Connect with us

News

ബിഹാറില്‍ ഡിഗ്രി പരീക്ഷയ്ക്കിടെ പ്രസവം; ബിരുദ വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ കുഞ്ഞിന് ജന്മം നല്‍കി

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

Published

on

ബീഹാര്‍: സമസ്തിപൂരില്‍ ഡിഗ്രി പരീക്ഷ നടക്കുന്നതിനിടെ ബിരുദ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ രവിത കുമാരി (മാല്‍പൂര്‍ സ്വദേശി) ആണ് പരീക്ഷാ കേന്ദ്രത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി ശനിയാഴ്ച ഇക്കണോമിക്‌സ് പരീക്ഷ എഴുതുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വനിതാ ജീവനക്കാരെത്തി യുവതിയെ ഒഴിഞ്ഞ മുറിയിലേക്ക് മാറ്റി. അവിടെ വച്ച് വേദന ശക്തമായതോടെ ആംബുലന്‍സ് വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പേ യുവതി പ്രസവിച്ചു.

ആശുപത്രി അധികൃതരുടെ അറിയിപ്പു പ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; ഡല്‍ഹി-മുംബൈ വിമാനം തിരിച്ചിറക്കി

പറന്നുയര്‍ന്നതിന് പിന്നാലെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777337ഇആര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്നതിന് പിന്നാലെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

പുലര്‍ച്ചെ 3:20ന് ടേക്ക് ഓഫ് ചെയ്ത വിമാനം, ഉയരമെടുക്കുന്നതിനിടെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പൂജ്യത്തിലേക്ക് താഴ്ന്നതായി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പൈലറ്റുകള്‍ വിമാനം തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പരിക്കുകളൊന്നുമില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുംബൈയിലേക്കുള്ള പകരം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കുകയും സുഗമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ ഓയില്‍ നിര്‍ണായകമായതിനാല്‍ മര്‍ദ്ദം പൂജ്യമാകുന്നത് എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയോ തീപിടിക്കുകയോ ചെയ്യുന്ന ഗുരുതര അപകടസാധ്യത ഉയര്‍ത്തും. ഇതു മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിങ്. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അന്വേഷണം നടത്താന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.

Continue Reading

kerala

‘അസോസിയേറ്റ് അംഗത്വം സ്വാഗതാര്‍ഹം, കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം’ -സി കെ ജാനു

യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.

Published

on

വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു.
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.

മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.

ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.

യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.

 

Continue Reading

kerala

പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ

കക്കൂത്ത് സ്വദേശി ചേരിയിൽ ഹസ്സൈനാർ (49),പാതായ്ക്കര സ്വദേശി ചെന്താരത്തിൽ മനോജ് (48),കുന്നപ്പള്ളി മാമ്പ്രപ്പടി സ്വദേശി മനക്കാട്ടൂത്ത് മുഹമ്മദ് റോഷൻ (25), കക്കൂത്ത് സ്വദേശി കണ്ണന്തോടി ജിഷാദ് അലി (20),മണ്ണാർമല സ്വദേശി താമരത്ത് സുൽഫിക്കർ (43),
എന്നിവരാണ് പിടിയിലായത്

Published

on

പെരിന്തൽമണ്ണ നഗരസഭയിൽ യു.ഡി.എഫ് വിജയാഘോഷ പരിപാടികൾ സമാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കക്കൂത്ത് സ്വദേശി ചേരിയിൽ ഹസ്സൈനാർ (49),പാതായ്ക്കര സ്വദേശി ചെന്താരത്തിൽ മനോജ് (48),കുന്നപ്പള്ളി മാമ്പ്രപ്പടി സ്വദേശി മനക്കാട്ടൂത്ത് മുഹമ്മദ് റോഷൻ (25), കക്കൂത്ത് സ്വദേശി കണ്ണന്തോടി ജിഷാദ് അലി (20),മണ്ണാർമല സ്വദേശി താമരത്ത് സുൽഫിക്കർ (43),
എന്നിവരാണ് പിടിയിലായത്
സംഭവത്തിൽ മൊത്തം 14 പേരെ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രാത്രി ഒൻപതുമണിയോടെയുണ്ടായ ആക്രമണത്തിൽ മുസ്ലിം ലീഗ് ഓഫീസിന്റെ നെയിംപ്ലേറ്റും ഗ്ലാസ് ചില്ലുകളും തകർന്നിരുന്നു.
Continue Reading

Trending