News
കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി, ഇതോടെ പവന് 1,14,520 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. നിലവില്‍ 4,979.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം താഴ്ന്ന് 4,997.40 ഡോളറായിട്ടുണ്ട്. ആഴ്ചാവസാനത്തില്‍ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
യു.എസ് ലേബര്‍ മാര്‍ക്കറ്റിന്റെ ശക്തിയും ഡോളറിന്റെ കരുത്താര്‍ജ്ജനവും സ്വര്‍ണവിലയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതേസമയം, ഇറാന്‍-യു.എസ് സംഘര്‍ഷ സാധ്യതകളും വിപണിയിലെ അനിശ്ചിതത്വവും വരും ദിവസങ്ങളില്‍ വിലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് കാരണമാകാമെന്നാണു നിരീക്ഷണം.
ആവശ്യമായ സാധനങ്ങള്‍:
ബീഫ് / ചിക്കന്‍ 250 ഗ്രാം
ഉള്ളി 500 ഗ്രാം
പച്ചമുളക് 6 എണ്ണം
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 6 അല്ലി
ചപ്പ് 2 ചില്ല്
പൊതീന 2 ചില്ല
കറിവേപ്പില 2 ചില്ല
വെളിച്ചെണ്ണ 250 ഗ്രാം
ബിരിയാണി മസാല 1/4 ടീസ
മഞ്ഞള്‍ പൊടി 1/4 ടീസ്പൂ
കുരുമുളക് പൊടി 1/4 ടീസ് ഉപ്പ് ആവശ്യത്തിന്
വലിയ ജീരകം 1/2 ടീസ്പൂ
മൈദ
500 ഗ്രാം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വേവിച്ചു ചെറുതാക്കി അരിഞ്ഞു എടുക്കുക.
ഉള്ളി നന്നായി അരിഞ്ഞെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ചതച്ചു പേസ്റ്റ് പോലെ ആകുക. ഒരു വലിയ പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായ പാത്രത്തില്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായ വെളിച്ചെണ്ണയില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ചെ റു തീയില്‍ വയറ്റുക. അതിലേക്ക് ഉള്ളിയും ഉപ്പും ചേര്‍ത്ത് വയറ്റുക. നല്ലോണം വാടി വരുമ്പോള്‍ ചിക്കന്‍ ഇടുക. എടുത്ത് വെച്ച പൊടികള്‍ കൂടി ചേര്‍ത്ത് നന്നായി വയറ്റി ഇറക്കി വെക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ മൈദ എടുത്ത് അതില്‍ കുറച്ചു വെളിച്ചെണ്ണയും വെള്ളവും ഉപ്പും ഇട്ട് നല്ലോണം കുഴച്ചെടുക്കുക. വട്ടത്തില്‍ പരത്തി മുകളില്‍ തയ്യാറാക്കിയ മസാല വെച്ച് നാല് മടക്കായി ഉണ്ടാകുക. പാത്രം അടുപ്പില്‍ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാക്കുക. അതില്‍ ഉണ്ടാക്കി വെച്ച പപ്സ് ചെറു തീയില്‍ സാവധാനം പൊരിച്ചെടുക്കുക.
News
വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
താനല്ല ആ ശസ്ത്രക്രിയ നടത്തിയതെന്നും രോഗിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
ആലപ്പുഴ: 2021-ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ ഉഷ ജോസഫിന്റെ വയറ്റിൽ ‘മസ്‌കിറ്റോ’ എന്ന സർജറി ഉപകരണം കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക രംഗത്തെത്തി. താനല്ല ആ ശസ്ത്രക്രിയ നടത്തിയതെന്നും രോഗിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
മെയ് 5, 2021-ന് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. തുടർന്ന് കഠിന വേദന അനുഭവപ്പെട്ടതായി ഉഷ പറയുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് എംആർഐ പരിശോധനയിൽ വയറ്റിൽ ഉപകരണം കണ്ടെത്തിയത്. ആദ്യം മൂത്രസഞ്ചിയിലെ കല്ലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും എക്‌സ്‌റേയിൽ ‘കത്രിക’ കണ്ടെത്തിയതായാണ് ഉഷയുടെ ആരോപണം.
എന്നാൽ ഇത് ‘കത്രിക’ എന്ന് വിളിക്കുന്നത് തെറ്റാണെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ സർജറി ഉപകരണമാണ് അതെന്നും ഡോ. ലളിതാംബിക പറഞ്ഞു. “ഇത് വലിയ കത്രികയല്ല. മസ്‌കിറ്റോ എന്ന വാസ്‌കുലാർ ഫോർസെപ്‌സാണ്. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഇത് വ്യക്തമാക്കുന്നത്,” ഡോക്ടർ പറഞ്ഞു.
