്‍ട്ടിന്റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സിംഗിളുമായി സെഞ്ചുറിയിലെത്തി.

55 പന്തില്‍ 8 ഫോറും 8 സിക്‌സും പറത്തിയാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. വൈഭവ് സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ചുറിയും നേടി. 51 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സ് എടുത്താണ് ക്യാപ്റ്റന്‍ ആയുഷ് മാത്രേ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്റെയും 51 പന്തില്‍ 53 റണ്‍സെടുത്ത ആയുഷ് മാത്രെയുടെയും വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വൈഭവ്-ആയുഷ് മാത്രെ സഖ്യം 90 പന്തില്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.

Continue Reading

Sports

സന്തോഷ് ട്രോഫി; പഞ്ചാബിനെ തകര്‍ത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കേരളം

തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്.

Published

on

By

അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തകര്‍ത്ത് കേരളം ഫൈനലില്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. ഫൈനലില്‍ സര്‍വീസസിനെ നേരിടും. ഞായറാഴ്ചയാണ് മത്സരം.

ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് അജസല്‍ ആദ്യ ഗോള്‍ നേടി. 16-ാം മിനിറ്റില്‍ വി. അര്‍ജുന്‍ എടുത്ത കോര്‍ണര്‍ കിക്കിന് അജസല്‍ തലവച്ചു. 1-0. 34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. വി. അര്‍ജുന്റെ ഗ്രൗണ്ട് ബോള്‍ കോര്‍ണര്‍ ബിബിന്‍ അജയനിലേക്ക്. ബിബിന്‍ പാസ് നീട്ടിയത് പോസ്റ്റില്‍ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയില്‍. 2- 0.

മൂന്നാം ഗോള്‍ പിറന്നത് 45-ാം മിനിറ്റില്‍. അജസല്‍ നല്‍കിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്‌നേഷിന്റെ ബുള്ളറ്റ് ഷോട്ട്. ഗോള്‍! ആദ്യ പകുതി കേരളം 3- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ഉറച്ച പ്രതിരോധം തടഞ്ഞു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കന്‍കളി പുറത്തെടുത്തു.

കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകില്‍നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹര്‍ജിത് റെഡ് കാര്‍ഡ് കണ്ടു. അവസാന ഗോള്‍ വന്നത് കളിയുടെ 83-ാം മിനിറ്റില്‍. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നല്‍കി. റിയാസിന്റെ ഷോട്ട് കേരളം 4-0ന് മുന്നില്‍.

Continue Reading

Trending