Connect with us

kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. പീക്ക് അവറായ വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. പീക്ക് അവറായ വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചാര്‍ജ് വര്‍ധന വഴി പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറക്കാനാവുമെന്ന് മന്ത്രി അറിയിച്ചു. നിരക്ക് വര്‍ധന ഏതു രീതിയില്‍ വേണമെന്നതില്‍ നിരക്ക് പെറ്റിഷന്‍ സമര്‍പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാംനാരായണൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട് : പാലക്കാട് വാളയാർ അട്ടപ്പുള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ ബാഗേലിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു. കടുത്ത വംശവെറിയുടെ ഇരയാണ് രാംനാരായണൻ. ഏകദേശം രണ്ട് മണിക്കൂറോളമാണ് രാംനാരായണൻ ആൾക്കൂട്ട അക്രമണത്തിനിരയായത്. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യഘട്ടത്തിൽ സ്വീകരിക്കാൻ വരെ കുടുംബം തയ്യാറായിരുന്നില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരവും എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം തുടങ്ങിയവയായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്നും പ്രഖ്യാപിക്കപ്പെട്ട സഹായം അപര്യാപ്തമാണെന്നും കുടുംബം ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

കേരളത്തിന് തീരാ കളങ്കമായി മാറിയ സംഭവത്തിലെ കുറ്റവാളികൾക്കെതിരെ കടുത്ത നടപടികളെടുക്കാനുള്ള ശ്രമമുണ്ടായിട്ടില്ല. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഒരു യുവാവിനെ ഉത്തരേന്ത്യൻ മോഡൽ കൊലപാതകത്തിന് ഇരയാക്കിയ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ച് വരുന്നത്. കൊലചെയ്യപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിന് നീതി നൽകാനും ആവശ്യമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറായില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

kerala

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്.

Published

on

ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) യാണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

യുവതിയുടെ മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയത് കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്തകുഴലില്‍ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി പറയുന്നു.

 

Continue Reading

kerala

‘അസോസിയേറ്റ് അംഗത്വം സ്വാഗതാര്‍ഹം, കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം’ -സി കെ ജാനു

യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.

Published

on

വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു.
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.

മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.

ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.

യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.

 

Continue Reading

Trending