“ഞാൻ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റും യൂണിറ്റ് ചീഫുമായിരുന്നു. അതുകൊണ്ടാകാം രോഗി എന്റെ പേര് പറയുന്നത്. മൂന്നര കിലോയുള്ള ട്യൂമർ നീക്കം ചെയ്ത ശസ്ത്രക്രിയയായിരുന്നുവെങ്കിൽ അത് എനിക്ക് ഓർമ്മയുണ്ടാകും. പക്ഷേ ഞാൻ ആ ഓപ്പറേഷൻ ചെയ്തിട്ടില്ല,” ഡോക്ടർ വ്യക്തമാക്കി. 2021 മെയ് 31-ന് താൻ വിരമിച്ചതായും, കൊവിഡിന്റെ രണ്ടാം തരംഗകാലത്ത് വിവിധ ചുമതലകളിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ പരിശോധിക്കുന്ന സംവിധാനത്തിലെ പോരായ്മകളെയും ഡോക്ടർ ചൂണ്ടിക്കാട്ടി. ഓരോ ശസ്ത്രക്രിയയ്ക്കും സ്‌ക്രബ് നഴ്‌സും ഫ്‌ളോർ നഴ്‌സും വേണമെങ്കിലും, ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താൻ വേണ്ട സൗകര്യങ്ങളും സ്റ്റാഫും പല ആശുപത്രികളിലും അപര്യാപ്തമാണെന്ന് അവർ പറഞ്ഞു. “നഴ്‌സ് പറഞ്ഞ എണ്ണമനുസരിച്ച് മാത്രമേ ഡോക്ടർക്ക് ഉറപ്പുവരുത്താൻ കഴിയൂ. ഓർമ്മപ്പിശക് സംഭവിച്ചാൽ ഡോക്ടർക്ക് ഒന്നും ചെയ്യാനാവില്ല,” എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വണ്ടാനം മെഡിക്കൽ കോളേജിൽ വിവരം അറിയിച്ചപ്പോൾ വിഷയത്തെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് ഉഷയുടെ ആരോപണം. ചികിത്സയ്ക്കായി വലിയ തുക ചെലവായതായും, ഇപ്പോഴും വേദന അനുഭവിക്കുന്നതായും അവർ പറഞ്ഞു. “മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാണ്,” ഉഷ പറഞ്ഞു.
കേസ് ഷീറ്റ് തുറന്നാൽ ശസ്ത്രക്രിയ നിർവഹിച്ചത് ആരാണെന്ന് വ്യക്തത വരുമെന്നും ഡോ. ലളിതാംബിക പ്രതികരിച്ചു.
News
മധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി തുടരുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2026 ജനുവരി 28 വരെ സംസ്ഥാനത്ത് ആകെ 2,74,311 സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി മുഖ്യമന്ത്രി മോഹന്‍ യാദവ് നിയമസഭയില്‍ സ്ഥിരീകരിച്ചു.
ഓരോ വര്‍ഷവും ശരാശരി 45,000 കേസുകളും, പ്രതിമാസം ഏകദേശം 3,700 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതായത്, ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഇതില്‍ 2,35,977 പേരെ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും, 68,334 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വര്‍ഷങ്ങളിലായി കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും ശ്രദ്ധേയമാണ്. 2020ല്‍ 30,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2021ല്‍ അത് 39,000 കടന്നു. 2023ല്‍ 40,000ല്‍ അധികം കേസുകളും 2025ല്‍ 31,000ത്തിലധികം കേസുകളും രേഖപ്പെടുത്തി. 2026ന്റെ ആദ്യ ആഴ്ചകളില്‍ തന്നെ 1,000ത്തിലധികം സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഉജ്ജൈന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഉയര്‍ന്ന കേസുകള്‍ രേഖപ്പെടുത്തുന്നത്. ഗോത്ര മേഖലകളിലും അതിര്‍ത്തി ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളും കണ്ടെത്തിയ കേസുകളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി സൂചനയുണ്ട്.
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാണാതാകുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു. 2025 ജനുവരി 1 മുതല്‍ 15 വരെ രണ്ടാഴ്ചക്കിടെ 807 പേരെയാണ് കാണാതായത്. ഇതില്‍ 509 പേര്‍ സ്ത്രീകളാണ്. ശരാശരി ദിവസേന 54 പേരാണ് കാണാതാകുന്നത്.
കാണാതായ 807 പേരില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ 146 പേര്‍ പെണ്‍കുട്ടികളാണ്. 616 പേര്‍ മുതിര്‍ന്നവരില്‍ 363 പേര്‍ സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ കാണാതായവരില്‍ 235 പേരെ കണ്ടെത്തിയെങ്കിലും 572 പേര്‍ ഇപ്പോഴും കണ്ടെത്താനുണ്ട്.
2025ല്‍ മാത്രം ഡല്‍ഹിയില്‍ 24,508 പേര്‍ കാണാതായി. ഇതില്‍ 14,870 പേര്‍ സ്ത്രീകളാണ്. 15,421 പേരെ കണ്ടെത്തിയെങ്കിലും 9,087 പേര്‍ ഇപ്പോഴും കാണാമറയത്താണ്.
2016 മുതല്‍ 2026 വരെ ഒരു ദശാബ്ദത്തില്‍ ആകെ 2,32,737 പേരെയാണ് ഡല്‍ഹിയില്‍ കാണാതായത്. ഇതില്‍ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോള്‍ 52,000ത്തിലധികം പേര്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 2025 വര്‍ഷം തന്നെ ഒരു പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായ വര്‍ഷമായും രേഖപ്പെടുത്തിയിട്ടുണ്ട്.
-
Film3 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News3 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News3 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories3 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News3 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News3 days agoകൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
-
News3 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories3 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
