Video Stories
മാനേജ്മെന്റുകള്‍ക്കും ഒറ്റുകാര്‍ക്കുമുള്ള മറുപടി
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമി ലോകോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ അവരെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ ജനകീയ പിന്തുണയോടെ നടത്തിവന്ന സമരത്തിന്റെ വിജയം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ക ലിപികളില്‍ കോര്‍ത്തുവെക്കാവുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ നടത്തിവരുന്ന പ്രതിലോമകരമായ നടപടികള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പകല്‍മാന്യന്മാര്‍ക്കുമുള്ള ചുട്ട മറുപടിയായിരിക്കുന്നു ഈ സമര വിജയം.
ഇതിന് കാരണക്കാര്‍ ത്യാഗപൂര്‍ണമായി സമരം നടത്തിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളോടൊപ്പം കേരളത്തിന്റെ പൊതുമനസ്സുമാണ്. വിദ്യാഭ്യാസ മേഖലയെ സേവനത്തിനു പകരം കച്ചവടമായും വിദ്യാര്‍ഥികളെ ഉത്പന്നമായും കാണുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പ്്. സ്വകാര്യ കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ നിയമമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനഹിതത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. ജനകീയ സമരത്തെ പിന്നില്‍ നിന്ന് കുത്തുന്നതായിപ്പോയി സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും നടപടി.
ഈ വഴിക്കു തന്നെയാണ് ബി.ജെ.പിയും നീങ്ങുന്നതെന്ന സൂചനയാണ് ലോ കോളജില്‍ നിരാഹാരമനുഷ്ഠിച്ചതിന്റെ ക്ഷീണം മാറും മുമ്പ് ബി.ജെ.പി നേതാവ് വി. മുരളീധരന് വിദ്യാര്‍ഥി മരിച്ച പാമ്പാടി നെഹ്റു കോളജിന്റെ മാനേജുമെന്റുമായി ഇന്നലെ നടത്തിയ അനുരഞ്ജന ചര്‍ച്ച.
വിദ്യ അര്‍ഥിച്ചെത്തുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്ത ശേഷം അവരെ ജാതിപ്പേരു വിളിച്ചും ഹോട്ടല്‍ പണിയെടുപ്പിച്ചും ഒളിക്യാമറ വെച്ചും ഇടിമുറിയിലിട്ടും ചൂഷണം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് ലോ കോളജ് സമരത്തിന്റെ വിജയം.
ഇത്തരക്കാരുമായി രഹസ്യമുറിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി വിദ്യയെ വില്ക്കാന് കൂട്ടുനില്‍ക്കുന്ന ഒറ്റുകാര്‍ക്കുള്ള മറുപടി കൂടിയാണിത്. ഒരു വനിതയുടെ ധന ധാര്‍ഷ്ട്യത്തിനുമുന്നിലെ പെണ്ണൊരുമയുടെ വിജയവും. എങ്കിലും ഒരാള്‍ റോഡില്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കുകയും വേണ്ടി വന്നു ജനഹിതത്തിന് വഴങ്ങാനെന്നത് വിജയാരവങ്ങള്‍ക്കിടയിലും ഉയരുന്ന ആശങ്കയാണ്. വിശേഷിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരാജയം കൂടിയാണ് ഇതിലൂടെ വ്യക്തമായത്. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്, വി.വി രാജേഷ് എന്നിവരുടെ നിരാഹാരവും ഫലം കണ്ടിരിക്കുന്നു.
കുറ്റക്കാരിയായ പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുകയും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ട പ്രിന്‍സിപ്പല്‍ ഇടക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പ്വരുത്തേണ്ടത് ഇനി സര്‍ക്കാരിന്റെ ചുമതലയാണെന്ന് കരാറില്‍ പറയുന്നു. സമരം കത്തിനില്‍ക്കുന്നതിനിടെ എല്ലാം ശരിയാക്കിയെന്നവകാശപ്പെട്ട് കോളജ് മാനേജ്മെന്റിന് അനുകൂലമായ നിലപാടെടുത്ത് സമരത്തില്‍ നിന്ന് പിന്മാറിയ എസ്.എഫ്.ഐക്ക് ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുമായുള്ള മൂന്നാംവട്ട ചര്‍ച്ചയില്‍ പുതിയ കരാറിലും ഒപ്പിടാന്‍ തോന്നിയതിലെ രാഷ്ട്രീയ വിരുത് അല്‍ഭുതം തന്നെ.
കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ആദ്യം സമരവുമായി രംഗത്തിറങ്ങുന്നത്. ഇവരും എ.ബി.വി.പിയും ‘വിദ്യാര്‍ഥി ഐക്യ’വുമാണ് ഇന്നലെനടന്ന ഒത്തുതീര്‍പ്പിന് തയ്യാറായത്. കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി പി.നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായായിരുന്നു മേല്‍സംഘടനകള്‍ ജനുവരി ഒമ്പതിന് കോളജ് പടിക്കല്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. ശേഷം അപമാനം ഭയന്ന് എസ്.എഫ്.ഐയും സമര രംഗത്തേക്ക് കടന്നുവന്നു.
ഇടക്കുണ്ടായ ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്ന് കരാറില്‍ പറഞ്ഞിരുന്നെങ്കിലും അത് ലംഘിച്ച് പ്രിന്‍സിപ്പല്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മറ്റു വിദ്യാര്‍ഥികള്‍ ഉന്നയിച്ചെങ്കിലും കരാറിന് വഴങ്ങുകയാണ് ഏറെക്കാലത്തെ വിദ്യാര്‍ഥി സംഘടനാപാരമ്പര്യമുള്ള എസ്.എഫ്.ഐ ചെയ്തത്.
സമാന നിലപാടായിരുന്നു കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തിലെ സി.പി.എം പ്രതിനിധികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും. ഇത് വിദ്യാര്‍ഥി സമരം മാത്രമാണെന്ന വാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉയര്‍ത്തിയതെങ്കിലും വി.എസ് അച്യുതാനന്ദനും മുന്നണി ഘടകക്ഷിയായ സി.പി.ഐയും പ്രശ്നം കത്തിച്ചുനിര്‍ത്തിയതിന് സി.പി.എമ്മില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും അവര്‍ക്ക് കണക്കിന് കിട്ടി.
തൃശൂര്‍ പാമ്പാടിയിലെ നെഹ്റു എഞ്ചിനിയറിങ് കോളജില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ജനുവരി ഏഴിന് കോളജ് ഹോസ്റ്റലില്‍ ദുരൂഹ നിലയില്‍ മരണപ്പെട്ടതാണ് ലോ കോളജിലെ സമരത്തിനും പ്രചോദനമായത്.
പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് പറഞ്ഞ് കോളജ് മാനേജ്മെന്റ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതാണ് മരണത്തിന് ഹേതു. സമ്മര്‍ദത്തെതുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോട്ടയം മറ്റക്കരയിലെ ടോംസ് എഞ്ചി. കോളജ്, കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചി. കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാനമായ പ്രതിഷേധമുയരുകയുണ്ടായെങ്കിലും ലോകോളജ് സമരത്തിന് മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നല്കിയ പിന്തുണ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
1968ല്‍ സര്‍ക്കാര്‍ നല്കിയ 11.49 ഏക്കറിലാണ് ലോ അക്കാദമി ട്രസ്റ്റ് എന്ന രീതിയിലാരംഭിച്ച കോളജ് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നും ഇവിടെ സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മാര്‍ക്ക് ദാനം പതിവായിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരിക്കയാണ്. വനിതാപ്രിന്‍സിപ്പലും അവരുടെ പിതാവും സഹോദരങ്ങളുമടങ്ങുന്ന ട്രസ്റ്റിനാണ് കോളജ് ചുമതല. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പിയാണ് സ്വാതന്ത്ര്യ സമര സേനാനിയും തിരുകൊച്ചി മന്ത്രിയുമായിരുന്ന നടരാജപിള്ളയില്‍ നിന്ന് ഈ ഭൂമി പിടിച്ചെടുത്തത്.
പിന്നീട് ഇ.എം.എസ്, കെ. കരുണാകരന് മന്ത്രിസഭകള്‍ സദുദ്ദേശ്യത്തോടെ ഭൂമി കൈമാറുകയായിരുന്നു. കരാറിനു വിരുദ്ധമായി ഇതിലിപ്പോള്‍ ഹോട്ടലും സഹകരണ ബാങ്കുമൊക്കെയാണ് കോളജിനുപുറമെ പ്രവര്‍ത്തിച്ചുവരുന്നത്. ഫലത്തില്‍ കേരളത്തെ മുഴുവന്‍ വഞ്ചിക്കുകയാണ് അക്കാദമി ചെയതത്. റവന്യൂ വകുപ്പ് അന്വേഷിക്കുന്ന ഭൂമിയുടെ കാര്യത്തിലും വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ചതിന് പട്ടിക വര്‍ഗ കമ്മീഷന് നിര്‍ദേശ പ്രകാരം എടുത്ത കേസിന്റെ കാര്യത്തിലും സി.പി.എമ്മും സര്‍ക്കാരും ഇനിയും ഒളിച്ചുകളി നടത്തരുത്. ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിക്കും നെഹ്റു കോളജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി പീഡനങ്ങള്‍ക്കും അറുതിവരുത്താനാകണം ഇനി സര്‍ക്കാര്‍ ശ്രമം.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
